വനമഹോത്സവം

അപ്പൂപ്പാ ഇന്നു ഞങ്ങളുടെ സ്കൂളില്‍ വനമഹോത്സവമായിരുന്നു. കഴിഞ്ഞ കൊല്ലം വച്ച സ്ഥലത്തു തന്നായതുകൊണ്ട് ഞങ്ങള്‍ക്ക് കുഴി എടുക്കാന്‍ എളുപ്പമായിരുന്നു ഞങ്ങടെ ക്ലാസ്സു കാര്‍ അഞ്ചു തൈകള്‍ നട്ടു. രാം കുട്ടന്‍ പറഞ്ഞു.

എന്തവാ പറഞ്ഞേ. കഴിഞ്ഞ കൊല്ലം--

അതെ അപ്പൂപ്പാ കഴിഞ്ഞ കൊല്ലത്തേ തൈകളെല്ലാം ഉണങ്ങിപ്പോയി. ആരും നോക്കിയില്ല. ഇക്കൊല്ലം ഒറ്റ തൈ പോലും ഉണ‍ങ്ങിപ്പോകാന്‍ ഞങ്ങള്‍ സമ്മതിക്കത്തില്ല. അതു തീര്‍ച്ച.

നടന്നാല്‍ കൊള്ളാം മക്കളെ. ഈ കേരളത്തില്‍ വനമഹോത്സവം നടത്താന്‍ കാശു മുടക്കേണ്ട ഒരു കാര്യവുമില്ല. എവിടെയാണു വനം വേണ്ടതെന്നു വച്ചാല്‍ ആ സ്ഥലത്തേക്ക് ദയവു ചെയ്ത് നിങ്ങള്‍ പോകാതിരുന്നാല്‍ മതി. വനം തനിയേ ഉണ്ടായിക്കാളും. പക്ഷെ അതുകൊണ്ടു നേതാക്കന്മാര്‍ക്ക് എന്തു ലാഭം? അവര്‍ തൈകള്‍ വച്ച് ഉണക്കി ക്കൊണ്ടിരിക്കും. കാശെഴുതി എടുക്കണ്ടേ. പോട്ടെ ഈനാറിയ കാര്യം പറഞ്ഞാല്‍ എഴുനേറ്റം പിടിക്കത്തില്ല. ഒരു കഥ പറയാം. ഈ മൂഡ് ഒന്നു പോകട്ടെ.

ഒരു വഴിപോക്കന്‍ നടന്നു ക്ഷീണിച്ച് വഴിയില്‍ കണ്ട ഒരാലിന്റെ ചുവട്ടിലിരുന്നു. നല്ല ആശ്വാസം. എന്താണ് ആലിഞ്ചുവട്ടില്‍ ഇരുന്നാല്‍ പെട്ടെന്നാശ്വാ‍സം വരുന്നതെന്നറിയാമോ?

അറിയാം. ഏറ്റവും കൂടുതല്‍ പ്രാണവായു ആലിലകളല്ലെ ഉല്പാദിപ്പിക്കുന്നത്.

അതു തന്നെ. അതിന്റെ ഇലകളുടെ കൂര്‍ത്തഅറ്റം നേരേ താഴെയോട്ടാണ്. അതിലൂടെ ഓക്സിജന്‍ നേരേ കീഴോട്ട് പതിക്കുന്നതുകൊണ്ട്., ആലിന്റെ കീഴില്‍ പുല്ലു വളരുകയില്ല. അതിനു കര്‍ബണ്‍ ഡൈഓക്സൈഡ് ആണല്ലോ വേണ്ടത്. അതു പോട്ടെ. നമ്മുടെ വഴിപോക്കന്‍ സുഖം കൊണ്ട് അവിടെ കിടന്നു. മുകളിലേക്കു നോക്കിയപ്പോള്‍ കുരുകുരാന്നുള്ള ആലിന്‍ പഴങ്ങള്‍-ലക്ഷക്കണക്കിന്--അതിനിടയില്‍ കുരുവികള്‍--

അയാള്‍ക്കൊരു തോന്നല്‍. ഈ ന്നാടു മുഴുവന്‍ വളര്‍ന്നു നില്‍ക്കുന്ന ഈ മരത്തിന്റെ കായ കണ്ടോ! കഷ്ടിച്ചൊരു പുന്നക്കായോളം. തനിയെ നിവര്‍ന്നു നില്‍ക്കാന്‍ പോലും വയ്യാത്ത മത്തനും, വെള്ളരിക്കും ഒക്കെ എടുത്താല്‍ പൊങ്ങാത്ത കായ്കള്‍. ഇതു സൃഷ്ടിച്ച ദൈവം എന്തൊരു വിഡ്ഡിയാണ്. ഒരു പൊരുത്തം അറിയാന്‍ വയ്യാത്തവന്‍ ‍.

എ‍ന്താണിത്! അയാള്‍ ഞെട്ടി എഴുനേറ്റു. എന്താണെന്റെ മൂക്കില്‍ വീണത്. ഹൊ-ഒരാലിന്‍ കായ. എന്റെ ദൈവമേ അയാള്‍ നിലവിളീച്ചു. ഇതു ഞാന്‍ വിചാരിച്ചപോലെ മത്തങ്ങയുടേയോ വെള്ളരിക്കയുടേയോ അത്ര വലിപ്പമുള്ളതായിരുന്നെങ്കില്‍! നീതന്നെ വലിയവന്‍ ‍.

Comments (0)