ചന്ദ്രായനം-നാല്

0
ചന്ദ്രന്‍ നാട്ടില്‍ പോയി-മാധവന്‍ നായര്‍ അറിയിച്ചു. അടുത്തദിവസം വൈകുന്നേരം ഞങ്ങള്‍ പതിവുപോലെ കൂടിയപ്പോള്‍.

ജോലികിട്ടി അധിക നാളായില്ലല്ലോ. പിന്നെന്തിനാ ഇത്ര എളുപ്പം പോയത്? ഞാന്‍ ചോദിച്ചു.

അതേ-നിങ്ങള്‍ക്കവനേ ശരിക്കറിഞ്ഞുകൂടാ. മാധവന്‍ നായര്‍ പറഞ്ഞു. വീടും പരിസരങ്ങളുമായി അവന് വലിയ ആത്മബന്ധമാണ്. മഹാഭാരതം കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ അവന് അമ്മയേ ഓര്‍മ്മ വന്നെന്ന്. അമ്മയാണ് അവന്‍ ഈ കഥകളെല്ലാം പറഞ്ഞു കൊടുത്തത്. ജൊലിക്ക് ബോംബയിലെത്തിയതുതന്നെ മണ്ടത്തരമായെന്ന് എന്നോടു പറഞ്ഞു. ഇന്ന് അവനു ബോണസ്സ് കിട്ടി. തൊണ്ണൂറ്റഞ്ചു രൂപാ. കേരളത്തിലേക്കു പോകാന്‍ മുപ്പത്തിരണ്ടു രൂപാ. തിരിച്ചും അത്രയും. പിന്നെയും കിടക്കുന്നു ബാക്കി. ഉടനേ അത്യാവശ്യം പറഞ്ഞ് പതിനഞ്ചു ദിവസത്തേ ലീവെടുത്തു. വൈകിട്ടു വണ്ടി കയറി. ഭാഗ്യത്തിന് എന്നോടു പറഞ്ഞു.

വീട്ടിലേക്കൊന്നും വാങ്ങിച്ചുകൊണ്ടു പോകണ്ടേ-ഞാന്‍ അത്ഭുതം കൂറി.

ഹേയ്- അവന് അങ്ങനെയുള്ള ഫോര്‍മാലിറ്റികളൊന്നും ഇല്ല. പോകണമെന്നു തോനിയാല്‍ അങ്ങു പോകും. മാദവന്‍ നായര്‍ പറഞ്ഞു. ഈ ലോകത്തില്‍ ഒരു കാര്യവും അവനു ഗൌരവമായില്ല. ആരേയും വകവയ്ക്കില്ല. ആരോടും എന്തും പറയും. ചോദിച്ചപ്പോള്‍ പറയുകയാണ് --എനിക്കെന്റെ അച്ഛനേ പേടിയാണ്. അതിലും വലിയ ഒരു പേടി ഈ ലോകത്തിലില്ലെന്ന്. മാധവന്‍ നായര്‍ എന്തോ ആലോചിച്ച് അടക്കി ചിരിച്ചു.

എന്താ താന്‍ ചിരിക്കുന്നത്? ഞാന്‍ ചോദിച്ചു.

അല്ലാ-ഇതു പറഞ്ഞപ്പോള്‍ ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോഴുള്ള് ഒരു കാര്യം ഓര്‍ത്തു പോയി. ആരോടും എന്തും പറയാന്‍ അവനു ഭയമില്ലെന്നു പറഞ്ഞില്ലേ? സ്കൂളില്‍ ഒരു കൊച്ചു പെണ്ണിന്റെ മുമ്പില്‍ സ്തബ്ധനായി നിന്ന കാര്യം ഞാനോര്‍ത്തുപോയി. ഒരക്ഷരം മിണ്ടാതെ.

ഈ ചന്ദ്രനോ! ഞാന്‍ അത്ഭുതത്ത്ടെ ചോദിച്ചു.

ഇതാരോടും പറയരുത്. ആര്‍ക്കും അറിഞ്ഞുകൂടാ. എനിക്കൊഴിച്ച്. ഒരു പന്ത്രണ്ടുകാരി. അവന് അവളേ വലിയ ഇഷ്ടമാണ്. അന്ന് പതിന്നാലു വയസ്സാണ് ഞങ്ങള്‍ക്ക്. അവര്‍ രണ്ടുപേരും തമ്മില്‍ സംസാരിച്ചിട്ടില്ല. വേണ്ടാ ഞാന്‍ പറയുന്നില്ല. അവന്‍ വരുമ്പോള്‍ ചോദിച്ചാല്‍ മതി-മാധവന്‍ നായര്‍ പറഞ്ഞു.

പിന്നീട് മൂന്നു മാസത്തേക്ക് ചന്ദ്രനേക്കുറിച്ച് ഒരു വിവരവുമില്ല. അങ്ങിനെയിരുന്നപ്പോള്‍ ഒരു ദിവസം ചന്ദ്രന്‍ വന്നു. ഞങ്ങള്‍ക്കു വലിയ ഉത്സാഹമായി.

താന്‍ എവിടാരുന്നു-ഞാന്‍ അന്വേഷിച്ചു.

ഞാനിപ്പോള്‍ കിംഗ് സര്‍ക്കിളിലാണ് താമസം. ചന്ദ്രന്‍ പറഞ്ഞു.

മലയളികളും തമിഴന്മാരും താമസിക്കുന്ന സ്ഥലമാണ് മാട്ടുംഗാ. ബോംബയിലേ ഏറ്റവും ക്ലീന്‍ സ്ഥലം. അതിന്റെ അടുത്ത സബര്‍ബന്‍ ട്രയിനിന്റെ സ്റ്റേഷനാണ് കിംഗ് സര്‍ക്കിള്‍. പണ്ടെങ്ങോ ജോര്‍ജ്ജ് ആറാമനോ മറ്റോ അവിടെ വന്നിട്ടുണ്ടുപോലും. അതാണ് ആ പേരു വരാന്‍ കാരണം. വലിയ ആള്‍ബഹളമില്ല. സ്വച്ഛമായി താമസിക്കാം.

ഇതിനൊക്കെ പുറമേ മാട്ടുംഗ റയില്‍ വേ സ്റ്റേഷന്റെ പുറകില്‍ ഒരു ഉഡുപ്പി ഹോട്ടലുണ്ട്. വെള്ളിയാഴ്ച തോറും അവിടെ ഉള്ളിസാംബാറുണ്ട്. അതുകൂട്ടി ഉണ്ടാല്‍, ഒരാഴ്ചത്തേ, ഉണക്ക ചപ്പാത്തീം ദാലും കഴിച്ച ക്ഷീണം മാറും. പതിനൊന്നു മണിക്ക് ഊണു തുടങ്ങിയാല്‍ മൂന്നരവരെ ഇടതടവില്ലാതെ ഊണാണ്. ടിക്കറ്റെടുക്കണം. ബോംബയിലേ സര്‍വ്വ പട്ടന്മാരും അന്നവിടെ വരുമെന്നു തോന്നുന്നു.

താനവിടെ എങ്ങിനെ എത്തിപ്പെട്ടു? ഞാന്‍ ചോദിച്ചു.

അതോ പറയാം. ചന്ദ്രന്‍ പറഞ്ഞു. നാട്ടില്‍നിന്നു വന്ന് നേരേ ബാങ്കിലേക്കാണ് പോയത്. ഒരു ചെറിയ പെട്ടിയും കിടക്കയും മാത്രമേ എനിക്കു ലഗ്ഗേജായിട്ടുള്ളൂ. അതു രണ്ടും കൈയ്യിലെടുക്കാനേ ഉള്ളൂ. ട്രയിനില്‍ വച്ചുതന്നേ കുളിയും മറ്റും കഴിഞ്ഞു. വൈകിട്ട് നേരേ ഈങോട്ടു പോരാമെന്നു വിചാരിച്ചു. അപ്പോഴാണ് ടൈംസില്‍ ഒരു പരസ്യം കണ്ടത്. “പേയിംഗ് ഗസ്റ്റ് അക്കോമഡേഷന്‍. കിംഗ് സര്‍ക്കിളില്‍. നേരിട്ട് ബന്ധപ്പെടുക.” ബാങ്കില്‍ നിന്നും ഉച്ചയ്ക്കിറങ്ങി. നേരേ പത്രത്തില്‍ കണ്ട മേല്‍സിലാസത്തില്‍ എത്തി. അറുപതു കഴിഞ്ഞ് ഒരു വൃദ്ധന്‍ --രണ്ടു മുറി എല്ലാസൌകര്യങ്ങളോടും കൂടി--ഫര്‍ണിച്ചര്‍ ഇല്ല-തഴെ കിടക്ക വിരിച്ചു കിടക്കണം. മാസം നാല്പതുരൂപാ വാടക. അദ്ദേഹം വല്ലപ്പോഴും വരും. അവര്‍ക്കു വേറേ വീടുണ്ട്. ഇതു വെറുതേ ഇട്ടേക്കണ്ടാ എന്നു വിചാരിച്ച് പരസ്യം ചെയ്തതാണ്. നാല്പതുരൂപാ അഡ്വാന്‍സ് കൊടുത്താല്‍ താമസിക്കാം. ഭക്ഷണം ഇല്ല.

ചിരാഗ് നഗറിലേ സൌകര്യങ്ങളുമായി ഞാന്‍ തട്ടിച്ചു നോക്കി. ഇവിടം സ്വര്‍ഗ്ഗം. നാല്പതുരൂപാ കൊടുത്ത് അന്നുതന്നെ അവിടെ താമസമാക്കി.

ചിരാഗ് നഗറിലേ താമസത്തിനേക്കുറിച്ച് പറഞ്ഞില്ലല്ലോ. അറുപതടി സമചതുരമുള്ള ഒരുഷെഡ്ഡാണ് പിള്ളച്ചേട്ടന്റെ മെസ്സ്. പിള്ളച്ചേട്ടന്‍ മാധവന്‍ നായരുടെ ഒരു ബന്ധുവാണ്. അവിടുത്തേ ഒരു ദാദയാണ്. അതല്ലാത്തവര്‍ക്ക് നിലനില്പില്ല. പിള്ളച്ചേട്ടന്‍ ആറര അടിയിലധികം പൊക്കമുള്ള ഒരു ഉദ്ദണ്ഡകായനാണ്. അദ്ദേഹത്തിന്റെ സാമ്രാജ്യമാണ് ചിരാഗ് നഗര്‍. അവിടെ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആരുമില്ല. നാട്ടില്‍ നിന്നും വരുന്ന കുറഞ്ഞ വരുമാനക്കാരായ മലയാളികളുടെ ആശാകെന്ദ്രമാണ്. കക്കൂസ് പൊതുവാണ്. ക്യൂ നിന്ന് കഷ്ടപെടും. രാത്രി മൂന്നുമണിക്ക് ഉണര്‍ന്ന് വെള്ളം പിടിച്ചില്ലെങ്കില്‍ അന്നു കുളി നാസ്തി. ഞാന്‍ ചെന്നപ്പോള്‍ നാട്ടിലേ ഭക്ഷണം കണ്ടാണ് അവിടെ താമസിക്കാന്‍ തീരുമാനിച്ചത്. ചന്ദ്രനേ മാധവന്‍ നായര്‍ വിളിച്ചുവരുത്തിയതാണ്. ആറടിപൊക്കത്തില്‍ ഷെഡ്ഡിന്റെ ഒരറ്റത്ത് ഒരു തട്ടടിച്ചിട്ടുണ്ട്. കുറേ അധികം പേര്‍ക്ക് അവിടെ കിടക്കാം. ബാക്കിയുള്ളവര്‍ക്ക് താഴെയും. മൊത്തം ഭക്ഷണമുള്‍പടെ ചെലവ് അമ്പതുരൂപാ. റോഡു നിറയെ പശുക്കളും, പന്നികളും, പട്ടികളും അവയുടെ വിസര്‍ജ്യവും. പക്ഷേ ഉള്ളിലേ അന്തരീക്ഷം വളരെ ഉല്ലാസദായകമാണ്. ചീട്ടുകളി, വാചകമടി-പരമസുഖം. പ്ക്ഷേ രാവിലേ കക്കൂസില്‍ പോകലാണ് സങ്കടം. ഈ ഒരൊറ്റ പ്രശ്നം കൊണ്ടാണ് പുതിയ സംവിധാനം കണ്ടപ്പോള്‍ ചാടി വീണതെന്ന് ചന്ദ്രന്‍ പറഞ്ഞു.

സെന്റ്രല്‍ രയില്‍ വേയിലേ ഘാട്കൂപ്പര്‍ സ്റ്റേഷനിലിറങ്ങി പടിഞ്ഞാറോട്ട് കുറേ നടന്നാല്‍ ചിരാഗ് നഗറിലെത്താം. ചിരാഗുദീന്‍ എന്നൊരു ദാദയായിരുന്നു അവിടുത്തേ മുടിചൂടാമന്നന്‍ . ആങിനെയാണ് ആ പേരു കിട്ടിയത്. അതിനപ്പുറം നാരായണ്‍ നഗര്‍. പിന്നെ കാമാനി എഞ്ജിനീയറിംഗ് വര്‍ക്സ്. അവിടെയാണ് ഞങ്ങളുടെ അന്തേവാസികളില്‍ കൂടുതല്‍ പേരുടേയും ജോലി. ദിവസക്കൂലികാരാണ്.

സദാശിവന്‍ എത്തി. ചന്ദ്രനേക്കണ്ട്--താനെവിടെയായിരുന്നു ഇത്രയും നാള്‍. തന്റെ അ കഥ പറഞ്ഞിട്ടുപോയതാ. ഇവിടെ ഒരു രസവുമില്ല. താനിങ്ങു പോരെ.

എപ്പോള്‍ വേണമെങ്കിലും വരാമല്ലോ. ഏതായാലും കുറച്ചുനാള്‍ ഞാനവിടെ താമസിക്കട്ടെ. ചന്ദ്രന്‍ തുടര്‍ന്നു. അടുത്ത ദിവസം രാവിലേ നമ്മുടെ ലാന്‍ഡ് ലോഡ് വന്നു. രാത്രി ഒറ്റക്കായി പോയി അല്ലേ? സാരമില്ല. ഇന്ന് വേറൊരാള്‍കൂടിവരും എന്നു പറഞ്ഞ് മൂപ്പിലാന്‍ സാവധാനത്തില്‍ എന്റെ ചരിത്രങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി. എന്നിട്ടു പറഞ്ഞു.

എനിക്കു പൂനവരെ പോകണം. നാളെയാണ് കുതിരപ്പന്തയം.

കുതിരപ്പന്തയമോ? ഞാന്‍ ചോദിച്ചു. അതിനു പൂനയില്‍ എന്തിനാ പോകുന്നത്. മഹാലക്ഷ്മിയിലില്ലേ.

വൃദ്ധന്‍ ചിരിച്ചു. എന്റെ കളി പൂനയിലാണ്. ഞാന്‍ അതില്പെട്ടു പോയി. ഇനി രക്ഷയില്ല. ഇങ്ങനെ ഒരു ദുരിതത്തില്‍ എന്റെ ഗൃഹപ്പിഴകൊണ്ട് ചെന്നു പെട്ടു. എന്നേ ബാധിച്ചിരിക്കുന്ന ഒരൊഴിയാബാധയാ. അതെന്നേംകൊണ്ടേ പോകൂ.

പോകാതിരുന്നാല്‍ പോരേ? ഞാന്‍ ചോദിച്ചു-ചന്ദ്രന്‍ പറഞ്ഞു.

മോനേ അതു പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകത്തില്ല. നല്ലൊരു ജോലിയുമായി ഞാന്‍ ഇരുപത്തഞ്ചാമത്തേ വയസ്സില്‍ ബോംബയില്‍ വന്നതാ. ഒരു അഭിശപ്ത മുഹൂര്‍ത്തത്തില്‍ കൂട്ടുകാരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഞാന്‍ കുതിരപ്പന്തയം കളിക്കാന്‍ പോയി. എന്റെ കുതിര (ഓരോരുത്തരും ഓരോ കുതിരയുടെ പേരിലാണ് പന്തയം വയ്ക്കുന്നത്) എപ്പോഴും തോല്‍ക്കും. ഒരുപാടു പണം പോയി. ജോലിചെയ്തു കിട്ടുന്ന ശമ്പളം പന്തയം വച്ചു കളഞ്ഞു. മൂന്നു കൊല്ലം അങ്ങനെ പോയി. ഇനി എന്തായാലും പോകത്തില്ലെന്നു നിശ്ചയിച്ചു. അപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു-നമുക്കു നിര്‍ത്തിക്കളയാം. അവസാനമായി ഒരെണ്ണത്തിനു കൂടി പോകാം. അതിനു സമ്മതിച്ചതാണ് എന്റെ വിധി നിര്‍ണ്ണയിച്ചത്. അന്നുകൂടി തോറ്റിരുന്നെങ്കില്‍ ഞാന്‍ രക്ഷപെട്ടു പോയേനേ. അന്ന് എന്റെ കുതിര ജയിച്ചു. എനിക്ക് അഞ്ഞൂറുരൂപാ കിട്ടി. 1930-ലേ അഞ്ഞൂറാണ്. അന്നത്തേ അതിന്റെ വില അറിയാമല്ലോ. നാന്‍ കുടുങ്ങി കുഞ്ഞേ. എന്റെ പണമെല്ലാം കുതിര തിന്നു. വീട്ടില്‍ ആവശ്യത്തിനു പണമുണ്ടായിരുന്നതുകൊണ്ട് നശിച്ചു പോയില്ലെന്നു മാത്രം. മോന്‍ എന്തായാലും ഇതില്‍ ചെന്നു പെടരുത്. എന്നാല്‍ ഞാന്‍ പോകട്ടെ. ഇപ്പോള്‍ തിരിച്ചാലേ സമയത്തിന് പൂനയിലെത്തൂ. വൃദ്ധന്‍ ധൃതി വച്ച് കാറില്‍ കയറി പോയി. ഞാന്‍ മിഴിച്ചുനിന്നു-ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി-എന്തൊരു തലവിധി!

അവിടെ ഒറ്റയ്ക്ക് എത്രനാള്‍ താമസിക്കും. ബോംബയാ. ഞാന്‍ ഉപദേശിക്കാന്‍ ശ്രമിച്ചു.

അന്നു വൈകിട്ട് ഒരു തമിഴ്ബ്രാഹ്മണനും കൂടി അവിടെ താമസിക്കാന്‍ വന്നു. ചന്ദ്രന്‍ പറഞ്ഞു. അക്കൌണ്ടന്റ് ഡിപ്പാര്‍ട്ടുമെന്റിലാണ്.

വന്നയുടനേ അയാള്‍ ചോദിച്ചു. മൂപ്പിലാന്‍ പോയോ? ഞാന്‍ ഇന്നു വരുമെന്നു പറഞ്ഞിരുന്നു. ഇന്നലെ എല്ലാം പറഞ്ഞ് അഡ്വാന്‍സും കൊടുത്തിരുന്നു. മി ചന്ദ്രന്‍ അല്ലേ?

അതേ. മൂപ്പിലാന്‍ പൂനയ്ക്കു പോയി. ചന്ദ്രന്‍ പറഞ്ഞു.

ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി-ചന്ദ്രന്‍ തുടര്‍ന്നു. അയാള്‍ സ്വതന്ത്രാ പാര്‍ട്ടിക്കാരനാണ്. എന്നേ അതില്‍ ചേര്‍ക്കാന്‍ അയാള്‍ വളരെ ശ്രമിച്ചു. രാജാജിയും മസാനിയും ഒക്കെ വരുന്ന മീറ്റിംഗുകള്‍ മുറയ്ക്കു നടക്കും. എന്നേകൊണ്ടുപോകാന്‍ വളരെ ശ്രമിച്ചു. എനിക്കീ രാഷ്ട്രീയത്തോടു വേറുപ്പാണ്. ഞാന്‍ പോയില്ല.

റ്റാറ്റായില്‍ നല്ല ജോലി കിട്ടുമായിരുന്നല്ലോ. മസാനിയല്ലേ അതിന്റെ പ്രസിഡന്റ്. ഞാന്‍ ചോദിച്ചു.

അയ്യോ, അവനോട് അതു പറയല്ലേ-മാധവന്‍ നായര്‍ പറഞ്ഞു. അപ്രായോഗിക ആദര്‍ശ്ശത്തിനു കൈയ്യും കാലും വച്ചതാണ് അവന്‍ .

എന്താടാ എന്റെ ആദര്‍ശ്ശത്തിനു കുഴപ്പം? വല്ലവന്റേം പുറകേ പോയി കാലുപിടിച്ച് ഒരു പണിയും വേണ്ടാടാ‍. ചന്ദ്രന്‍ ചൂടായി.

ഞാനൊന്നും പറഞ്ഞില്ലേ-മാധവന്‍ നായര്‍ പിന്‍ വാങ്ങി.

വൈകിട്ടു വന്നാല്‍ ഒറ്റക്കെന്തു ചെയ്യും? ഞാന്‍ അന്വേഷിച്ചു.

ചന്ദ്രന്‍ ഒരു നിമിഷം കണ്ണടച്ചു. എന്തോ ആസ്വദിക്കുന്നതു പോലെ മുഖഭാവം. അയാള്‍ ഒരു ദീഘനിശ്വാസത്തോടെ പറഞ്ഞു. ഞാന്‍ താമസികുന്നതിനു കിഴക്കുവശത്താണ് വഡാലാ റയില്‍ വേ സ്റ്റേഷനിലേക്കുള്ള റോഡ്. അതിനു വടക്കുവശത്ത് ഒരു വലിയ മൈതാനമുണ്ട്. അവിടെ ഇന്‍ഡ്യന്‍ ജിംഘാനാ, കൊസ്മോപൊളിറ്റന്‍ സ്പോര്‍ട് ക്ലബ്ബ് എന്നു രണ്ടു ക്ലബ്ബുകളുണ്ട്. ഒരു ദിവസം നടക്കാനിറങ്ങിയപ്പോള്‍ ക്ലബ്ബ് കണ്ട് അവിടെ കയറി കോസ്മോപൊളിറ്റന്‍ ക്ലബ്ബിലാണ് കയറിയത്. അവിടെ വാതില്‍ക്കല്‍ ഒരു തുണിക്കസേരയില്‍ ഒരാള്‍ ഇരിപ്പുണ്ട്. സുസ്മേരവദനന്‍. ഒരു പ്രയാസവും കൂടാതെ സംസാരിക്കാ‍ന്‍ തോന്നും. എന്നേക്കണ്ട് ചിരപരിചിതനേപ്പോലെ മന്ദഹസിച്ചു.

ഹലോ കമ്മോണ്‍, കമ്മോണ്‍, പ്ലീസ് സിറ്റ് ഡൌണ്‍. അയാള്‍ പറഞ്ഞു.

ഞാന്‍ അടുത്തു കിടന്ന കസേരയില്‍ ഇരുന്നു. ചന്ദ്രന്‍ തുടര്‍ന്നു. ബാലകൃഷ്ണന്‍ എന്നാണ് അയാളുടെ പേര്‍. ക്ലബ്ബ് സെക്രട്ടറിയാണ്. കൊ-ഓപ്പറേറ്റീവ് ബാങ്കിലാണ് ജോലി. പാലക്കാടന്‍ പട്ടരാണ്. കുറേശ്ശെ മലയാളവും അറിയാം. ബോംബയില്‍ സ്ഥിര താമസമാണ്.

അങ്ങ്നെ ഇരിക്കുമ്പോള്‍ ഓരോരുത്തര്‍ വന്നു തുടങ്ങി. അവിടുത്തേ പ്രധാന വിനോദം ടേബിള്‍ ടെന്നീസാണ്. ചെസ്സ്, കാരംസ്,മുതലായ കളികളുണ്ടെങ്കിലും ടേബിള്‍ ടെന്നീസ് കളികാനാണ് മിക്കവരും വരുന്നത്. പെണ്‍കുട്ടികളാണ് അധികവും. വന്നവരേയൊക്കെ ഒന്നുരണ്ടു വാക്കുകള്‍കൊണ്ട് ബാലകൃഷ്ണന്‍ എന്നേ പരിചയപ്പെടുത്തി. അതില്‍ ഒരു പതിമൂന്നുകാരി എന്നേ വളരെ ആകര്‍ഷിച്ചു. ഞാന്‍ ക്ലബ്ബില്‍ അംഗമാകാന്‍ തീരുമാനിച്ചു.

ഞാനും മാധവന്‍ നായരും കണ്ണില്‍ കണ്ണില്‍ നോക്കി മന്ദഹസിച്ചു.

നീ ബോംബയില്‍ വന്നിട്ട് രണ്ടു കൊല്ലം കഴിഞ്ഞില്ലേ. ഇതുവരെ പെണ്‍കുട്ടികളാരും കടന്നു വന്നില്ലല്ലോ. മാധവന്‍ നായര്‍ പറഞ്ഞു.

ഉണ്ടെങ്കില്‍ ഞാന്‍ നിനോടു പറയുമായിരുന്നില്ലേ. ചന്ദ്രന്‍ ചോദിച്ചു. നീ അറിയാത്ത ഒരു കാര്യവും എനിക്കില്ലെന്ന് നിനക്കറിയാം. നമ്മള്‍ ദിവസവും ആയിരക്കണക്കിനാള്‍ക്കാരേ കാണും. ചിലരേ കാണുമ്പോള്‍ നമുക്കൊരാത്മബന്ധം തോന്നും. വളരെ പരിചയമുള്ളവരാണെന്ന്. ഉദാഹരണത്തിന്‍ നീയും ഞാനും. ഒന്നും സംസാരിക്കണ്ടാ. സംസരമൊക്കെ കണ്ണുകള്‍ നടത്തിക്കൊള്ളും. അവര്‍ക്കും അതുതന്നെയാണ് തോന്നുക. ഇതു തന്നെയാണ് എനിക്ക് ആ പതിമൂന്നുകാരിയോടും തോന്നുയത്. ഞങ്ങള്‍ ഒന്നു നോക്കി. കന്നുകള്‍ ഉടക്കി. പിടിച്ചിട്ടു വരുന്നില്ല. അവള്‍ പുഞ്ചിരിച്ചു. ഞാനും. അതങ്ങനെ മനസ്സില്‍ കിടക്കുന്നു. ഒരു മധുരസ്മരണയായി. ചന്ദ്രന് ദീര്‍ഘനിശ്വാസം.

അടുത്തദിവസം ഞാന്‍ നേരത്തേ ക്ലബില്‍ എത്തി. ബാലനുണ്ട്--സെക്രട്ടറിയേ അങ്ങിനെയാണ് വിളിക്കുന്നത്. അപ്പോള്‍ ഷൈല--അവളുടെ പേര്-വന്നു. വെളുത്തു ചുമന്ന് അതിമനോഹരിയായ ഒരു കൊച്ചുപെണ്ണ്. ഓമനത്വം തുളുമ്പുന്ന മുഖം. കാര്‍വാറാണ് സ്വദേശം. ഗൌഡ സാരസ്വത വര്‍ഗ്ഗം. ജരാസന്ധനേതോല്പിക്കാന്‍ ശ്രീകൃഷ്ണനേ സഹായിച്ചില്ലേ ഗരുഡവര്‍ഗ്ഗം. അതുതന്നെ. ബോംബയില്‍ സ്ഥിരതാമസം. എട്ടാംതരത്തില്‍ പഠിക്കുന്നു.

You play table tennis--അവള്‍ എന്നോടു ചോദിച്ചു.

He is representing State Bank of India in BombayLeague Tournament of Table tennis. ബാലനാണ് ഉത്തരം പറഞ്ഞത്.

Then come on. Give me some practice. അവള്‍ പറഞ്ഞു.

ഞാന്‍ ബാലനേ നോക്കി. പെണ്‍കുട്ടികളുമായി ഇടപെടാമോ? എന്റെ ഗ്രാമീണ മനസ്സില്‍ സംശയം. ബാലന്‍ കണ്ണൂകൊണ്ട് അനുവാദം തന്നു. ചന്ദ്രന്‍ പറഞ്ഞു. അങ്ങിനെ ഞങ്ങള്‍ കൂട്ടുകാരായി--ദീര്‍ഘനിശ്വാസം.

നിങ്ങള്‍ തമ്മില്‍ എന്തെല്ലാം സംസാരിച്ചു. മാധവന്‍ നായര്‍ക്ക് ആകാംക്ഷ.

എനിക്കു ചിലരോട് ഒന്നും പറയാന്‍ പറ്റില്ല. When heart is full words are few-എന്നു കേട്ടിട്ടില്ലേ. ഇടയ്ക്കിടയ്ക്ക് പുഞ്ചിരി മാത്രം. കളിയുടെ കാര്യം മാത്രം സംസാരം.

ഇവന്റെ പഴയ സ്വഭാവം. ഞാന്‍ പറഞ്ഞില്ലേ സ്കൂളിലേ കാര്യം. മാധവന്‍ നായര്‍ പറഞ്ഞു.

ചന്ദ്രന്‍ മാധവന്‍ നായരേ രൂക്ഷമായി നോക്കി.

ഞാനൊന്നും പറഞ്ഞില്ല. മാധവന്‍ നായര്‍ ധൃതിയില്‍ പറഞ്ഞു. എല്ലാം നീ തന്നെ പറഞ്ഞാല്‍ മതി.

പക്ഷേ ക്രമേണ അവള്‍ എന്റെ കാര്യമെല്ലാം ചോദിച്ചറിഞ്ഞു. എനിക്കാണെങ്കില്‍ ഒന്നും ചോദിക്കാന്‍ വയ്യാ. ഞാന്‍ ബാലനോടു ചോദിച്ചാണ് അവളുടെ കാര്യമെല്ലാം അറിഞ്ഞത്. ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി.
@ @ @ @ @ @ @ @
പിന്നീട് ഞങ്ങള്‍ ചന്ദ്രനേ കാണുന്നത് ഒരു കൊല്ലം കഴിഞ്ഞാണ്. ഇതിനിടെ അയാള്‍ രണ്ടു തവണ നാട്ടില്‍ പോയെന്നറിഞ്ഞു. ചന്ദ്രനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മാദവന്‍ നായരില്‍ നിന്നും ഇതിനകം ഞാന്‍ മനസ്സിലാക്കി.

ഈയാളെങ്ങിനെയാണ് ഇടയ്ക്കിടയ്ക്ക് വീട്ടില്‍ പോകുന്നത്. ബാങ്കില്‍ നിന്നും ഇങ്ങനേ അവധി കിട്ടുമോ? ഞാന്‍ ചോദിച്ചു.

അതൊക്കെ ഇനി അവന്‍ വരുമ്പോള്‍ മറക്കാതെ ചോദിക്കണം. അവന്‍ ഒരു വിചിത്ര സ്വഭാവകാരനാണെന്നു മനസ്സിലായിക്കാണുമല്ലോ. എന്റെ ട്യൂട്ടോരിയലില്‍ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍-കേള്‍ക്കണോ-ചിലകാര്യങ്ങള്‍ പറയാം. മാധവന്‍ നായര്‍ പറഞ്ഞു. ഏതു വിഷയവും അവന്‍ പഠിപ്പിക്കും. മുന്‍ കൂട്ടി തയ്യാറെടുപ്പുകളൊന്നും വേണ്ടാ. ഇന്റര്‍മീഡിയറ്റിന് ഫസ്റ്റ് ഗ്രൂപ്പും, പിന്നെ ബി.കോമും. മിക്ക വിഷയങ്ങളും അതില്‍ ഉള്‍പ്പെടുമല്ലോ. ഏതു സാറു വന്നില്ലെങ്കിലും എനിക്കു പേടി ഇല്ല. ആ ക്ലാസെടുക്കാന്‍ അവന്‍ റഡി. ഒരു ദിവസം മലയാളം പഠിപ്പിക്കുന്ന ഗണകന്‍സാറു വന്നില്ല. ചന്ദ്രന്‍ സാറെടുത്താല്‍ മതി. പിള്ളാരു നിര്‍ബ്ബന്ധിച്ചു. അവനു പാരവയ്കാനാണ്. ഇങ്ങനെ എല്ലാകാര്യവും അറിയാമെന്നുഭാവിക്കുന്ന അവനോട് ചിലര്‍ക്ക് ഒരുതരം നിര്‍ദ്ദോഷമായ അസൂയ തോന്നുമല്ലോ. അതാണ്. ഈയാളേ ഒന്നിരുത്തണമെന്ന് മനസ്സിലൊരു പൂതി.

സാറേ ഇന്ന് മയൂരസന്ദേശം എടുത്താല്‍ മതി. അതാണ് പ്രയാസം. ഒരു കുട്ടി പറഞ്ഞു. അവന്‍ മലയാളം മെയിന്‍ എടുത്തു പഠിക്കുനവനാണ്.

അല്ലേ, തന്റെ ട്യൂട്ടോറിയലില്‍ എസ്സ്.എസ്സ്.എല്‍.സി വരെയേ ഉള്ളൂ എന്നു പറഞ്ഞിട്ട് ഈ മലയാളം മെയിന്‍ ? ഞാന്‍ ചോദിച്ചു.

ഓ. വിദ്യാഭ്യാസ പരിഷ്കാരത്തിനിടയ്ക്ക് ഒരു മൂന്നു കൊല്ലം എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സുകളില്‍ ഗ്രൂപ്പ് സമ്പ്രദായം കൊണ്ടുവന്നത് നിങ്ങള്‍ക്കറിയില്ലേ? ഐച്ഛിക വിഷയങ്ങളെടുത്ത് പഠിക്കാം. മൂന്നു കൊല്ലം കഴിഞ്ഞ് അതുപേക്ഷിക്കുകയും ചെയ്തു. തുഗ്ലക്ക് രീതി. അതിലൊരു ബാച്ചാണ് അന്നത്തേ ക്ലാസ്സില്‍. മാധവന്‍ നായര്‍ പറഞ്ഞു.

ചന്ദ്രന്‍ കുട്ടികളുടെ കൈയ്യില്‍നിന്ന് ഒരു പുസ്തകം വാങ്ങി. മയൂരസന്ദേശം പാഠം എടുത്തു. സന്ദേശ കാവ്യങ്ങളേയും, കാളിദാസന്റെ മേഘസന്ദേശത്തേയും, അതുപോലെ സന്ദേശകാവ്യമെഴുതി കേരള കാളിദാസനെന്നു പേരു സമ്പാദിച്ച കേരളവര്‍മ്മയേക്കുറിച്ചും, അദ്ദേഹത്തേ ആയില്യം തിരുനാള്‍ മഹാരാജാവ് ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തില്‍ ബന്ധനത്തില്‍ പാര്‍പ്പിച്ചതിനേയും, ഹരിപ്പാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിലേ മയിലിനേ കണ്ട് തിരുവനന്തപുരത്തുള്ള ഭാര്യയ്ക്ക് മയിലിലൂടെ സന്ദേശം അയയ്ക്കുന്ന രീതിയില്‍ സന്ദേശകാവ്യം എഴുതിയതിനേയും കുറിച്ചോക്കെ വളരെ വാചാലമായി വിശദീകരിച്ചു. ഭൂരിഭാഗം കുട്ടികള്‍ക്കും, ഇവനേതാണ്ടൊക്കെ അറിയാമെന്നലുണ്ടായി. അതാണല്ലോ പഠിപ്പിക്കുന്നയാളുടെ വിജയത്തിന്റെ ആദ്യപടി. പക്ഷേ ഈ മലയാളം കാരന്‍ - അതും ഒരു ഗണകനാണ്- അവ്ന് മലയാളം പഠിപ്പിക്കുന്നതിനേക്കുറിച്ച് നല്ല വിവരമുണ്ട്. അവന്‍ ചന്ദ്രനേ കുടുക്കാന്‍ അവസരം പാര്‍ത്തിരിക്കുകയാണ്.

ചന്ദ്രന്‍ മേടിച്ച പുസ്തകം തുറന്നു നോക്കി. ഭാഗ്യം! അതില്‍ അലങ്കാരങ്ങളെല്ലാം പദ്യത്തിന്റെ ഓരോ വരിയുടേയും മുകളില്‍ പേനകൊണ്ട് എഴുതിയിട്ടുണ്ട്. വല്യ മുന്‍ഷിസാര്‍-അദ്ദേഹത്തേക്കുറിച്ച് പിന്നെ പറയാം-പഠിപ്പിച്ചതാണ്. തെറ്റു വരുത്തില്ല.

പഠിപ്പിക്കല്‍ ആരംഭിച്ചു. അങ്ങിനെയിരിക്കുമ്പോള്‍ ഒരുവരി--“പന്നകത്തേക്കുറിച്ചാലാപം കേട്ടതുമപകടം തന്നെയാം പന്നഗാരേ” എന്നാണ്. തിരുവനന്തപുരത്തേക്ക് തോട്ടില്‍ കൂടി പോകുന്ന വള്ളത്തില്‍ കയറി വേണം പോകാന്‍ എന്നു പറഞ്ഞ ശേഷം വള്ളക്കാര്‍ പന്നകം-പന്നകം എന്നു വിളിച്ചു പറയുന്നത് പന്നഗമാണെന്നു തെറ്റിദ്ധരിച്ച് അതിനേ പിടിക്കാന്‍ ചാടിവീഴരുത്, വെള്ളമടിച്ചിരിക്കുന്ന വള്ളക്കാര്‍ നിന്നേ കശാപ്പുചെയ്യും എന്നാണ് വിവക്ഷ. മയിലിനെ ഭക്ഷണമാണല്ലോ പന്നഗം-പാമ്പ്. അത് ആരീതിയില്‍ പറയാന്‍ ചന്ദ്രനറിഞ്ഞുകൂടാ. കാവ്യങ്ങള്‍ പഠിപ്പിക്കുന്നതേ-ഈ നാലും മൂന്നും ഏഴെന്നു പറയുന്നതു പോലെ എളുപ്പമല്ല! ബാക്കി അവന്റെ ഭാഷയില്‍ തന്നെ പറയാം- മാധവന്‍ നായര്‍ പറഞ്ഞു.

ഏടാ ഈ കൊച്ചു ഗണകനുണ്ടല്ലോ- അവന്‍ ഭയങ്കര സാധനമാ. പന്നകം വള്ളത്തിന്റെ വളപുരയാണെന്നും പന്നഗം പാമ്പാണെനും പറഞ്ഞിട്ട് അവന്‍ വിടുന്നില്ല. എന്തിനാ സാറേ അത് ഈ പദ്യത്തില്‍ പറയുന്നതെന്നു ചോദിച്ച് അവന്‍ തര്‍ക്കിച്ചുകൊണ്ടിരുന്നു. എനിക്കാണെങ്കില്‍ അതിന്റെ വിവക്ഷ പറയാനൊട്ടറിയാനും വയ്യ. ഞാന്‍ വിയര്‍ത്തു. അപ്പോള്‍ ഭാഗ്യത്തിന് അവന്റടുത്തിരുന്ന പ്രകാശന്‍ ‍, അതൊക്കെ സാറു പറഞ്ഞു, നീ കിടന്നലയ്കതെ എന്നു ഗണകനോട് പറഞ്ഞു--ക്ലാ‍സില്‍ വിവരമില്ലാത്തവര്‍ ഉണ്ടാകുന്നതും നല്ലതാണെന്ന് ഞാന്‍ മനസ്സിലാക്കി. അപ്പോള്‍ ഗണകന്‍ പ്രകാശന്റെ ചെവിയില്‍ പതുക്കെ പറഞ്ഞു. “ എടാ വള്ളക്കാര്‍ പന്നകം എന്നു വിളിച്ചു പറയുന്നതുകേട്ട് പന്നഗമാണെന്നു തെറ്റിദ്ധരിക്കരുത്“ എന്നാണതിന്റെ അര്‍ത്ഥം. ആകെ കുഴങ്ങി വിയര്‍ത്തുകുളിച്ചു നിന്നഞാന്‍ അതുകേട്ടു. പക്ഷേ കേട്ടെന്നു ഭാവിക്കാതെ-
ഗണകന്‍ ,എന്താണ് ക്ലാസില്‍ സംസാരിക്കുന്നത്-എഴുനേറ്റു നില്‍ക്കൂ-എന്നു പറഞ്ഞു.

ഗണകന്‍ എഴുനേറ്റു

എന്താണ് തന്റെ സംശയം--ഞാന്‍ ചോദിച്ചു.

സാറേ ആ പദ്യത്തിന്റെ വരിയില്‍ പന്നകമെന്നും, പന്നഗം എന്നും പ്രയോഗിച്ചിരിക്കുന്നതിന്റെ വിശദീകരണം സാറു പറഞ്ഞില്ല. സാറ് പന്നകം വളപുരയാണെന്നും പന്നഗം പാമ്പാണെന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഗണകന്‍ പറഞ്ഞു.

ഞാന്‍ പറഞ്ഞു. എടോ താന്‍ മലയാളം മെയിന്‍ എടുത്തയാളല്ലേ? കുറച്ചു വിവരം കാണുമെന്നു വിചാരിച്ചു. എന്നാല്‍ കേട്ടോ--വള്ളക്കാര്‍ അരിവയ്കാനും മറ്റും വളപുര മാറ്റിവയ്ക്കും. അപ്പോള്‍ അവര്‍ പന്നകം മാറ്റെടാ-എന്നൊക്കെ പറയുന്നതു കേട്ട് പാമ്പു വന്നെന്നു വിചാ‍രിച്ച് ചാടിവീഴരുത് എന്നാണ് അതിന്റെ അര്‍ത്ഥമെന്ന് ഒരു നാണവും കൂടാതെ പറഞ്ഞു. അവനു സംശയം അവന്‍ പറഞ്ഞത് ഞാന്‍ കേട്ടോ എന്ന്.

അതു സാറു മുമ്പേ പറഞ്ഞില്ല്. ഗണകന്‍ വിടാന്‍ ഭാവമില്ല.

അവടിരിക്കടാ-മറ്റു കുട്ടികള്‍ എന്റെ സഹായത്തിനെത്തി. അതു തന്നാ സാറു പറഞ്ഞത്.

ഹോ രക്ഷപെട്ടു. ഞാന്‍ വിചാരിച്ചു. പക്ഷേ ഗണകന്‍ വിടുന്ന മട്ടില്ല.

അവിടുത്തേ അലങ്കാരം എന്താണു സാറേ-അവന്‍ ചോദിച്ചു.

ഞാന്‍ പുസ്തകത്തില്‍ നോക്കി. അതില്‍ കാവ്യലിംഗം എന്നെഴുതിയിരിക്കുന്നു.--ഞാന്‍ പറഞ്ഞു കാവ്യലിംഗം.

ഉടനേ ഗണകന്‍ -അല്ല അതു ശ്ലേഷമാണ്.

വല്യ മുന്‍ഷിസ്സാര്‍ പഠിപ്പിച്ചതായതുകൊണ്ട് അതു കാവ്യലിംഗമാണെന്നതില്‍ എനിക്കു സംശയമില്ല. പക്ഷേ അതുസ്ഥാപിക്കാന്‍ ‍, കാവ്യലിംഗത്തിന്റേയോ, ശ്ലേഷത്തിന്റെയോ ലക്ഷണം എനിക്കറിഞ്ഞുകൂടാ. അതിനും ഗണകനേ പിടിക്കാം ഞാന്‍ ഗൌരവത്തില്‍ ചോദിച്ചു. എന്താടോ കാവ്യലിംഗത്തിന്റെ ലക്ഷണം?

ഗണകന്‍ ചാടി എഴുനേറ്റു. ഭാഗ്യം അവനറിയാം. തന്നെയുമല്ല, അവനറിയാമെന്ന് മറ്റുള്ളവര്‍ അറിയുകയും വേണമല്ലോ. “ഹേതു വാക്യപദാര്‍ത്ഥങ്ങളാകുകില്‍ കാവ്യലിംഗമാം” അവന്‍ പറഞ്ഞു. ഞാനത് പെട്ടെന്ന് ബോര്‍ഡിലെഴുതി. എന്നിട്ട് ശ്ലേഷത്തിന്റേയോ എന്നു ഗൌരവം വിടാതെ ചോദിച്ചു. “രണ്ടു കായ്കളൊരേ ഞെട്ടിലുണ്ടാകുമ്പോലെ ഭാഷയില്‍, ഒരു വാക്കിന്നു രണ്ടര്‍ത്ഥം വന്നാല്‍ ശ്ലേഷമാമത്.“ അതും ഞാന്‍ ബോര്‍ഡിലെഴുതി.

പിന്നെല്ലാം വളരെ പെട്ടെന്നായിരുന്നു. ഞാന്‍ വിശദീകരിച്ചു.

ഹേതു-കാരണം, വാക്യ പദാര്‍ത്ഥം-വാക്യത്തിലേ പദത്തിന്റെ അര്‍ത്ഥം-ഇവിടെ പന്നകത്തിന്റെ അര്‍ത്ഥം പാമ്പാണെന്നു ധരിച്ചത്-അതാണ് അപകടകരണം--ഹോ എന്തൊരു രക്ഷപെടല്‍--ഗുരുക്കന്മാരുടെ അനുഗ്രഹം.

ഗണകന് അവനേ പറ്റിച്ചെന്നു സംശയം. പക്ഷേ മറ്റുകുട്ടികള്‍ അതംഗീകരിച്ചില്ല. അവന്‍ പിന്നീട് ചന്ദ്രനോടു പറഞ്ഞു--സാറ് എന്നേക്കൊണ്ടുതന്നെ അതിന്റെ അര്‍ത്ഥം പറയിപ്പിച്ചു. ശരിയാ മോനേ ഇനി മേലാല്‍ ഞാന്‍ കാവ്യം പ്ഠിപ്പിക്കാന്‍ വരത്തില്ല. പോരേ? ചന്ദ്രന്‍ കുമ്പസാരിച്ചു.

ഇതൊരു കാര്യം. സന്ദര്‍ഭത്തിനനുസരിച്ച് അക്ഷോഭ്യനായി പെരുമാറാനുള്ള അവന്റെ കഴിവിന് വേറൊരുദാഹരണം പറയാം. മാധവന്‍ നായര്‍ പറഞ്ഞു.

പത്തു കോളേജിലേ പതുപ്പത്തു വിദ്യാര്‍ത്ഥികളടങ്ങുന്ന, നൂറുപേരുടെഒരു ക്യാമ്പ്--ഭാരത് സേവക് സമാജത്തിന്റെ (ബി.എസ്.എസ്.) യാണ് -ഞങ്ങളുടെ അടുത്ത സ്കൂളില്‍ നടന്നു. ചന്ദ്രനുമുണ്ട്. സേവന പ്രവര്‍ത്തനങ്ങള്‍-നാട്ടിലേ ആവശ്യമനുസരിച്ച് ചെയ്യുകയാണ് പരിപാടി. ഓ.ഡി (ഓഫീസര്‍ ഓഫ് തെ ഡേ) ഏ.ഓ.ഡി ( അസിസ്റ്റന്റ് ഓഫീസര്‍ ഒഫ് ദി ഡേ) എന്ന് രണ്ടു പേരേ ഓരോ ദിവസവും തെരഞ്ഞെടുത്ത് അവരുടെ നിയന്ത്രണത്തിലാണ് ആ ദിവസത്തേ പരിപാടി നടപ്പാക്കുന്നത്.

ചന്ദ്രനേ ഏ.ഓ.ഡി ആക്കിയ ദിവസത്തേ കാര്യമാണ്. ഒരു കാര്യത്തിലും വിട്ടു വീഴ്ചയില്ലാത്ത മുരടന്‍ സ്വഭാവമാണല്ലോ അവന്. അന്ന് സ്ഥലത്തേ കുറേ ആള്‍ക്കാര്‍ക്ക് സ്കൂളില്‍ നടക്കുന്നതെന്താണെന്നറിയണം. റൌഡികളാണ്. പ്രത്യേക സമയങ്ങളിലല്ലാതെ ആരേയും ക്യാമ്പു നടക്കുന്നിടത്തു പ്രവേശിപ്പിക്കരുതെന്നാണ് നിയമം. റൌഡികള്‍ക്കുണ്ടോ നിയമം! അവര്‍ ബലമായി സ്കൂളില്‍ കടക്കാന്‍ ശ്രമിച്ചു. ചന്ദ്രന്റെ നേതൃത്വത്തില്‍ അവരേ തടഞ്ഞു. കോളേജു പിള്ളാരല്ലേ. വഴക്കുണ്ടാക്കാന്‍ അവര്‍ക്കുള്ള താല്പര്യം പ്രസിദ്ധമാണല്ലോ.

എണ്ണക്കൂടുതളും പിള്ളരുടെ ആവേശവും കണ്ട് “കാണിച്ചുതരാമെടാ” എന്നു പറഞ്ഞ് അവര്‍ പിന്‍ വാങ്ങി. അന്നു വൈകിട്ട്, നല്ലവണ്ണം പൂസായി--സ്ഥലത്തേ ഒരു വലിയ കുടുംബത്തിലേ സന്തതിയാണ് നേതാവ്--സ്കൂള്‍ ഗേറ്റില്‍ വന്നു. ഗേറ്റ് പൂട്ടിയിരിക്കുകയാണ്. മാധവന്‍ നായര്‍ തുടര്‍ന്നു. എന്റെ ട്യൂട്ടോരിയലിന്റെ തൊട്ടടുത്താണ് സ്കൂള്‍. അവിടെ ബഹളവും ചീത്തവിളിയും കേട്ട് ഞങ്ങള്‍ അങ്ങോട്ടു ചെന്നു. ഇറങ്ങി വാടാ--പുറത്തോട്ടിറങ്ങടാ ചുണയുണ്ടെങ്കില്‍, ഇത് ഞങ്ങള്‍ കല്ലുചുമന്നുണ്ടാക്കിയ സ്കൂളാടാ-എന്നു തുടങ്ങി അതിമനോഹരമ്മയ തെറികള്‍-തന്തയ്ക്കും തരവഴിക്കും-അങ്ങനെ ധാരധാരയായി ഒഴുകുകയാണ്. അവരുടെ ശരാശരി പ്രായം ഇരുപതാണ്--സ്കൂള്‍ തുടങ്ങിയിട്ട് അന്ന് അമ്പതു വര്‍ഷം കഴിഞ്ഞു. എങ്ങനാണോ കല്ലു ചുമന്നത്. ചീത്തവിളി മുഴുവന്‍ ചന്ദ്രനാണ്-അവനാണല്ലോ നാട്ടുകാരന്‍ . അവന്റെ കൂട്ടുകാര്‍ രോഷം കൊള്ളുകയാണ്. പക്ഷേ ചന്ദ്രന്‍ മാത്രം കൈയ്യുംകെട്ടി പുഞ്ചിരിതൂകിക്കൊണ്ട് രസിച്ചു നില്‍ക്കുന്നു. ഇതു കണ്ട് നേതാവിന് ദേഷ്യം കൂടി. പക്ഷേ പറച്ചിലിനൊരവസാനമുണ്ടല്ലോ. ഒന്നു ശമിച്ചപ്പോള്‍ ചന്ദ്രന്‍ പറഞ്ഞു. “അയ്യൊ ചേട്ടാ, ഇതു ചേട്ടന്റെ വീടല്ല. കള്ളുകുടിച്ച് വീടാണെന്നു കരുതി അച്ഛനോടും അമ്മയോടും പറയുന്നത് ഇവിടെനിന്നു പറയല്ലേ. ഇതു കോളേജ്പിള്ളാരാ”- എന്നിട്ട് അയാളുടെ കൂട്ടുകാരോട് “ഈയാളേ പിടിച്ചു കൊണ്ടുപോയി വീട്ടിലാക്ക്. ആ പാവം അച്ഛനമ്മമാര്‍ ഇപ്പോള്‍ തെറി കേള്‍ക്കാതെ വിഷമിച്ചിരിക്കുകയായിരിക്കും”.

ഒരു വലിയ കൂവല്‍-അകത്തുനിന്നും, പുറത്തുനിന്നും. ചമ്മി അടപ്പുതെറിച്ച് റൌഡിസംഘം സ്ഥലംവിട്ടു. ഒരടികണ്ടു രസിക്കാമെന്നു വിചാരിച്ചു വന്നവര്‍ നിരാശരായി. ഞങ്ങള്‍ക്ക് ആശ്വാസം. മാധന്‍ നായര്‍ പറഞ്ഞു

എങ്ങനാടാ ഇങ്ങനെ ചീത്തവിളി കേട്ടുകൊണ്ട് അനങ്ങാതെ നില്‍ക്കുന്നത്? ഞാനൊരു ദിവസം അവനോടു ചോദിച്ചു.

അവന്‍ പറഞ്ഞു-എടാകുഞ്ഞേ ഞാനാരാണെന്ന് എനിക്കറിയാം. ചീത്തവിളിക്കുന്നതാരാണെന്നും എനിക്കറിയാം. ഇതു രണ്ടും അവര്‍ക്കറിയില്ല. ഇനി അവരുടെ ആയുസ്സില്‍ എന്നേ തെറിവിളിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?

ഇല്ലെന്നു ഞാന്‍ പറഞ്ഞില്ല. പക്ഷേ ഒരു ദിവസം ഈ പാര്‍ട്ടികളിലൊരാള്‍ -ദേ-ലവന്‍ വരുന്നു എന്നു പറഞ്ഞ് ഒഴിഞ്ഞ് മാറുന്നത് ഞാന്‍ കണ്ടു. മാധവന്‍ നായര്‍ പറഞ്ഞു നിര്‍ത്തി.

സദാശിവന്‍ ചാടി വീണു. ഇതു കേട്ടപ്പോള്‍ എനിക്കൊരു കാര്യം ഓര്‍മ്മ വന്നു. ഞങ്ങള്‍ മാഹിമില്‍ താമസിച്ചിരുന്നപ്പോള്‍ ദിവസവും കൂടുമായിരുന്നെന്നു പറഞ്ഞല്ലോ. ചെങ്ങനൂര്‍ കാരന്‍ ഒരു അച്യുതന്‍ നായരും, അടൂര്‍ഭാസിയുടെ ഒരനിയനും ആകൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ മൂന്നു പേരും കൂടി കൂടിയാല്‍ ബഹു രസമാണ്. ചിരിയും-ചിന്തയും, സഞ്ജയനും, മാര്‍ത്താണ്ഡവര്‍മ്മയും,ധര്‍മ്മരാജയും, രാമരാജാ ബഹദൂറും, ഇന്ദുലേഖയും ഒക്കെ അതില്‍ വരും. ഞങ്ങളാണെങ്കില്‍ ഇതൊക്കെ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. എന്തു രസമാണെന്നോ!

അതിനിടയ്ക് ഒരു രാമകൃഷ്ണന്‍ നായര്‍ അവിടെ വന്നു. അച്യുതന്‍ നായരുടെ ചേട്ടനാണ്.അന്നത്തേകൂടലില്‍ അയാളും കൂടി. ആരെന്തു പറഞ്ഞാലും ഉടന്‍ കേറി ഉടക്കും. സര്‍വജ്ഞനേ പോലെ. കുറേ ഇംഗ്ലീഷ്കാരുടെ പേരും പറയും. അയാള്‍ അങ്ങിനെ ഇന്നെടത്ത് പറഞ്ഞിട്ടുണ്ട്--മറ്റേയാള്‍ ഇങ്ങനേ മറ്റേടത്ത് പറഞ്ഞിട്ടുണ്ട്-എന്നും പറഞ്ഞ് എല്ലാരേയും കളിയാക്കലാണ് അയാളുടെ ഹോബി. പരമരസമായി നടന്നുകൊണ്ടിരുന്ന ഞാങ്ങളുടെ കൂടല്‍ ആകെ കുളമായി.

അയാള്‍ അടുത്തദിവസം പോയി. അപ്പോഴാണ് അച്യുതന്‍ നായര്‍ പറയുന്നത് --ഞാനെന്റെ അഡ്രസ്സ് അങ്ങേര്‍ക്ക് കൊടുത്തില്ല. എവിടുന്ന് തേടിപ്പിടിച്ചെന്ന് എനിക്കറിഞ്ഞുകൂടാ. ഇനി എല്ലാ അവധിദിവസവും വരാമെന്ന് പറഞ്ഞിട്ടാണ് പോയത്. ഞാന്‍ ഇവിടുന്നു താമസം മാറുകയാണ്. നിങ്ങള്‍ക്കെങ്കിലും സ്വൈരം കിട്ടട്ടെ. ഒരിടത്തും മനസ്സമാധാനത്തോടെ താമസിക്കാന്‍ സമ്മതിക്കത്തില്ല. ഈനലെ നിങ്ങളുന്റായിരുന്നതുകൊണ്ട് ഞാന്‍ രക്ഷപെട്ടു. അല്ലെങ്കില്‍ ഈ പ്രസംഗമെല്ലാം ഞാന്‍ തന്നെ സഹിക്കണം.

അപ്പോള്‍ ചന്ദ്രന്‍ പറഞ്ഞു. കൊള്ളാം തന്റെ ചേട്ടനായതുകൊണ്ടാണ് അങ്ങേരുടെ വിവരക്കേടെല്ലാം ഞങ്ങള്‍ സഹിച്ചത്. താനെങ്ങും പോകണ്ടാ. അയാള്‍ വരട്ടെ.

അങ്ങിനെ ഇരുന്നപ്പോഴാണ് പ്രധാന മന്ത്രി നെഹ്രു മരിച്ചതിന്റെ അവധി വന്നത്. ദേ ചേട്ടന്‍ വരുന്നു. അച്യുതന്‍ നായര്‍ പരിഭ്രമത്തോടെ പറഞ്ഞു. വരട്ടെടൊ താന്‍ കിടന്നു പെടെയ്ക്കാതെ- ചന്ദ്രന്‍ ആശ്വസിപ്പിച്ചു. അന്ന് അവധിയായതുകൊണ്ട് ഫുള്‍ കോറം ഉണ്ട്.

അപ്പോല്‍ ആര്‍.കെ. കരഞ്ജിയായുടെ ബ്ലിറ്റ്സ് മാഗസിനുമായി അടൂര്‍ ഭാസിയുടെ അനുജന്‍ എത്തി. അതില്‍ ഒരു ഫോട്ടൊ-മരിച്ചുകിടക്കുന്ന നെഹ്രുവിന്റെ അടുത്ത് മൊറാര്‍ജി ദേശായിനില്‍ക്കുന്നു. ഒരു പുഞ്ചിരിയോടെ--അടിക്കുറിപ്പ് “ യു സ്മൈലിങ് വില്ലന്‍ ” ഇതു കണ്ടതും രാമകൃഷ്ണപിള്ള--ഇയ്യാഗോയേപറ്റി ഒതല്ലോയില്‍--ഷേക്സ്പീയറുടെയേ എന്ന് തന്റെ വിജ്ഞാനം പുറത്ത് ചാടിച്ചു.

അപ്പോള്‍ ചന്ദ്രന്‍ ‍--ഷേക്സ്പീയറുടെ തന്നെ- പക്ഷേ മര്‍ച്ചന്റ് ഓഫ് വെനീസിലാണ്- എന്നു പറഞ്ഞു.

ഹേയ്-അല്ല. ഒതല്ലോയില്‍തന്നെ എനിക്കുറപ്പാണ്--രാമകൃഷ്ണപിള്ള.

ആയിരിക്കാം. ചന്ദ്രന്‍ പറഞ്ഞു. പക്ഷേ ഞാന്‍ ആകെ ഷേക്സ്പീയറുടെ ഒരു പുസ്തകമേ പഠിച്ചിട്ടുള്ളൂ. ബി.കോമിന്. അത് മര്‍ച്ചന്റ് ഓഫ് വെനീസാണ്. അതില്‍ ഷൈലാക്കിനേകുറിച്ചാണ് ഈ വാചകം ഞാന്‍ പഠിച്ചത്. പോട്ടെ.

രാമകൃഷ്ണപിള്ള വിഷമിച്ചു. കുറേ നേരം ആലോചനാമഗ്നനായിരുന്നു. എന്നിട്ട് പറഞ്ഞു. ശരിയാ മര്‍ച്ചന്റ് ഓഫ് വെനീസിലാണ്. ഞാനിപ്പഴാ ആ സന്ദര്‍ഭം ഓര്‍ത്തത്.

ഓര്‍ത്തത് നന്നായി അല്ലെങ്കില്‍ ഞാന്‍ പഠിച്ചത് തെറ്റിപ്പോയോ എന്നു ഞാന്‍ വിചാരിച്ചേനേ. ചന്ദ്രന്‍ ഒരു സാധുവിനേ പോലെ പറഞ്ഞു.

ഇല്ല. രാമകൃഷ്ണപിള്ള പറഞ്ഞു. ഇപ്പോള്‍ എനിക്ക് ശരിക്കും ഓര്‍മ്മ വന്നു. ആ ഒരു പൌണ്ട് ഫ്ലഷ് മുറിക്കാമെന്നോര്‍ത്ത് അയാളുടെ ചിരി.

ഉറപ്പാണേ? ചന്ദ്രന്‍ വീണ്ടും ചോദിച്ചു.--ഞങ്ങള്‍ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്.

വെരി കറക്റ്റ്-രാമകൃഷ്ണപിള്ള തറപ്പിച്ചു പറഞ്ഞു.

അപ്പോള്‍ ഒരു പരിഹാ‍സച്ചിരിയോടെ ചന്ദ്രന്‍ പറഞ്ഞു. ഇതേ ഡസ്ഡമോണയുടെ ശവത്തിനരികില്‍ നിന്ന ഇയ്യാഗോയേക്കുറിച്ചു തന്നെയാണ്. നിങ്ങള്‍ ഇതു വല്ലോം വായിച്ചിട്ടുണ്ടൊ എന്നറിയാന്‍ ഞാന്‍ വെറുതേ പറഞ്ഞതാണ്. രാമകൃഷ്ണപിള്ളയുടെ മുഖം ഒന്നു കാണേണ്ടതായിരുന്നു. ഞങ്ങള്‍ മുഖം പൊത്തി ചിരിച്ചു.

അപ്പോള്‍ അടൂര്‍ ഭാസിയുടെ അനിയന്‍ --ഇതിലേതാടോ ശരിക്കും ശരി.

ആ-ആര്‍ക്കറിയാം. ചുമ്മാ ആര്‍ക്കും വച്ചു കാച്ചരുതോ, ബാക്കി എല്ലാരും മണ്ടന്മാരാണെന്നു വിചാരിച്ച്--അത് ഹക്സിലിയുടെയാ, ഇത് റസ്സലിന്റെയാ എന്നൊക്കെ. താന്‍ സര്‍വ്വജ്ഞപീഠം കേറിയവനാണെന്ന് എല്ലാരും വിചാരിച്ചുകൊള്ളുമല്ലോ. ഓരോ പറ്റിക്കല്‍ പ്രസ്ഥാനം.

ഞങ്ങളുടെ കൂടലില്‍ ശ്മശാന മൂകത--ഒരു നിമിഷം. പിന്നെ ഒരു പൊട്ടിച്ചിരി. രാമകൃഷ്ണപിള്ളയുടെ ബാധ ഒഴിഞ്ഞു.

താനിതെങ്ങനെ ഒപ്പിച്ചെടോ? അച്യുതന്‍ നായര്‍ ചോദിച്ചു.

ഇത്ര പെട്ടെന്ന് നടക്കുമേന്ന് ഞാന്‍ വിചാരിച്ചില്ല. പക്ഷേ ഇതെല്ലാം തമ്പുരാന്റെ കൈയ്യിലല്ലേ. അദ്ദേഹത്തിന് നമ്മാളോട് കരുണ തോന്നിക്കാണും. ചന്ദ്രന്‍ പറഞ്ഞു. സദാശിവന്‍ കഥ അവസാനിപ്പിച്ചു.

ചന്ദ്രായനം-അദ്ധ്യായം മൂന്ന്

0
എടാ, നിന്റെ കഥ ഇങ്ങേര്‍ക്ക് പെരുത്ത് ഇഷ്ടമായെന്ന്--മാധവന്‍ നായര്‍ എന്നേ ചൂണ്ടി ചന്ദ്രനോടു പറഞ്ഞു.

ഓഹോ. അതിനു ഞാനെന്തു വേണം-ചന്ദ്രന്‍ അവന്റെ തനി സ്വഭാവം പുറത്തെടുത്തു.

എടാ നീ ബോംബയില്‍ വന്നതുമുതലുള്ള കാര്യം പറ. അങ്ങേരതു പുസ്തകമാക്കാന്‍ പോന്നെന്ന് . നീ ഹീറോ.

വട്ടു ഹീറോ-ചന്ദ്രന്‍ തിരുത്തി. എന്നാല്‍ കേട്ടോ. ഞാന്‍ ആദ്യം താമസിച്ചത്--ബോംബയില്‍ വന്നതിനു ശേഷം-- മഹാലക്ഷ്മിയിലാണ് താമസിച്ചത്. ചര്‍ച്ച് ഗേറ്റില്‍നിന്നും അഞ്ചാമത്തേ സ്റ്റേഷനാണ് മഹാലക്ഷ്മി. മഹാലക്ഷ്മിയുടെ ക്ഷേത്രം അവിടെയുള്ളതുകൊണ്ടാണ് ആ പേരു കിട്ടിയത്. റയിവേ സ്റ്റേഷന്റെ തൊട്ടു പിന്നിലാണ് റേസ് കൊഴ്സ്. കുതിരപ്പന്തയം നടത്തുന്ന സ്ഥലം. അതിന്റെ അതിരിനിപ്പുറത്ത്, മി. സല്‍ദാനായുടെ ലോഡ്ജ്. ലോഡ്ജിന്റേയും റേസ്കൊഴ്സിന്റെയും അതിര്‍ത്തിഒന്നാണ്. കുതിരപ്പന്തയം ഫ്രീ ആയി കാണാം-ലോഡ്ജിലിരുന്നാല്‍. ലോഡ്ജിനു മൂന്നു മുറികള്‍. ഒരു മുറിയില്‍ നാലു കട്ടിലുകള്‍. ഒരു കട്ടിലിന് നാല്പതു രൂപാ വാടക. പത്തു മലയാളികളും രണ്ടു ഗോവക്കാരുമാണ് ഞാനവിടെ എത്തുമ്പോള്‍. ഞാനുള്‍പടെ. രണ്ടു ഗോവക്കാരും വളരെ പ്രായം ചെന്നവരാണ്. അതിലൊരാള്‍ എപ്പോള്‍ നോക്കിയാലും വാഷ്ബേസിന്റെ മുമ്പിലാണ്. സോപ്പിട്ടു മുഖം കഴുകിക്കൊണ്ടിരിക്കും. വെപ്പുപല്ലാണ്. അതെടുത്ത് ഒരു മഗ്ഗിലിട്ട്, സോപ്പിട്ട് അങ്ങനെ മുഖം കഴികിക്കൊണ്ടിരിക്കും. ആദ്യത്തേ സോപ്പിന്റെ പതതീര്‍ന്നാല്‍ വീണ്ടു സോപ്പു പുരട്ടും. എന്തിനാണെന്നറിഞ്ഞുകൂടാ. അദ്ദേഹം റിട്ടയര്‍മെന്റ് ആസ്വദിക്കുകയാണ്. ലോഡ്ജിലെത്തിയാല്‍ വാഷ്ബേസിന്റെ മുന്നിലാണ്. ആര്‍ക്കും ഒരു പരാതിയും ഇല്ല.

മറ്റേയാള്‍ ഒരുപെയിന്ററാണ്. യേശുക്രിസ്തുവിന്റെ പടം വരച്ചുകൊടുക്കുകയാണ് ജോലി. ഒരു പടത്തിന് ഇരുനൂറ്റമ്പതുരൂപയാണ് ചാര്‍ജ്. ഇഷ്ടം പോലെ ഓര്‍ഡര്‍ കെട്ടിക്കിടക്കുകയണ്. മാസം ഒന്നോ രണ്ടൊ പടമേ വരയ്ക്കൂ. എന്റെ ബാങ്കിലേ ശമ്പളം നൂറ്റി അറുപത്തഞ്ചുരൂപാ അമ്പതു പൈസയാണെന്നോര്‍ക്കണം.

അയാളല്ലേ നിന്നേ വെള്ളമടിക്കാന്‍ കൊണ്ടു പോയത്? മാധവന്‍ നായര്‍ ചോദിച്ചു.

അതേ. ചന്ദ്രന്‍ പറഞ്ഞു. ഞാന്‍ ചെന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ. ഒരു പണിയുമില്ലാതെ മുറിയില്‍ കിടന്നുറങ്ങുകയും, ഇടയ്ക്കിടയ്ക്ക് എഴുനേറ്റിരിക്കുകയുമാണ്. രണ്ടാമത്തെ ദിവസം ഈ പുള്ളി എന്റടുത്തു വന്നു.

നമുക്കൊന്നു പുരത്തു പോകാം. അദ്ദേഹം പറഞ്ഞു.

വെറുതേഇരുന്ന ഞാന്‍ സമ്മതിച്ചു. ഞങ്ങള്‍ രണ്ടുപേരും കൂടി പതുക്കെ നടന്ന് റയില്‍ വേ സ്റ്റേഷന്റെ തെക്കു വശത്തുകൂടി കിഴക്കോട്ടു നടന്നു. പറയുന്നതിനിടയ്ക്ക് ഈ ദിക്കുകളൊക്കെ എനിക്കു തോന്നിയതാണ്. കേട്ടോ. ശരിയാണോ എന്നറിയില്ല. അവിടെ കുറെ ചെറിയ ഒറ്റമുറിക്കടകള്‍ ഉള്ള ഒരു ലെയിനിലേക്ക് കയറി. ഒരു കടയുടെ മുന്നില്‍ എത്തിയപ്പോള്‍ കടക്കാരന്‍ നമ്മുടെ കലാകാരനേ ആദരപൂര്‍വ്വം എതിരേറ്റ് ഇരുത്തി. എന്നേയും. കടക്കാരന്‍ രണ്ടു വലിയ ഗ്ലാസുകളില്‍ നമ്മുടെ പഴങ്ങഞ്ഞി വെള്ളം പോലിരിക്കുന്ന എന്തോ സാധനം ഞങ്ങളുടെ മുന്നില്‍ കിടന്ന മേശപ്പുറത്തുവച്ചു. എനിക്കതു കണ്ടപ്പോഴേ ഓക്കാനം വന്നു.

Have it. കലാകാരന്‍ പറഞ്ഞു. അദ്ദേഹം തന്റെ മുന്നിലിരുന്ന ഗ്ലാസെടുത്ത് ഒറ്റ വലി. എന്നിട്ട് ഗ്ലാസ് മേശപ്പുറത്തുവച്ചു. കടക്കാരന്‍ വീണ്ടും അത് നറച്ചു. ഞാന്‍ ഗ്ലാസ് മനസ്സില്ലാമനസ്സോടെ ചുണ്ടോടടുപ്പിച്ചു. എന്തോ അവിഞ്ഞ മണം. ഞാന്‍ ഗ്ലാസ് താഴെ വച്ചു.

It is pure vegitarian. Not liquor. കലാകാരന്‍ പ്രോത്സാഹിപ്പിച്ചു.

ഞാന്‍ ഒരു വളിച്ച ചിരിചിരിച്ച് കണ്ണിറുക്കി കാണിച്ചു. വേണ്ടാ എന്നര്‍ത്ഥത്തില്‍.

അദ്ദേഹം ആ ഗ്ലാസും അകത്താക്കി. ഞങ്ങള്‍ തിരിച്ചു നടന്നു. അദ്ദേഹം ആടിയാടി-കൊഴകൊഴാന്ന് എന്തോ പറയുന്നുമുണ്ട്. എനിക്കു പേടിയായി. എങ്ങാനും മറിഞ്ഞു വീണാല്‍! ഒരുവിധത്തില്‍ മുറിയിലെത്തിയെന്നു പറഞ്ഞാല്‍ മതി.

ഞാന്‍ മുറിയിലെത്തിയപ്പോള്‍ സുകുമാരന്‍ നായര്‍--എടാ ഇങ്ങോട്ടു വാ-എന്നു പറഞ്ഞ് എന്റടുത്തുവന്ന് വായ മണപ്പിച്ചു. നീ വെള്ളമടിക്കാന്‍ പോയതാണൊ അങ്ങേരുടെ കൂടെ-എന്നു ചോദിച്ചുകൊണ്ട്. മണം കിട്ടാഞ്ഞതുകൊണ്ട്--എന്താടാ നിനക്കു വാങ്ങിച്ചുതന്നില്ലേ-എന്നു ചോദിച്ചു.

ഞാന്‍ ഉണ്ടായ ചരിത്രമെല്ലാം പറഞ്ഞു. ചന്ദ്രന്‍ തുടര്‍ന്നു.

എടാ ഈ ഗോവക്കാരുടെ കൂടെ കൂടരുത്. സുകുമാരന്‍ നായര്‍ എനിക്കു മുന്നറിയിപ്പു നല്‍കി. ഈ സുകുമാരന്‍ നായര്‍ എന്റെ കൂടെ പഠിച്ചതാണ്. ഞാങ്ങളുടെ ക്ലാസ്സിലേ എറ്റവും വലിയ ആണ്‍കുട്ടിയായിരുന്നു. ഫുട്ബാള്‍ ബായ്ക്ക്. എല്ലാവരേയും എട-പോടാന്നേ വിളിക്കൂ. ഞാങ്ങള്‍ ബാ‍ക്കി കുട്ടികളെല്ലാം സുകുമാരന്‍ നായരുടെ തോളറ്റം വരെയേ ഉള്ളൂ. ഇളം കറുപ്പുനിറത്തില്‍ സുന്ദരന്‍ . ഒതുങ്ങിയ ശരീരം. ഞാന്‍ ബോംബയില്‍ അയാളുടെ മുറിയിലായപ്പോള്‍ എന്റെ രക്ഷകര്‍ത്രസ്ഥാനം സ്വയം ഏറ്റെടുത്തിരിക്കുകയാണ്. എനിക്കു വിരോധമില്ല. സ്നേഹനിധിയാണ്. അന്ന് ഒരു തേയിലക്കമ്പനിയില്‍ സെയിത്സ്മാനാണ്. പിന്നീട് ഗള്‍ഫില്‍ പോയി വലിയ നിലയിലായി.

പിന്നെ ലോഡ്ജില്‍ ഉണ്ടായിരുന്നത് ഒരു ടെക്സ്റ്റൈല്‍ ഇന്‍സ്പെക്റ്ററാണ്. അദ്ദേഹത്തിന് തന്റെ സ്വന്തം പ്രാധാന്യത്തേക്കുറിച്ച് നല്ല മതിപ്പാണ്. എന്നേ വിളിച്ച് മുന്നിലിരുത്തി--ഞാന്‍ നിര്‍പ്പണിയനാണല്ലൊ- അദ്ദേഹം വിവിധ മില്ലുകളില്‍നിന്നും ബാഗിലാക്കി കൊണ്ടു വന്നിരിക്കുന്നഫയലുകള്‍ നിരത്തി പറയും--ഹോ എന്റെ ചന്ദ്രാ എന്തൊരു പണിയാണ്. ദേ ഈ ഫയലുകള്‍ എല്ലാം ഞാന്‍ തന്നെ ഒപ്പിടണം=എന്നും പറഞ്ഞ് ഓരോന്നെടുത്ത് തുരുതുരാന്ന് ഒപ്പിട്ടുവയ്ക്കും. സര്‍വ്വപുച്ഛക്കാരനും അഹങ്കാരിയുമായ ഞാന്‍ അതു മറച്ചുവച്ച് എന്തതിശയമേ-ഭാവിക്കും. എന്നിട്ട് മുറിയില്‍ ചെന്നിരുന്ന് ഒറ്റയ്ക്ക് ചിരിക്കും. പില്‍ക്കാലത്ത് അദ്ദേഹം അമേരിക്കയില്‍ പോയെന്നറിഞ്ഞു

പിന്നെ എന്നേ ബോംബയില്‍ എത്താന്‍സഹായിച്ച പ്രൊഫസര്‍ ഗോപാലകൃഷ്ണനാണ്. അദ്ദേഹം ബോട്ടണി പ്രൊഫസറായി നാട്ടില്‍ വന്ന്, ഇപ്പോള്‍ റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുന്നു.

ബാക്കിയുള്ളവര്‍-ഐപ്പ്. സ്റ്റീഫന്‍ , വറീത്--ഇവരുമായി എനിക്കു വലിയ അടുപ്പമില്ല.

അവിടെ ഞങ്ങളുടെ ഒക്കെ കാരണവസ്ഥാനത്തുണ്ടയിരുന്ന ആളാണ് ഞാന്‍ മുമ്പു പറഞ്ഞ പപ്പുവണ്ണന്‍ ‍. ആറടി ഉയരത്തില്‍ വെളുത്തുതടിച്ച ഒരു കഷണ്ടിക്കാരന്‍ ‍. അവിവാഹിതനാണ്. ലോഡ്ജിലേ ചെറിയ ചെറിയ പ്രശ്നങ്ങള്‍ പപ്പുവണ്ണനാണ് പറഞ്ഞു തീര്‍ക്കുന്നത്. എല്ലാവരേയും സമഭാവനയോടുകൂടി കാണുന്നതുകൊണ്ട് പപ്പുവണ്ണന്റെ തീര്‍പ്പിന് അപ്പീലില്ല.

ലൊഡ്ജില്‍ നിന്നും താമസം മാറി മാസങ്ങള്‍ കഴിഞ്ഞ് ഞാനൊരു ദിവസം പപ്പുവണ്ണനേ കാണാന്‍ പോയി. ചന്ദ്രന്‍ തുടര്‍ന്നു. അദ്ദേഹത്തിന്റെ ആഫീസില്‍. എന്നേ കണ്ട് അദ്ദേഹം വളരെ സന്തോഷത്തോടുകൂടി എന്നേ സ്വീകരിച്ച് ജോലിയേക്കുറിച്ചൊക്കെ ചോദിച്ചു. ചായവരുത്തി. കുശലപ്രശ്നങ്ങള്‍ കഴിഞ്ഞ് ഞാന്‍ പോകാനായി യാത്ര ചോദിച്ചു.

അപ്പോള്‍ പപ്പുവണ്ണന്‍ ‍--എന്താ ചന്ദ്രാ വന്നത്?

പപ്പുവണ്ണനേ ഒന്നു കാണാന്‍ ‍. ഞാന്‍ പറഞ്ഞു.

പപ്പുവണ്ണന് വിശ്വാസം വന്നില്ല.--വെറുതേ കാണാനോ. അദ്ദേഹം ചോദിച്ചു.

അതെ. ഞാന്‍ പറഞ്ഞു.
വല്ല പൈസയുടെ ആവശ്യം? പപ്പുവണ്ണന്‍ തെരക്കി.

വേണ്ടാ. പൈസക്കൊന്നും ബുദ്ധിമുട്ടില്ല. ഞാന്‍ പറഞ്ഞു.

വിഷമിക്കണ്ടാ. പറഞ്ഞോളൂ കുട്ടീ വീണ്ടും പപ്പുവണ്ണന്‍ .

വേണ്ടാ പപ്പുവണ്ണാ. ഞാന്‍ വെറുതേ ഒന്നു കാണാന്‍ വന്നതാ. അവിടെ നിന്നും പോയിട്ട് ഇതുവരെ കണ്ടില്ലല്ലോ. അതുകൊണ്ടാ.

അല്ലാ അങ്ങിനെയാരും ഇതുവരെ വന്നിട്ടില്ല. സാരമില്ല. നിനക്കു നല്ലതുവരും. പപ്പുവണ്ണന്‍ എന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. അതാണ് പപ്പുവണ്ണന്‍. ചന്ദ്രന്റെ കണ്ണുകള്‍ നിറഞ്ഞു.

ഹോ. എന്തൊരത്ഭുതം. ഹിമവല്പര്‍വ്വതത്തിനു താഴ്ച്ച. പ്രളയാഗ്നിക്കു തണുപ്പ്. ഇവന് ഒരാളേക്കുറിച്ച് നല്ല അഭിപ്രായം--മാധവന്‍ നായര്‍ ചാടി എഴുനേറ്റു.

ഇരിക്കെടാ അവിടെ. യഥാര്‍ത്ഥ മഹത്വം എന്നും ചന്ദ്രന്‍ അംഗീകരിക്കും. ചന്ദ്രന്‍ തിരിച്ചടിച്ചു.

അപ്പോഴേക്കും സദാശിവനെത്തി. കഥായെല്ലാം പറഞ്ഞു കഴിഞ്ഞോ? അയാള്‍ ചോദിച്ചു.

നിങ്ങളെന്താ ഇത്രയും താമസിച്ചത്? ചന്ദ്രന്‍ തെരക്കി.

എന്റിഷ്ടാ ഒരു മണിക്കൂര്‍ ഓവര്‍ടൈം കിട്ടി. വയറ്റുപ്പിഴപ്പല്ലേ. സദാശിവന്‍ പറഞ്ഞു.
ആപ്പഴേ എനിക്കൊരു സംശയം. ഞാന്‍ പറഞ്ഞു. നിങ്ങളും മാധവന്‍ നായരും തമ്മില്‍ ഇത്ര അടുപ്പം എന്താ. എന്തെല്ലാം പറഞ്ഞാലും രണ്ടുപേര്‍ക്കും ഒരു പ്രശ്നവുമില്ല. എടാ-പോടാ എന്നൊക്കെയാണ് സംബോധന. വേറേ ആരേയും നിങ്ങള്‍ അങ്ങനെ വിളിക്കുന്നുമില്ല.

അതോ ചന്ദ്രന്‍ പറഞ്ഞു. ഞങ്ങള്‍ കൂടെപ്പിറപ്പുകളേപോലെ കൊച്ചിലേ മുതല്‍ കളിച്ചു വളര്‍ന്നവരാ. വായിലങ്ങനേ വരൂ. വേറേ ആരേയും അങ്ങിനെ വിളിക്കാന്‍ തോന്നുകപോലും ഇല്ല.

എന്നേക്കൂടെ അതില്‍ പെടുത്താമോ-- ഞാന്‍ ആത്മാര്‍ത്ഥമായി അന്വേഷിച്ചു.

ചന്ദ്രനും മാധവന്‍ നായരും ചിരിച്ചു.

@ @ @ @ @ @ @ @ @ @ @

അന്ന് മഹാല്‍ക്ഷ്മി സ്റ്റേഷന്‍ വളരെ ചെറിയതാണ്. ചര്‍ച്ച്ഗേറ്റാണ് വെസ്റ്റേണ്‍ റയില്‍ വെയുടെ തെക്കെ അറ്റം. ചന്ദ്രന്‍ പറഞ്ഞു. അവിടുന്ന് ചര്‍ച്ച് ഗേറ്റ് വരെ ഒരണ--ഒരുരൂപയുടെ പതിനാറിലൊരംശം--ആണ് ടിക്കറ്റ് ചാര്‍ജ്ജ്. ചര്‍ച്ച് ഗേറ്റില്‍നിന്നുംകിഴക്കോട്ടു നടന്നാല്‍ഫ്ലോറാഫൌണ്ടനില്‍ എത്തും. ഞാന്‍ പറയുന്ന ദിക്കുകളൊക്കെ എന്റെ തൊന്നലാണേ. അവിടെനിന്നും തെക്കോട്ടു നടന്ന് മൂന്നാമത്തേ റോഡില്‍കൂടി കിഴക്കോട്ടു നടന്നാല്‍ ബാങ്ക് സ്റ്റ്രീറ്റ്. അവിറ്റെയാണ് സ്റ്റേറ്റ് ബാങ്കിന്റെ ഹെഡോഫീസും , സെന്റ്രല്‍ ഓഫീസും.രാവിലേ ഒന്‍പതുമണിക്കിറങ്ങിയാല്‍ ഒന്‍പതരക്ക് ബാങ്കില്‍ എത്താം. അന്നു വലിയ തെരക്കൊന്നും ഇല്ല. അഞ്ചുമിനിട്ട് ഇടവിട്ടാണ് ലോക്കല്‍ ട്രയിന്‍ സര്‍വ്വീസ്. രണ്ടുരൂപാ കൊടുത്താല്‍ റയില്‍ വേ പാസുകിട്ടും. ഒരുമാസത്തേക്ക്. ചര്‍ച്ച് ഗേറ്റിലെത്തിയാല്‍ ഒരു സ്റ്റാളുണ്ട്. ഇഡ്ഡ്ലിസാംബാര്‍ റഡി. രണ്ടണക്ക് ഒരു പ്ലേറ്റ്. രണ്ടുപ്ലേറ്റ് ഇഡ്ഡലിയും ഒരു ചായയും-അരയണ- കഴിച്ചാല്‍ രാവിലത്തേ ശാപ്പടു കുശാല്‍. ഉച്ചയ്ക്ക് ബാങ്കിന്റെ കാന്റീനുണ്ട്. നാലണ-ഊണിന്. വൈകിട്ടു മാത്രമേയുള്ളൂ ആഹാരപ്രശ്നം.

സുകുമാരന്‍ നായര്‍ പറഞ്ഞു. എടാ ആ മഹാലക്ഷ്മി റൌണ്ടില്ലേ? അവിടെ ദില്‍കുഷ് എന്നൊരു ഹോട്ടലുണ്ട്. അവിടെ ചെന്നാല്‍ അത്താഴം സുഭ്ക്ഷം-ആറണയേഉള്ളൂ. ചന്ദ്രന്‍ പറഞ്ഞു. സന്ധ്യ കഴിഞ്ഞ് ഞാനിറങ്ങി. റൌണ്ടിനടുത്തുവന്ന് ഹോട്ടല്‍ തെരക്കിനടന്നു തുടങ്ങി. ഓരോ ബോര്‍ഡും ശ്രദ്ധിച്ചു വായിച്ചുകൊണ്ടാണ് നടന്നത്. ഹോട്ടല്‍ മാത്രം കണ്ടില്ല. എന്നു തന്നെയല്ല ഒരേ പേരില്‍ ഒന്നിലധികം സ്ഥാപനങ്ങള്‍. മൂന്നു തവണ ഒരേ പേരിലേ കടകളും, സിനിമാ തിയേറ്ററുകളും കണ്ടുകഴിഞ്ഞപ്പോള്‍ ഞാനെങ്ങോ ദൂരെ എത്തിക്കാണുമെന്നു വിചാരിച്ച് നടപ്പു നിര്‍ത്തി. അടുത്തുകണ്ട ബേക്കറിയില്‍ കയറി എന്തോ കഴിച്ചു. ആകെ സ്ഥലഭ്രാന്തി. എനിക്കെങ്ങോട്ടാണു പോകേണ്ടതെനറിയില്ല. ബേക്കറിക്കാരനോട് മഹാലക്ഷ്മി സ്റ്റേഷന്‍ എവിടെയാനെന്നന്വേഷിച്ചു. അയാള്‍ എന്നേ സൂക്ഷിച്ചുനോക്കി. എന്നിട്ട് ചൂണ്ടിക്കാണിച്ചു. സ്റ്റേഷന്റെമുമ്പിലാണ് ബേക്കാറി. തിരിച്ചു ലോഡ്ജിലെത്തി-ദില്‍കുഷ് എന്നൊരു ഹോട്ടലില്ലെന്നും, ഒരെപേരിലുള്ള കടകളും തീയേറ്ററും മൂന്നെണ്ണം ഞാന്‍ കണ്ടെന്നും മറ്റും പറഞ്ഞു. സുകുമാരന്‍ നായര്‍ പൊട്ടിച്ചിരിച്ചു. എടാ മരമണ്ടാ നീ ആ റൌണ്ടിനു ചുറ്റും മൂന്നു തവണ നടന്നു.

ഞാന്‍ നേരേ തന്നെയാണ് നടന്നത്==ഞാന്‍ പ്രതിഷേധിച്ചു. ചന്ദ്രന്‍ പറഞ്ഞു.

അതേടാ പൊട്ടാ- സര്‍ക്കിളിനുചുറ്റും നേരേ നടന്നു നടന്ന് നീ നേരം വെളുപ്പിച്ചില്ലല്ലോ-ഭാഗ്യം. സുകുമാരന്‍ നായര്‍ ആശ്വസിപ്പിച്ചു.

നമുക്കോരോ ചായ കുടിച്ചാലോ ഞാന്‍ ചോദിച്ചു. എല്ലവര്‍ക്കും സമ്മതം. ഞാങള്‍ ചായകുടിക്കാന്‍ പുറപ്പെട്ടു. റോഡിലെത്തിയപ്പോള്‍ സൈമണ്‍ ഓടിക്കിതച്ചു വരുന്നു. അവിടെ ഒരു കമ്പനിയിലേ യാര്‍ഡ് സൂപ്പര്‍വൈസറാണ് സൈമണ്‍. താമസംഞങ്ങളുടകൂടെയാണ്.കേരളഹോട്ടലില്‍. സൈമണ്‍ അണച്ചുകൊണ്ടു പറഞ്ഞു. അങ്ങോട്ടു പോകല്ലേ. അവിടെ ഭയങ്കര അടി നടക്കുന്നു. ഗുണ്ടാവിളയാട്ടം. സദാശിവന്‍ പറഞ്ഞു. സരമില്ല. ഈയാള്‍ ജുഡോ പഠിച്ചതാണ്.

അതേ ചന്ദ്രന്‍ പറഞ്ഞു. ഗുണ്ടകളുടെ തല്ലുമേടിക്കാനല്ല. നമുക്കു തല്‍ക്കാലം ചായ വേണ്ടെന്നു വയ്ക്കാം.

അതെന്നാടാ നീ അടിപിടി പഠിച്ചത്. എന്നോടു പറഞ്ഞില്ലല്ലോ. മാധവന്‍ നായര്‍ പരിഭവിച്ചു.

ഓ അതേ ഒരു ദിവസം ഞാന്‍ബാങ്കിലേക്കു നടക്കുമ്പോള്‍ ഒരു സംഭവം കണ്ടു. ഈ വഴിവാ‍ാണിഭക്കാരായ വില്പനക്കാരുണ്ടല്ലോ. പേന മുതലായ സാധനങ്ങള്‍. അതിലൊറാളുടെ പക്കല്‍നിന്ന്മറ്റൊരാള്‍ ഒരു പേന വാങ്ങി. നാലണയാണ് വില. വാങ്ങിയ ആള്‍ അതുകൊണ്ട് ഒരു പേപ്പറില്‍ വരച്ചു. അതു പൊട്ടിപ്പോയി. ഇതു പൊട്ടിപ്പോയല്ലോ എന്ന് അയാള്‍ പറഞ്ഞു. അയ്യടാ ന്നലണക്കു പേനവേണം-പൊട്ടരുത്. വാണിഭക്കാരന്‍ കളിയാക്കി. വാങ്ങിയ ആള്‍ ഒരു പേന കടന്നെടുത്തു. വാണിഭക്കാരന്‍ ഈയാളുടെ കോളറില്‍ പിടിച്ചു. അതാ വാണിഭക്കരന്‍ താഴെ മലര്‍ന്നു കിടക്കുന്നു. ഉറക്കെ നിലവിളിക്കുന്നുമുണ്ട്. യഹ് ജാദൂ കിയാ--ജാദൂകിയാ എന്ന്, മാജിക് കാണിച്ചാണ് അയാളേ വീഴ്തിയതെന്ന് . ആളുകൂടി. ഒരു പോലീസ് ഇന്‍സ്പെക്റ്ററും വന്നു. പേന വാങ്ങിയ ആളേക്കണ്ട് നിലവിളിക്കുന്നവനോടു പറഞ്ഞു. അരേ യഹ് ജാദൂ നഹി. ജുഡോഹെ. തും ഇസ്കോ പക്കഡാ ക്യാ. യ്ഹ് തോ ജുഡോ ഇന്‍സ്റ്റ്രക്ടര്‍ ഹെ. ഇത് ജുഡൊ പഠിപ്പിക്കുന്ന ആളാണെന്നും അയാള്‍ക്ക് പോലീസ് സ്റ്റേഷനില്‍ റജിസ്റ്റ്രേഷനുണ്ടെന്നും മറ്റും പറഞ്ഞ് അയാളേ വിളിച്ചുകൊണ്ടുപോയി. എനിക്ക് ഈ വിദ്യ ഒന്നു പഠിക്കണമെന്നു തോന്നി. അങ്ങിനെഞാന്‍ ആറുമാസം പഠിച്ചു. ഞങ്ങടെ സാറു പ്രത്യേകം പറഞ്ഞ കാര്യം ബോംബേ ഗുണ്ടകളുമായി ഒരിക്കലും ആവശ്യമില്ലാതെ മുട്ടരുതെന്നാ‍ണ്. സെല്‍ഫ് ദിഫന്‍സ് ഈസ് നാഷണല്‍ ഡിഫന്‍സ് അല്ലതെ തച്ചോളി ഓതെനനേപ്പോലെ വഴക്കുണ്ടാകുന്നിടത്തു ചെന്ന് ഇടപെടാനല്ല. നമുക്ക് കരുത്തുണ്ടെങ്കില്‍ മറ്റുള്ളവര്‍ അംഗീകരിക്കും. ശക്തനേ മത്രമേ സ്മൂഹം ബഹുമാനിക്കുകയുള്ളൂ. മറ്റുള്ളവര്‍ സഹായത്തിനെത്തണമെങ്കിലും നമുക്കു ശക്തിയുണ്ടന്ന് അവര്‍ക്കു ബോദ്ധ്യമാകണം. ജരാസന്ധന്‍ മഥുര ആക്രമിക്കാന്‍ പുറപ്പെട്ടപ്പോള്‍ മഥുരയിലേ രാജാവ്-കംസന്റെ അച്ഛന്‍ --ഭാരതത്തിലേ സകല രാജാക്കന്മരോടും സഹായം അഭ്യര്‍ത്ഥിച്ചു. പക്ഷേ ഓരോ കാരണങ്ങള്‍ പറഞ്ഞ് സകലരും ഒഴിഞ്ഞുമാറി. ബന്ധുക്കളും അതിശക്തരുമായിരുന്ന ഹസ്തിനാപുരം ഉള്‍പടെ.

ഈങ്ങനെയൊന്നും പറഞ്ഞാല്‍ ഞങ്ങള്‍ക്കു മനസ്സിലാകത്തില്ല. എന്റിഷ്ടാ വിശദമായിട്ടു പറ. സദാശിവന്‍ പറഞ്ഞു. മാധവന്‍ നായരും ഞാനും ഈ അഭിപ്രായത്തോടു യോജിച്ചു. ഏതായാലും ചായ കുടി പൊളിഞ്ഞു. താന്‍ ഈ കഥ പറ. ഞാന്‍ പറഞ്ഞു.

ശ്രീകൃഷ്ണനേയും കസനേയും ഒക്കെ നിങ്ങള്‍ക്കറിയാമല്ലോ. ചന്ദ്രന്‍ കഥ തുടങ്ങി. കംസനേ ശ്രീകൃഷ്ണന്‍ വധിച്ചു കഴിഞ്ഞ് കംസന്റെ ഭാര്യമാരായ ഹസ്തിയും, പ്രാപ്തിയും, അവരുടെ അച്ഛനായ ജരാസന്ധന്റെ അടുത്തുചെന്ന് സങ്കടം പറഞ്ഞു. അതിശക്തനായ കംസന്റെ സഹായത്തോടെ സാമ്രാജ്യം സ്ഥപിക്കാമെന്ന് സ്വപ്നം കണ്ടിരുന്ന ജരാസന്ധന് കസവധം ഒരു വലിയ അടിയായിപോയി. അയാള്‍ മഥുര ആക്രമിക്കാന്‍ തീരുമാനിച്ചു. രണ്ടു കന്നാലിപ്പിള്ളാര്‍-ശ്രീകൃഷ്ണനും, ബലരാമനും-തന്നേ വെല്ലുവിളിക്കുന്നു. അവര്‍ക്ക് മഥുര രാജാവിന്റെ സപ്പോര്‍ട്ടും.

അപ്പോള്‍ ശ്രീകൃഷ്ണനല്ലേ മഥുരയിലേ രാജവ്? മാധവന്‍ നായര്‍ക്ക് സംശയം.

അല്ല. അദ്ദേഹത്തിന് ഭരണമൊന്നും വേണ്ടാ. കംസന്റെ അച്ഛന്‍ ഉഗ്രസേനനേത്തന്നെ ജയിലില്‍നിന്ന് മോചിപ്പിച്ച് അദ്ദേഹത്തേ രാജാവായി വാഴിച്ചു. കംസന്റെ ഭരണകാലത്ത് ജരാസന്ധന്റെ പ്രേരണയാല്‍, മഥുരനിവാസികളേ നിരന്തരം പീഡിപ്പിച്ച്, അവരുടെ ശക്തി അതിവിദഗ്ദ്ധമായി ചോര്‍ത്തിക്കളഞ്ഞു. മഥുര ആകെ കുത്തഴിഞ്ഞ്, ദേശരക്ഷാസവിധാനമോ യോദ്ധാക്കളോ ഒന്നുമില്ലാതെ ഒരു ദുര്‍ബ്ബലരാജ്യമായി തീര്‍ന്നു. കംസന്റെ മരണാനന്തരം അയാളേ പേടിച്ച് ഓടിപ്പോയിരുന്നവരും തിരിച്ചു വന്ന്-ഇനി ഒന്നും പേടിക്കാനില്ലെന്നുള്ള ഭാവത്തില്‍ കഴിഞ്ഞു വരികയാണ്. ജരാ‍സന്ധന്‍ ആക്രമിക്കാന്‍ വരുന്നെന്നറിഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ, അയല്‍ രാജ്യങ്ങളിലേക്ക് സഹായത്തിന് അഭ്യര്‍ഥിച്ച് ദൂതരേ വിട്ടു. ദുര്‍ബ്ബലമായ മഥുരയേ സഹായിച്ച് ജരാസന്ധനേ പിണക്കാ‍ന്‍ ആരും തയ്യാറായില്ല. അതിശക്തനായ ഭീഷ്മരുടെ നേതൃത്വത്തിലുള്ള ഹസ്തിനാപുരം പോലും. ശ്രീകൃഷ്ണന്റെ അച്ഛന്‍ പെങ്ങളാണ് കുന്തിയെന്നോര്‍ക്കണം.

എന്നിട്ടെന്തു സംഭവിച്ചു. സദാശിവന്‍ ചോദിച്ചു.

ശ്രീകൃഷ്ണനേയും, ബലരാമനേയുമാണല്ലോ ജരാസന്ധന് നോട്ടം. അതുകൊണ്ട് സ്വയം അവര്‍ അവിടെനിനന്നും ഒളിച്ചോടാമെന്നും, നിങ്ങള്‍ സന്ധി സംഭാഷണത്തിലൂടെ ജരാസന്ധനേ അനുനയിപ്പിക്കണമെന്നും ശ്രീകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. അവരേ പിടികൂടാനായില്ലെങ്കില്‍, ജരാസന്ധന്റെവരവു നിഷ്ഫലമാകുമെന്ന് അയാളേ ബൊദ്ധ്യപ്പെടുത്തിയാല്‍ മതി.

അങ്ങിനെ അവര്‍ രണ്ടുപേരും ഒളിവില്‍ പോവുകയും, അക്രൂരന്റെ നേതൃത്വത്തില്‍ ഒരു പ്രതിനിധി സംഘം ജരാസന്ധനേകണ്ട് വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.

എന്നിട്ടങ്ങേരു വിശ്വസിച്ചോ.? സദാ ശിവന്‍ .

ഇല്ല. പക്ഷേ തല്‍ക്കാലം ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. കംസന്റെ പെങ്ങള്‍ കംസയുടെ മൂത്ത മകന്‍ ബ്രഹത്ബലനും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. കംസന്‍ മരിച്ചുകഴിഞ്ഞ് മഥുരയിലേ രാജാവാകാന്‍ നൊയമ്പും നോറ്റിരിരിക്കുന്ന ആളാണ്. അതിനിടയ്ക്കാണ് കൃഷണന്‍ വന്ന് എടങ്കോലിട്ടത്. അതുകൊണ്ട് കൃഷ്ണനേ അയാള്‍ക്കു കണ്ണെടുത്താല്‍ കണ്ടുകൂടാ. അവനേ വച്ചൊരു കളികളീക്കാമെന്ന് ജരാസന്ധന്‍ നിശ്ചയിച്ചു. സഹതാപമഭിനയിച്ച് അവനേ രഹസ്യമായി വിളിച്ച് അടുത്ത മഥുരയുടെ അവകാശി അവനാണെന്നും, നമുക്ക് സൌഹൃദത്തില്‍ കഴിയാമെന്നും മറ്റും പറഞ്ഞ് അവനേ മോഹിപ്പിച്ച് ശ്രീകൃഷ്ണനും, ബലരാമനും ഏതുവഴിയാണ് പോയതെന്ന് മനസ്സിലാക്കി. തന്റെ മോഹം പൂവണിയാന്‍ പോകുന്നു--ബ്രഹത്ബലന്‍ വിശ്വസിച്ചു.

ജരാസന്ധന്‍ ആക്രമണ പദ്ധതി ഉപേക്ഷിച്ചു. ശ്രീകൃഷ്ണനും ബലരാമനും, ഗോവയിലേമലനിരകളില്‍ താമസിച്ച്, അവിടുത്തേ ജനങ്ങളായ ഗരുഡവര്‍ഗ്ഗക്കാരുടെ സഹായത്തോടെ പിന്നാലേ അന്വേഷിച്ചു ചെന്ന ജരാസന്ധനേ തോല്‍പ്പിച്ചോടിച്ചു. അവര്‍ പോയത് വിദര്‍ഭ രാജ്യത്തുകൂടിയാണ്, അവിടെവച്ചാണ് രുഗ്മിണിയേ കണ്ടതും, പരിചയപ്പെട്ടതും എല്ലാം.

നില്ല്-നില്ല്. സദാശിവന്‍ പറഞ്ഞു. ഇങ്ങനെ ഓടിച്ചു പറഞ്ഞാല്‍ പോരാ. കഥ വിശദമായി പറയണം.

നോ-നോ. ചന്ദ്രന്‍ പറഞ്ഞു. ഇത് മഹാഭാരതം കഥയാണ്. ഈ കൊല്ലം മുഴുവന്‍ പറഞ്ഞാലും തീരത്തില്ല. നമ്മള്‍ തുടങ്ങിയ കഥ തീരട്ടെ.

അങ്ങിനെയിരിക്കുമ്പോള്‍ ജരാസന്ധന്റെ പ്രേരണമൂലം വിദര്‍ഭരാജാവിന്റെ മകള്‍ രുഗ്മിണിയേ ചേദിരാജാവായ ശിശുപാലനേക്കൊണ്ടും, ജരാസന്ധന്റെ കൊച്ചുമകളേ രുഗ്മിണിയുടെ സഹോദരന്‍ രുഗ്മിയേക്കൊണ്ടും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. ബന്ധുബലം കൂട്ടാന്‍ ജരാസന്ധന്റെ വിദ്യ. രുഗ്മിണിയുടെ വിവാഹത്തിന് മഥുര രാജാവിനേ മാത്രം ക്ഷണിച്ചില്ല.

ഇത് അവമാനമാണെന്നും ഇതിനു കാരണക്കാരന്‍ കൃഷ്ണനാണെന്നും,ബ്രഹത്ബലനും കൂട്ടരും പ്രചരിപ്പിച്ച് കൃഷ്ണനെതിരായ പ്രക്ഷോഭത്തിന് തിരികൊളുത്തി. ആളു സ്ഥലത്തില്ലല്ലോ. അങ്ങിനെയിരുന്നപ്പോള്‍ കൃഷ്ണനും ബലഭദ്രനും തിരിച്ചെത്തി. ജരാ‍സന്ധനേ തോല്പിച്ച കഥ അറിഞ്ഞിരുന്നതിനാല്‍ വീരോചിതമായി അവരേ സ്വീകരിച്ചു. പക്ഷേ ബ്രഹത്ബലനും കൂട്ടരും ഈ അവമാനത്തിനു പകരം ചോദിക്കാന്‍ കൃഷ്ണന്‍ ബാദ്ധ്യസ്ഥനാണെന്ന് പ്രചരിപ്പിച്ചുകൊണ്ടു നടന്നു.

കൃഷ്ണന്‍ വന്നയുടനേ ചെയ്തത്, നൂറ്റാണ്ടുകളായി മഥുരയില്‍ നടന്നുകൊണ്ടിരുന്നതും, കംസന്‍ നിരോധിച്ചതുമായ രഥോത്സവം നടത്താന്‍ തീരുമാനം എടുക്കുകയാണ്. അതിനുള്ള തയ്യാറെടുപ്പിന് മഥുരയിലുള്ള സകല യുവാക്കളും സാന്ദീപനിയുടെ ആശ്രമത്തില്‍ രഥയോട്ടം പഠിക്കാന്‍ ഹാജരാകണമെന്ന് രാജാവിനേക്കൊണ്ട് വിളബരം പുറപ്പെടുവിക്കയും ചെയ്തു. ആയിരം പേരുടെ രഥയോട്ടമത്സരം!

ബ്രഹത്ബലനും സംഘവും ഇതിനെതിരേ രംഗത്തുവന്നു. രാജ്യത്തിന് അവമാനം വന്നിരിക്കുന്ന ഈസമയത്ത് ഉത്സവത്തിനു നടക്കുകയാണെന്നും, ഉടനേ പകരം ചോദിക്കണമെന്നും അവര്‍ ശഠിച്ചു. ഒരു ദിവസം എല്ലാവരും കൂടി കൃഷ്ണനേ വിളിച്ചുവരുത്തി സംസാരിക്കാന്‍ തീരുമാനിച്ചു. സത്യകിയേ പറഞ്ഞയച്ചു. കൃഷ്ണന്‍ വന്നു.

ബ്രഹത്ബലന്‍ പറഞ്ഞു. വിദര്‍ഭരാജാവിനോട് ഉടന്‍ പകരം ചോദിക്കണം. ഉടനേ ആ രാജ്യം ആക്രമിക്കാന്‍ സൈന്യത്തേ അയയ്ക്കണം.

കൃഷ്ണന്‍ മന്ദസ്മിതം തൂകി. അതേ ഉടന്‍ തന്നെ നമുക്കു ഔറപ്പെടാം. അങ്ങയേ യുവരാജാവാക്കാന്‍ ഞാന്‍ മഹാരാജാവിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഉടന്‍ അതു ശരിയാകും. അങ്ങയുടെ നേതൃത്വത്തില്‍ പുറപ്പെടാനുള്ള തയ്യാറെടുപ്പു നടത്തിക്കോളൂ. എന്റെ എല്ലാ പിന്തുണയും ഉണ്ടാകും.

ആഴമേറിയ ഒരു കുഴിയുടെ വക്കില്‍ പെട്ടെന്നു പെട്ടപോലെ ബ്രഹത്ബലന്‍ ഒന്നു ഞെട്ടി. വെള്ളമടിച്ച്, യുവരാജാവു കളിച്ച് പറഞ്ഞുകൊണ്ടു നടക്കുന്നതു രസമാണ്. യുദ്ധം ചെയ്യാനോ! അയ്യോ ര്‍ഥത്തില്‍ കയറി, കുതിര ഓടിയാല്‍ മറിഞ്ഞുവീഴും. കൃഷ്ണന്‍ മനപ്പൂര്‍വ്വം കെണിയില്‍ വീഴ്തിയതാണോ? അയാള്‍ വിറച്ചു. എനിക്കു യുവരാജാവാകണ്ടാ-അയാള്‍ വിചാരിച്ചു. കൂടെ നടന്നവര്‍ക്കും കാര്യം പിടികിട്ടി. കുറ്റം പറഞ്ഞുകൊണ്ടു നടക്കുന്നതുപോലല്ല യാതാര്‍ത്ഥ്യത്തേ അഭിമുഖീകരിക്കുമ്പോള്‍. ബ്രഹത്ബലനേ അനുകൂലിക്കുന്നതു ബുദ്ധിയല്ലെന്ന് അവര്‍ക്കും തോന്നി.

ബ്രഹത്ബലന്‍ പെട്ടെന്ന് മഹാരാജാവിനേ കണ്ടു പറഞ്ഞു. എനിക്ക് യുവരാജാവാകണ്ടാ. കൃഷ്ണനേ ആക്കിയാല്‍ മതി.

മഹാരാജാവു പറഞ്ഞു--നീ കുറേ നാളായി യുവരാജാവാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ. പെട്ടെന്ന് ഇപ്പോള്‍ എന്തുപറ്റി? ആട്ടെ നമുക്ക് ആലോചിക്കാം.

വൈകിട്ടു സഭകൂടി. ഈ ഗുരുതരമായ പ്രശ്നം എങ്ങിനെ പരിഹരിക്കുമെന്നു തീരുമാനിക്കാന്‍ .

കൃഷ്ണന്‍ പറഞ്ഞു. നാം ദുര്‍ബ്ബലരാണെന്ന് ഈ മഹാരാജ്യത്തിലേ എല്ലാ രാജ്യക്കാര്‍ക്കും അറിയാം. നമ്മേ എങ്ങിനെഅവഹേളിച്ചാലും സഹിക്കുകയല്ലാതെ ഒന്നും ചെയ്യില്ലെന്നും അവര്‍ക്കറിയാം.

ചൈനക്കാര്‍ നമ്മളേ ആക്രമിച്ചതുപോലെ--മാധവന്‍ നായര്‍ക്കു ബോധം ഉദിച്ചു.

അതുതന്നെ. പഞ്ചശീലം പറഞ്ഞുകൊണ്ടിരുന്നാല്‍ അര്‍ക്കും ആപ്പടിക്കാം-ചന്ദ്രന്‍ പറഞ്ഞു. അതുപോട്ടെ. കൃഷ്ണന്‍ തുടര്‍ന്നു. ജരാസന്ധന്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ ബന്ധുരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടെന്തായി? ദുര്‍ബ്ബലനേ സഹായിക്കാന്‍ ആരും മുതിരില്ല. ഞാന്‍ രതോത്സവം സംഘടിപ്പിച്ചത് ഉത്സവം ആഘോഷിക്കാനല്ല. ആയിരം മഹരഥികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത് ഒന്നാലോചിച്ചുനോക്കൂ. അതിന്റെ സന്ദേശം എല്ലാരാജാക്കന്മാര്‍ക്കും മനസിലാകും. ആയിരം മഹാരഥികളുള്ള ഒരു രാജ്യത്തേ ആക്രമിക്കാന്‍ അത്ര എളുപ്പം ആര്‍ക്കും ധൈര്യം വരില്ല. നമ്മുടെ ബന്ധുത്വത്തിനുവേണ്ടി രാജാക്കന്മാര്‍ ഇങ്ങോട്ടു വരും. നിങ്ങള്‍ രഥോത്സവം വിജയിപ്പിക്കാന്‍ ശ്രമിക്കൂ. ബാക്കീഎല്ലാം തനിയേ നടന്നോളും.

കൊല്ലങ്ങള്‍ കഴിഞ്ഞ് നമ്മള്‍ പൊഖ്രാനില്‍ അണുപരീക്ഷണം നടത്തിയത് ഞാന്‍ ഓര്‍ത്തു. ആദ്യത്തേ പ്രതിഷേധം കഴിഞ്ഞ് അമേരിക്കയുള്‍പടെ നമ്മളുമായി സഖ്യത്തിനു വന്ന കാര്യവും. യുഗപുരുഷന്മാരുടെ ദീര്‍ഘദൃഷ്ടി!

എല്ലാവര്‍ക്കും ബോധം ഉദിച്ചു. ബ്രഹത്ബലന്റെ കൂട്ടുകാരും രഥോത്സവത്തിനു തയ്യാറായി. ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി.

എന്നിട്ട്-സദാശിവന്‍ ചോദിച്ചു.

എന്നിട്ടൊന്നുമില്ല. ഇപ്പോള്‍ ഞാന്‍ ജുഡോ പഠിക്കാന്‍ പോയതിന്റെ കാര്യം തിരിഞ്ഞോ? ചന്ദ്രന്‍ ചോദിച്ചു.

നീ ജുഡോയോ കരാട്ടേയൊ എന്തുവേണേല്‍ പഠിച്ചോ. ഞങ്ങളതു മറന്നേപോയി. നീ ഈ കഥയുടെ ബാക്കി പറ. മധവന്‍ നായര്‍ പറഞ്ഞു. എല്ലാവരും പിന്താങ്ങി.

എന്നാല്‍ കേട്ടോ. ചന്ദ്രന്‍ പറഞ്ഞു. അടുത്തമാസമാണ് രുഗ്മിണിയുടെ സ്വയംവരം തീരുമാനിച്ചിരിക്കുന്നത്. സ്വയം വരം എന്ന് പറച്ചിലേയുള്ളൂ. കാര്യങ്ങളെല്ലാം ജരാസന്ധനും രുഗ്മിയും കൂടി തീരുമാനിച്ചു കഴിഞ്ഞതാണ്. പെണ്ണിനും, അച്ഛനും ഒന്നും ഇഷ്ടമല്ല. പക്ഷേ ജരാസസ്ന്ധനേ പേടിച്ച് പുറത്തുപറയുന്നില്ലെന്നു മാത്രം.

സ്വയംവരത്തിനു പതിനഞ്ചു ദിവസത്തിനു മുമ്പ് വിദര്‍ഭയില്‍ ഒരു വാ‍ര്‍ത്ത പരന്നു. ഏതൊ രാജാവ് അനവധി മഹാരഥന്മാരോറ്റും, വലിയ സൈന്യത്തോടും കൂടി വിദര്‍ഭയിലേക്കു പുറപ്പെട്ടിട്ടുണ്ട്. അവരുടെ യഥാര്‍ത്ഥ ബലമോ ലക്ഷ്യമോ അറിയില്ല. മഥുര ഒഴിച്ചുള്ള രാജ്യങ്ങളിലേ രാജാക്കന്മാരെല്ലാം വിദര്‍ഭയിലെത്തിയിട്ടുണ്ട്. സ്വയം വരത്തില്‍ പങ്കെടുക്കാന്‍ . അങ്ങിനെയിരിക്കുമ്പോള്‍ വേറൊരു സംഭ്രമജനകമായ വാര്‍ത്ത, ഗോവയില്‍ വച്ചു ജരാസന്ധനേ തോല്‍പ്പിച്ചോടിച്ച വാസുദേവന്‍ കൃഷ്ണനാണ് പടയുമായി വരുന്നത്. കൃഷ്ണന്റെ പരാക്രമ കഥകളെല്ലാം കേട്ട് വിദര്‍ഭയിലേ ചെറുപ്പക്കാര്‍ ആകാംക്ഷാഭരിതരായി--തങ്ങളുടെ ഹീറോയേ കാണാന്‍ ! മഥുരയേ സ്വയംവരത്തിനു ക്ഷണിക്കാത്തതിന് പകരം ചോദിക്കാനാണെന്ന് ഒരു കൂട്ടര്‍. ക്ഷണിക്കാതിരുന്നത് ശരിയായില്ലെന്ന് ഒരു കൂട്ടര്‍--ആകെ ആശയക്കുഴപ്പം.

അപ്പോള്‍ ഒരാള്‍ വന്ന് ആകാശം മുഴുവന്‍ പൊടികൊണ്ടു നിറഞ്ഞെന്നും, വന്‍പടതന്നെയാണ് വരുന്നതെന്നും അറിയിച്ചു. ആള്‍ക്കാര്‍ നഗരകവാടത്തില്‍കൂടി-- കാഴ്ച കാണാന്‍ . ഏതാണ്ട് രണ്ടു മൈല്‍ ദൂരത്ത് സൈന്യത്തെ നിര്‍ത്തി കൃഷ്ണനും ,ഉദ്ധവരുംകൂടി ഒരു തേരില്‍ നഗരകവാടത്തിലേക്കു വന്നു.

അവിടെ വലിയ ആരവം. കൃഷ്ണനേ കാണാന്‍ ആള്‍ക്കാരുടെ തിക്കും തെരക്കും. ആകെപ്പാടേ കാര്യം പന്തിയല്ലെന്ന് ജരാസന്ധനും തോന്നിത്തുടങ്ങി.

മുമ്പ് ഒളിവില്‍ പോകുമ്പോള്‍ സഹായിച്ചതിന് നന്ദി പറയാനും, ഒരു പ്രധാന കാര്യം രാജാവിനോടു പറയാനും, മഥുരയില്‍ നിന്ന് വാസുദേവന്‍ കൃഷ്ണന്‍ വന്നിട്ടുണ്ടെന്നും, രാജകുമാരി രുഗ്മിണിക്ക് ദേവകിയുടെ വക സമ്മാനങ്ങളുമായി സൈരന്ധ്രിയും കൂടെയുണ്ടെന്നും, ആതിനനുവാദം തരണമെന്നും പറഞ്ഞ് ഒരു ദൂതനേ കൃഷ്ണന്‍ വിദര്‍ഭരാജാവിന്റെ അടുത്തേക്കു വിട്ടു. രാജാവു ധര്‍മ്മസങ്കടത്തിലായി--ജരാസന്ധനേപിണക്കാന്‍ വയ്യ--കൃഷ്ണനേ ക്ഷണിച്ചു വരുത്താതിരിക്കാനും വയ്യ.

അപ്പോള്‍ രാജാവിന്റെ അച്ഛന്‍--നീ ക്ഷ്ണനേ ക്ഷണിച്ചില്ലെങ്കില്‍ ഞാന്‍ നേരിട്ടുപോയി കൂട്ടിക്കൊണ്ടുവരുമെന്നു പറഞ്ഞു. നിവൃത്തിയില്ലാതെ രാജാവ് അനുവാദം കൊടുത്തു. ചന്ദ്രന്‍ തുടരുകയാണ്.

കൃഷ്ണന്‍ രാജാവിനേ വന്ദിച്ചു. സരന്ധ്രിയേ അന്തപ്പുരത്തിലേക്ക് അയച്ചു. എന്നിട്ടു പറഞ്ഞു.

ഞാന്‍ മഥുരയില്‍നിന്നും വന്നത് രണ്ടു കാര്യത്തിനാണ്. ഒന്ന് എന്നേയും ജ്യേഷ്ടനേയും ഒളിവില്‍ പോകാന്‍ സഹായിച്ചതിന് നന്ദി പറയാന്‍ . രണ്ട്, ഇവിടെ നടക്കാന്‍ പോകുന്ന അധാര്‍മ്മികമായ ഈ സ്വയംവരം തടയാന്‍ .രാജഗുരു ഈ സ്വയംവരം അധാര്‍മ്മികമാണെന്നു പറഞ്ഞ് ഇവിടം ഉപേക്ഷിച്ചു പോയില്ലേ. എന്നിട്ടും നിങ്ങള്‍ നടത്താന്‍ തീരുമാനിച്ചാല്‍ ഞാന്‍ അതു ബലമായി തടയും.

രാജാ‍വ് ഒന്നും പറഞ്ഞില്ല. കൃഷ്ണനേ സല്‍ക്കരിച്ച്, താമസസ്ഥലം ശരിയാക്കികൊടുത്തു. എന്നിട്ട് മറ്റു രാജാക്കന്മാരുമായി ചര്‍ച്ച നടത്തി. സ്വയംവരം നടത്താന്‍ തീരുമാനിച്ചാലുള്ള ഭവിഷ്യത്തുകളേക്കുറിച്ച് ചിന്തിച്ചു. കൃഷ്ണന്റെ കൂടെ എത്ര മഹാരഥന്മാരുണ്ടെന്നോ, എത്ര സൈന്യമുടെന്നോ ഒരു രൂപവുമില്ല. തന്നെയുമല്ല ജരാസന്ധനേയും പടയേയും വെറും ഗരുഡവര്‍ഗ്ഗക്കാരുടെ സഹായത്തോടെ തോല്പിച്ചോടിച്ചിട്ട് അധികം കാലമായില്ല. എന്തു ചെയ്യും.

ജരാസന്ധന്‍ പ്രഖ്യാപിച്ചു--ദ്വയംവരം മാറ്റി വച്ചിരിക്കുന്നു. കൃഷ്ണനേ പേടിച്ചല്ല-ഇവിടെവച്ചൊരു സംഘര്‍ഷം ഒഴിവാക്കാന്‍ .

എല്ലാവര്‍ക്കും ആശ്വാസനിശ്വാസം. ചന്ദ്രന്‍ നിര്‍ത്തി.

തനീ ഇടയ്ക്കിടയ്ക്കു പറഞ്ഞ പലസംഭവങ്ങളും ഞങ്ങള്‍ക്കറിയില്ല. എനിക്കെന്തായാലും അറിയില്ല-ഞാന്‍ പറഞ്ഞു. അത്-----

ഞാനാദ്യമേ പറഞ്ഞു-മഹാഭാരതമാണ്. നമുക്കു സൌകര്യം കിട്ടിയാല്‍ പറയാന്‍ ശ്രമിക്കാം.

അതിനു സൌകര്യം ദൈവം കൊടുത്തു. പക്ഷേ കഴ്വിക്കാര്‍ ചിക്കണ്‍പോക്സ് രോഗികളായിരുന്നെന്നു മാത്രം

ചന്ദ്രായനം-അദ്ധ്യായം രണ്ട്

0
ചന്ദ്രന്‍ എത്തിയില്ലേ -സദാശിവന്‍ ചോദിച്ചു.

വന്നു ഡ്രസ്സ് മാറി ഇപ്പൊഴെത്തും. ഞന്‍ പറഞ്ഞു. അടുത്തദിവസം വൈകിട്ട് ഞങ്ങള്‍ ചന്ദ്രന്റെ ബാക്കി കഥ കേള്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്.

ചന്ദ്രന്‍ വന്നു. താനെങ്ങിനെയാണിവിടെ എത്തിയത്? ഇന്നലെ ഭയങ്കര ക്ഷീണമായിപ്പൊയി. പരമേശ്വരനും ഒക്കെ അവിടെയില്ലേ? ചന്ദ്രന്‍ സദാശിവനോടു ചോദിച്ചു.

ഓ താന്‍ പൊയതില്‍ പിന്നെ ന്മ്മുടെ സഭ പൊളിഞ്ഞു. എനിക്കിവിടെ കാമാനി എഞ്ജിനീയറിങ് വൊര്‍ക്സില്‍ മുന്‍പിലത്തേതിലും ഒരുമാതിരി നല്ല ജോലി കിട്ടി. ഇവിടെവന്ന് താമസിക്കാന്‍ സ്ഥലമന്വേഷിച്ചപ്പോഴാണ് ഈ സ്ഥലത്തേക്കുറിച്ച് അറിഞ്ഞത്. അതേതായാലും ഭാഗ്യമായി. തന്നേ കണ്ടുകിട്ടിയല്ലോ. സദാശിവന്‍ പറഞ്ഞു.

ഇവന്‍ ഗ്ലാക്സോയിലെ ജൊലി കളഞ്ഞ് കുറേനാള്‍ അജ്ഞാതവാസമായിരുന്നു. മാധവന്‍ നായര്‍ പറഞ്ഞു.

അതിന്റെ കഥ കേള്‍ക്കട്ടെ. ഞാന്‍ പറഞ്ഞു.

അഹമ്മദ് വന്നു പറഞ്ഞകാര്യം പറഞ്ഞല്ലോ. ഉടന്തന്നെ ഞാന്‍ ഗ്ലാക്സോയില്‍ പോയി. ഞാന്‍ വിചാരിച്ച ലാബറട്ടറിയൊന്നുമല്ല. കൂറ്റന്‍ കെട്ടിട സമുച്ചയം. എന്നേ അവിടുത്തേ സ്റ്റാഫ് സെയിത്സ് ഡിപ്പാര്‍ട്ടുമെന്റില്‍ സെയിത്സ് അസിസ്റ്റന്റായി എടുത്തിരിക്കുന്നു. ഒരുമാസത്തേക്ക് ചന്ദ്രന്‍ പറഞ്ഞു. അടുത്തമാസം-ആഗസ്റ്റ് 23-ന് എന്റെ ജോലി-willbe automatically terminated എന്നും പറഞ്ഞ് ഒരു അപ്പോയിന്റ്മെന്റ് ഓര്‍ഡറുംതന്നു. ഒരുമാസമെങ്കില്‍ ഒരുമാസം--ഞാന്‍ അന്നുതന്നെ ജോലിയില്‍ പ്രവേശിച്ചു. അവിടെ എന്റെ ബോസ് ഒരു കാളേയാണ്. ഗണനാഥ വിനായക കാളേ. ഒരു സാധു മനുഷ്യന്‍ ‍. മഹാരാഷ്ട്രക്കാരനാണ്. എനിക്കു വളരെ രസം തോന്നി. ഈ കാലമെല്ലാം കഴിഞ്ഞ് കാളയുടെ കീഴില്‍ ജോലി! അയാള്‍ക്കെന്നേ വളരെ ഇഷ്ടമായി. ശരിക്കു പണി ഒന്നുമില്ല. കമ്പനിത്തൊഴിലാളികള്‍ ഒരു കാര്‍ഡില്‍ അവര്‍ക്കു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതിത്തരും. അതു ഞങ്ങള്‍ ഒപ്പിട്ടു കൊടുക്കണം. ഫാക്റ്ററിയില്‍നിന്നും ആളുവന്ന് അതു കൊണ്ടുപോയി, സാധനങ്ങള്‍ പായ്ക്കുചെയ്ത് ഒരു ട്രോളിയില്‍ വച്ച് കൊണ്ടുവരും. അത് കാര്‍ഡ് നോക്കി അതാതിന്റെ ആള്‍ക്കാര്‍ക്ക് വിതരണം ചെയ്യണം. മൂന്നു മണിയോടെ ആള്‍ക്കാര്‍ വന്നു തുടങ്ങും. മൂന്നര-നാലു മണിയോടെ പണിതീര്‍ന്നു. പിന്നെ ആ കാര്‍ഡ് വീണ്ടും ഒപ്പിട്ടു വയ്ക്കണം.

ഇതിനിടയില്‍ ഞാനൊരു കാര്യം ശ്രദ്ധിച്ചു. ചന്ദ്രന്‍ തുടര്‍ന്നു. മിക്കവര്‍ക്കും വേണ്ടത് ഗ്ലാക്സൊ അല്ലെങ്കില്‍ ഓസ്റ്റര്‍മില്‍ക്--കുട്ടികളുടെ പാല്പൊടി-ആണ്. ചുരുക്കം ചിലര്‍ക്ക് ബിക്കാഡക്സ് എന്ന മള്‍ട്ടിവിറ്റാമിന്‍ ടാബ് ലറ്റ്, കൊഡോപൈറിന്‍, എന്ന വേദനസംഹാരി-തീര്‍ന്നു. ഗ്ലാക്സോയും ഓസ്റ്റര്‍മില്‍ക്കും,പ്ലാസ്റ്റിക് കടലാസില്‍ പായ്ക്ക് ചെയ്താണ് കൊണ്ടുവരുന്നത്. കണ്ടാല്‍ ഒരുപോലിരിക്കും. രണ്ടു പായ്ക്കറ്റ് ഗ്ലാക്സൊ എന്നുപറയുമ്പോള്‍ മി.കാളേ രണ്ടു പായ്കറ്റ് എടുത്തു കൊടുക്കും. രണ്ടു പായ്കറ്റ് ഓസ്റ്റര്‍മില്‍ക്ക് എന്നു പറയുമ്പോള്‍ വേറേ രണ്ടു പായ്ക്കറ്റ് എടുത്തുകൊടുക്കും. ഒന്നിച്ച് അടുക്കി വച്ചിരിക്കുന്ന ഒരുപോലത്ത പായ്ക്കറ്റുകളില്‍ നിന്ന് ഇതു കണ്ടുപിടിച്ചുകൊടുക്കുന്ന
മി. കാളേയുടെ കഴിവില്‍ എനിക്ക് അത്ഭുതം തോന്നി. അത്ഭുതം സഹിക്കാതെ ഒരു ദിവസം ഞാന്‍ മി. കാളേയോടു ചോദിച്ചു--ഇതെങ്ങനെ തിരിച്ചറിയും മി. കാളേ.

കാളേ ഉച്ചത്തില്‍ ഒരു ചിരി ചിരിച്ചു. പിന്നീട് മറാട്ടിയില്‍ എന്തോ പറഞ്ഞു. വളരെ ഉച്ചത്തിലാണ് മി. കാളേയുടെ സംഭാഷണം. ഞാന്‍ പേടിച്ചു പോയി. ജോലിയില്‍ ചേര്‍ന്ന ഉടനേ ഓരോ ചോദ്യം.. വഴക്കു പറയുകയാണോ!

മി. കാളേ എന്തൊക്കെയോ പറഞ്ഞുകൊണ്ട് ചിരിക്കുകയാണ്. ഞാനും ചിരിച്ചു. എന്നിട്ടു പറഞ്ഞു. എനിക്കൊരക്ഷരം മനസ്സിലാകുന്നില്ല. എന്റെ സംഭാഷണം ഇംഗ്ലീഷിലാണ്.

മി. കാളേ വീണ്ടും പൊട്ടിച്ചിരിച്ചു. ഓ തനിക്ക് മറാട്ടി അറിയില്ലല്ലോ--ഭാഷ ഇംഗ്ലീഷാക്കി- എടോ ഇതു രണ്ടും --ഗ്ലാക്സോയും ഓസ്റ്റര്‍മില്‍ക്കും--ഒന്നുതന്നെയാണ്. ഇടയ്ക്ക് ഗ്ലാക്സോയ്ക്ക് ഡിമാന്റ് കുറഞ്ഞപ്പോള്‍ പുതിയ ടിന്‍ ഓസ്റ്റര്‍മില്‍കെന്നു പറഞ്ഞ് ഇറക്കിയതാണ് ചിലരു പറയും എന്റെ മോന് ഗ്ലാക്സോ മതി--മറ്റു ചിലര്‍-ഹോ ഈ ഗ്ലാക്സോ കൊണ്ടുചെന്നിട്ട് അവനു വേണ്ടാ. അവന്‍ ഓസ്റ്റര്‍മില്‍കേ കുടിക്കൂ. കമ്പനി പണിക്കാരാണ്. അവര്‍ക്കുപോലും ഈ വിവരം അറിയില്ല. വീണ്ടും മി. കാളേ ഉച്ചത്തില്‍ ചിരിച്ചു.

കമ്പനികളുടെ ഓരോ വിദ്യയേക്കുറിച്ച് ഏതാണ്ടൊക്കെ എനിക്കു മനസ്സിലായിത്തുടങ്ങി. ഇടയ്ക്കിടെ മി കാളേ മറാട്ടിയില്‍ പറഞ്ഞിട്ട് ചിരിക്കും. ഞാനും ചിരിക്കും. അര്‍ത്ഥം മനസ്സിലാകാത്ത് ചിരി. ഊടനേ മി. കാളേ- Oh you don't know marathi--എന്നും പറഞ്ഞ് ഇംഗ്ലീഷില്‍ പറയും. അങ്ങിനെ ഞങ്ങള്‍ തമ്മില്‍ വളരെ അടുത്തു.

ആഗസ്റ്റ് ഇരുപത്തിമൂന്ന്. അന്നു കൂടയേ ഉള്ളൂ എന്റെ പണി. അന്നു രാവിലേ മി. കാളേ ഒരു കടലാസുകൊണ്ടുത്തന്നു. എന്നിട്ടു പറഞ്ഞു--ഞാന്‍ നിങ്ങളേത്തന്നെ മതിയെന്നു പറഞ്ഞു നിര്‍ബ്ബന്ധിച്ചു. ഒരുമാസം കൂടി നീട്ടിത്തന്നു. ഇതിനു മുമ്പ് ഇവിടെ പലരും വന്നു. ഒന്നിനും കൊള്ളത്തില്ല. താനിതുപോലെ ജോലി ചെയ്താല്‍ മതി.

ഃഒ വീണ്ടും ഒരു Will be automatically terminated on 23rd september. മാസം ഇരുനൂറ്റി ഇരുപതുരൂപാ. ജീവിതം സുഭിക്ഷം. സെപ്റ്റെംബര്‍ ഇരുപത്തിമൂന്നിനും ഇതാവര്‍ത്തിച്ചു. Wll be automatically terminated on 23rd Otober . എനിക്കീ ആട്ടൊമാറ്റികലി റ്റെര്‍മിനറ്റെഡിനോട് വല്ലാത്ത വെറുപ്പു തോന്നി.

കഥയുടെ ഒഴുക്കിനു തടസ്സം വരാതിരിക്കാന്‍ ഞങ്ങള്‍ മിണ്ടാതെ ഇരുന്നു.

അങ്ങിനെയിരിക്കുമ്പോഴാണ്-ചന്ദ്രന്‍ തുടര്‍ന്നു--ഒരുദിവസം വൈകിട്ട് ലോഡ്ജിലെത്തിയപ്പോള്‍ സുകുമാരന്‍ നായര്‍ ഒരെഴുത്തും നീട്ടിപ്പിടിച്ച്--ദേണ്ടെടാ‍ നിനക്ക് സ്റ്റേറ്റ് ബാങ്കില്‍ നിന്നൊരു കായിതം എന്നും പറഞ്ഞ് ഒരെഴുത്തു തന്നത്. ബാങ്കിലേ ടെസ്റ്റ് എഴുതിയിരുന്നകാര്യം ഞാന്‍ മറന്നിരിക്കുകയായിരുനു. ടെസ്റ്റ് കഴിഞ്ഞുള്ള എഴുത്തല്ലേ. ജോലി ഉറച്ചു എന്നു ഞാന്‍ വിചാരിച്ചു. സര്‍ട്ടിഫികറ്റുമായി ഉടന്‍ ബാങ്കില്‍ ഹാജരാകാനാണ് ഉത്തരവ്. അടുത്തദിവസം ഞാന്‍ നേരേ ബാങ്കില്‍ പോയി. അതിനു മുമ്പേ ഗ്ലാക്സോയിലേക്ക് ഫോണ്‍ ചെയ്യാന്‍ മറന്നില്ല. ഞാന്‍ ഇനി വരുന്നില്ല. സ്റ്റേറ്റ് ബാങ്കില്‍ പോവുകയാണ്-എന്ന് മി. കാളേയോട് പറഞ്ഞു. ഇതിലും നല്ല ജോലിയാണോ? കിട്ടുമെന്നുറപ്പാണോ എന്നൊക്കെ അദ്ദേഹം അന്വേഷിച്ചു. പാ‍വം എന്റെ അഭ്യുദയകാംക്ഷിയാണ്. ഏതായാലും ഓട്ടൊമാറ്റിക് അല്ല എന്ന് എനിക്ക് അതിനോടുള്ള വെറുപ്പ് പ്രകടിപ്പിച്ച് ഞാന്‍ തൃപ്തി അടഞ്ഞു. ആള്‍ ദി ബെസ്റ്റ് എന്ന് അദ്ദേഹം അനുഗ്രഹിച്ചു.

ബാങ്കില്‍ ചെന്നപ്പോള്‍ മെഡിക്കല്‍ ടെസ്റ്റ് കഴിഞ്ഞു വരാന്‍ പറഞ്ഞു. ഞാന്‍ ബാങ്കിലേ മെഡിക്കലാഫീസറേ കാണാന്‍ പോയി. ടെസ്റ്റ് എല്ലാം കഴിഞ്ഞ് കണ്ണു ടെസ്റ്റ് ചെയ്യന്‍പോയി. എന്റെ ഇടത്തേ കണ്ണിന് കൊച്ചിലേ മുതല്‍ കാഴ്ച കുറവാണ് കലണ്ടറിലേ അവസാനത്തേ മൂന്നു വരി വായിക്കാന്‍ പറ്റത്തില്ല. ഇതു ഞാന്‍ പറഞ്ഞു. ശരി പോയി കണ്ണാടി വച്ചു വരാന്‍ ഡോക്ടര്‍ ഉത്തരവിട്ടു.

കണ്ണാടിക്കു ചെന്നപ്പോഴാണ് പ്രശ്നം==ചന്ദ്രന്‍ തുടര്‍ന്നു. ഒരു ഗ്ലാസും ഇടത്തേ കണ്ണിന് ചേരുന്നില്ല. ഇത് ജനനാല്‍ ഉള്ളതാണെന്നും, വലതുകണ്ണിന് കൂടുതല്‍ കാഴ്ചശക്തി ഉണ്ടെന്നും, വേണമെങ്കില്‍ ജെ.ജെ. ഹോസ്പിറ്റലില്‍ പോയി പരിശോധിക്കാമെന്നും കണ്ണാടിക്കടയിലേ ഡോക്ടര്‍ പറഞ്ഞു. അവിടെ ഒരു ഡോക്ടര്‍ പരിശോധിച്ചിട്ട് അടുത്ത തിങ്കളാഴ്ച വരാന്‍ പറഞ്ഞു. ഞാനിതു പറഞ്ഞപ്പോള്‍ പെട്ടെന്നു കഴിഞ്ഞു. ബുധനാഴ്ച്ച തുടങ്ങിയ ഓട്ടമാണ്. ബാകില്‍നിന്നും ഹോസ്പിറ്റലിലേക്ക്--കണ്ണാടിക്കടയിലേക്ക്--എന്തൊരു ദുരിതമാണ്. കാത്തുനില്‍പ്പും, പൊടിയും ,ചൂടും. ബാങ്കിലേ ഡോക്ടര്‍ ബുധനാഴ്ച പറഞ്ഞയച്ചതാണ് ഈയാള്‍ പറയുന്നു തിങ്കളാഴ്ച വരാന്‍ .

എനിക്കു വെപ്രാളം. ഗ്ഗ്ലാക്സോയില്‍ വിളിച്ചു മണ്ടത്തരം പറഞ്ഞും പോയി. ചന്ദ്രന്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു Why should I come on Monday? ഞാനുദ്ദേശിച്ച അര്‍ത്ഥം എന്തിനാണ് ഇത്രയും താമസികുന്നത് എന്നാണെങ്കിലും, ശരിക്കുള്ള അര്‍ത്ഥം-- എന്തിനാടൊ ഞാന്‍ തിങ്കളാഴ്ച വരുന്നത് എന്നാണല്ലോ. ഇംഗ്ലീഷില്‍ ഉദ്ദേശിച്ചതു ചോദിക്കാനൊട്ടറിയത്തുമില്ല.

ഡോക്ടര്‍ക്ക് ദേഷ്യം വന്നു. അദ്ദേഹം എന്നേ രൂക്ഷമായിന്നു നോക്കി. എന്നിട്ടു പറഞ്ഞു Because i told you so. Now go away. പിന്നെ അദ്ദേഹം ന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. ദീസ് മദ്രസീസ് എന്നോ മറ്റോ. എനിക്കു മതിയായി. ഞാന്‍ തിരിച്ചു പോന്നു.

ബാക്കി ഞാന്‍ പറയാം-മാധവന്‍ നായര്‍ പറഞ്ഞു. ഇവന്‍ ഉഴപ്പും. ഇവന്‍ തിങ്കളാഴ്ച അവിടെ ചെന്നു. അവര്‍ ഇവനേ ഒരു മുറിയിലോട്ടു കേറ്റി. എന്നിട്ട് ഒരാള്‍ വന്ന് എന്തോ ടോര്‍ച്ച് കൊണ്ട് പരിശോധിച്ചു. പിന്നീട് വേറൊരാള്‍വന്ന് പരിശോധിച്ചു. ഇവന്റെ വിചാരം കൂടുതല്‍ കൂടുതല്‍ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ ഇവനേ നോക്കാന്‍ വരുന്നെന്നാണ്. മണ്ടന്‍ ! മെഡിക്കല്‍ കഓളേജിലേ വിദ്യാര്‍ത്ഥികളേ ഒരു പുതിയ കണ്ണിന്റെ രോഗം പഠിപ്പിക്കുകയാണ്. ഇവനൊരു നല്ല ഇര. അതുണ്ടോ ഇവനറിയുന്നു. ഉച്ചവരെ നോക്കിയിട്ട് നാളെ വരാന്‍ പറഞ്ഞു. ഏതൊ വലിയ ഡോക്ടര്‍ വരും എന്നു വിചാരിച്ച് ഇവന്‍ പോയി. ഇതു മൂന്നു ദിവസം തുടര്‍ന്നപ്പോള്‍ കണ്ണിനു നല്ല വേദന തുടങ്ങി. എന്തോ പന്തികേട് തോന്നി ഇവന്‍ ലോഡ്ജില്‍ തിരിച്ചെത്തി.

മതിയെടാ-ഇനി ഞാന്‍ പറയാം-ചന്ദ്രന്‍ പറഞ്ഞു. വൈകിട്ട് പപ്പുവണ്ണന്‍ വന്നപ്പോള്‍ വിവരം പറഞ്ഞു. പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം പറയുകയാണ്- They were teaching the M.B.B.S students. You were the gunea pig. The scoundrals. ഞാനാകെ വിഷമിച്ചു. ബാങ്കിലോട്ട് ചെല്ലാന്‍ വയ്യ. ഗ്ലാക്സോയിലേയും കളഞ്ഞു. വീട്ടിലിരിപ്പായി. ചന്ദ്രന്‍ അത് അനുഭവിക്കുന്നതുപോലെ മൂകമായി.

എന്നിട്ട്-ഞാന്‍ ചോദിച്ചു.

ഒരാഴ്ച കഴിഞ്ഞു. ചന്ദ്രന്‍ പറഞ്ഞു. ആരോടും ഒന്നു പറയാതെ സ്വയം കൃതാനര്‍ത്ഥത്തേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ അതാ ബാങ്കില്‍ നിന്നൊരെഴുത്ത്. നിങ്ങള്‍ പോയിട്ട് ഒരാഴ്ച കഴിഞ്ഞു. സര്‍ട്ടിഫിക്കറ്റും കൊണ്ട് ഉടനേ വന്നില്ലെങ്കില്‍ വേറേ ആളേ എടുക്കും. എന്ന്. ഞാനൊന്നും മിണ്ടാതെ കത്ത് അവിടെ വച്ചു.

എന്താടാ പോകുന്നില്ലേ? സുകുമാരന്‍ നായര്‍ ചൊദിച്ചു.

ഓ എനിക്കു വയ്യാ. ഇനി എവിടുന്നാ കണ്ണിന്റെ കാര്യം ശരിയാക്കുന്നത്?

എന്നാലേ നീ ജീവിതകാലം മുഴുവന്‍ ഗണപതിക്കു മുന്നിലേ കല്ലുപോലെ തേങ്ങാ അടീം കൊണ്ടു കിടന്നോ--സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്താ പറഞ്ഞത്? ചന്ദ്രന്‍ ചോദിച്ചു.

എടാ മണ്ടാ. എന്തെങ്കിലും കാര്യ നടക്കണമെങ്കില്‍ അല്പം ബുദ്ധിമുട്ടണം. അതിനു വയ്യെങ്കില്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കും. നീ ആ കഥകേട്ടിട്ടില്ലേ--ഇന്നാ കേട്ടോ-സുകുമാരന്‍ നായര്‍ പറഞ്ഞു.

പണ്ട് ഒരു ശില്പി-കല്ലുകൊത്തി വിഗ്രഹങ്ങളും മറ്റും ഉണ്ടാക്കുന്ന ആള്‍-ഇങ്ങനെ പോകുമ്പോള്‍ ഒരിടത്ത് കുറേ കല്ലുകള്‍ കിടക്കുന്നതു കണ്ടു. അയാള്‍ അതു പരിശൊധിച്ചു. ലക്ഷണമൊത്ത് ഒരു കല്ലുകണ്ട് അയാള്‍ കല്ലിനോടു ചൊദിച്ചു.

കല്ലിനോടോ-ചന്ദ്രന്‍

മിണ്ടരുത്. കഥ കേട്ടാല്‍ മതി. ചോദ്യം വേണ്ടാ-സുകുമാരന്‍ നായര്‍ ചൂടായി. അയാള്‍ കല്ലിനോടു ചോദിച്ചു--ഒരു ശില്പം ഉണ്ടാക്കിക്കോട്ടേ.

എങ്ങിനെയാണ്--കല്ലു ചോദിച്ചു.

ഞാന്‍ എന്റെ പണിയായുധങ്ങള്‍കൊണ്ട് ചെത്തിമിനുക്കി, അധികമുള്ള ഭാഗങ്ങള്‍ കളഞ്ഞ് ശരിയാക്കും.

വേദനിക്കുമോ? കല്ലു ചോദിച്ചു.

കുറേശ്ശെ വേദനിക്കും. പക്ഷേ നല്ലകാര്യത്തിനു വേണ്ടിയല്ലേ? കുറച്ചു ബുദ്ധിമുട്ടിയാല്‍ പിന്നെ സുഖമായിരിക്കും.

വേണ്ടാ. വേദനിക്കുന്ന കാര്യമൊന്നും എന്നോടു പറയണ്ടാ. ഞാനിവിടെ വെറുതേ കിടന്നോളാം.

ശില്പി അത്രയും നല്ലതല്ലാത്ത ഒരു കല്ലിനോടെ ചോദ്യം ആവര്‍ത്തിച്ചു. മനസ്സില്ലാമനസ്സോടെ ആ കല്ല് അനുവദിച്ചു.

ശില്പി അതിമനോഹരമായ ഒരു ഗണപതിവിഗ്രഹം ആ കല്ലുകൊണ്ടുണ്ടാക്കി വച്ചിട്ട് സ്ഥലം വിട്ടു. ദിവസം രണ്ടുമൂന്നു കഴിഞ്ഞു. അതിലേ വന്ന ആള്‍ക്കാര്‍ ഈ ഗണപതിവിഗ്രഹം കണ്ടു. എവിടെനിന്നു വന്നെന്നവര്‍ക്കറിയില്ല. വാര്‍ത്ത പരന്നു. നാട്ടുകാര്‍ കൂട്ടത്തോടെ കാണാനെത്തി. സ്ത്രീകള്‍ അതിനുമുമ്പില്‍ വിളക്കു കത്തിച്ചു തൊഴുതു. ആകെ ബഹളമയം. നട്ടുകാര്‍ കൂടി കമ്മറ്റിയുണ്ടാക്കി. സ്വയംഭൂവായ വിഗ്രഹം =ഉടനേ അമ്പലം പണിയണം. എന്തിന് കണ്ണടച്ചുതുറക്കുന്നതിനു മുമ്പ് അമ്പലം ശരിയായി. പൂജയും തുടങ്ങി.

അങ്ങിനെയിരിക്കുമ്പോള്‍ ഒരള്‍ക്ക് ഒരിന്റെവ്യൂ. അയാള്‍ ഒരു തേങ്ങ കൊണ്ടു വന്നു. ഗണപതിക്കുമുമ്പില്‍ അടിക്കാനാണ്. കമ്മറ്റിക്കര്‍ പറഞ്ഞു-നമുക്ക് തേങ്ങായടിക്കാന്‍ സ്ഥിരമായി ഒരു കല്ലുവേണം. അവര്‍ അന്വേഷിച്ചു. ദാ കിടക്കുന്നു ലക്ഷണമൊത്ത ഒരു കല്ല്. ശില്പി ആദ്യം ചോദിച്ച കല്ലാ‍ണ്. കമ്മറ്റിക്കാര്‍ ചോദിക്കാനൊന്നും പോയില്ല്. അവര്‍ ആ കല്ലു പൊക്കിയെടുത്ത് അമ്പലത്തിന്റെ മുമ്പില്‍ കൊണ്ടിട്ടു. ഇനും അതവിടെക്കിടന്ന് തേങ്ങായടി കൊണ്ടു പുളയുകയാണ്. അല്പം ബുദ്ധിമുട്ടാന്‍ വയ്യാത്തതിനെ ഫലം. ബുദ്ധിമുട്ടനുഭവിക്കാന്‍ തയ്യാറായതിനോ-അഭിഷേകം, നിവേദ്യം, അര്‍ച്ചന എല്ലാം. നീയേ ഈ ആദ്യത്തേ കല്ലുപോലെ കിടന്നനുഭവിച്ചോ. സുകുമാരന്‍ നായര്‍ നിര്‍ത്തി.

അപ്പോള്‍ പപ്പുവണ്ണന്‍ വന്നു. ഞാന്‍ മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്--ചന്ദ്രന്‍ പറഞ്ഞു. മി. പത്മനാഭന്‍ -ഇന്‍ഡ്യന്‍ റെയര്‍ എര്‍ത്തിലേ പര്‍ചേയ്സ് ഓഫീസറാണ്. ഞങ്ങളുടെ ലൊഡ്ജിലേ കാരണവരാണ്. വഴക്കു പറയുമങ്കിലും സ്നേഹനിധിയാണ്. ജോലിക്ക് അപേക്ഷിക്കാന്‍ അപേക്ഷകള്‍ ടൈപ്പ് ചെയ്തുകൊണ്ടുത്തന്ന് ടൈംസില്‍ എനിക്കു പറ്റിയ പരസ്യങ്ങളും കാണിച്ചുതന്ന് എന്നേക്കൊണ്ട് ബലമായി അപേക്ഷ അയപ്പിക്കും. ഞാനൊരു മടിയനാണല്ലോ. ഗ്ലാക്സോയിലേയും പരസ്യം അദ്ദേഹമാണ് കാണിച്ചുതന്നത്. അദ്ദേഹം ഒരു ഡോക്ടറേ നിര്‍ദ്ദേശിച്ചു. അയാളേ പോയി കാണാന്‍ പറഞ്ഞു. അയാള്‍ കുറേ മരുന്നൊക്കെ തന്ന് ഒരാഴ്ചകഴിഞ്ഞ് ചെല്ലാന്‍ പറഞ്ഞു. ഏതായാലും ബാങ്കിലേ ജോലി കുന്തമായി. മരുന്നു കഴിച്ചേക്കാം. അല്ലെങ്കില്‍ പപ്പുവണ്ണന്റ് വക ക്രോസ്സുവിസ്താരം ഉണ്ട്. ചന്ദ്രന്‍ പറഞ്ഞു.

മരുന്നു കഴിച്ച് ഒരാഴ്ച കഴിഞ്ഞ്പ്പോള്‍ ബാങ്കില്‍ നിന്നും വീണ്ടും ഒരു കത്ത്. ഉടന്‍ വരണമെന്ന് നിങ്ങളേ അറിയിച്ചിട്ടും വരാത്തതുകൊണ്ട് ഈ ജോലി നിങ്ങള്‍ക്കാവശ്യമില്ലെന്നു കരുതുന്നെന്നും അങ്ങിനെയാണെങ്കില്‍ വിവരം ഉടന്‍ അറിയിക്കണമെന്നുമാണ് കത്തിന്റെ സാരം.

ശെടാ- ഈ ജോലി എനിക്കു തന്നേ ഇവര്‍ അടങ്ങൂ എന്നാണോ--കൂടെ താമസിക്കുന്നവര്‍ക്കും അത്ഭുതം. സ്റ്റേറ്റ് ബാങ്കിന് ആളെകിട്ടുന്നില്ലേ ഇങ്ങനെ ഒരാളുടെ പുറകേ നടക്കാന്‍ ‍!

എന്തായിരുന്നു കാര്യം-ഞാന്‍ തെരക്കി.

അതു ഞാന്‍ പറയാം-മാധവന്‍ നായര്‍ക്ക് ആവേശം.

വേണ്ടാ. ചന്ദ്രന്‍ പറഞ്ഞു. അതൊക്കെ അതിന്റെ സമയത്ത് തനിയേ അറിഞ്ഞോളും. ഏതായാലും ബാങ്കുകാര്‍ക്ക് ഇത്ര നിര്‍ബ്ബന്ധമായ സ്ഥിതിക്ക്, ഇനി എന്തു ചെയ്യുമെന്നാലോചിച്ച് ഞങ്ങളുടെ ഭരദേവതയായ വല്യച്ഛനേ ധ്യാനിച്ചുകൊണ്ടു കിടന്നു. അന്നു രാത്രി “പോയി ആ തോമസ്സിനേ കാണെടാ” എന്ന് ആരോ പറഞ്ഞതായി തോന്നി. എന്താ-എന്താ എല്ലാര്‍ക്കുമൊരു പുച്ഛം. മനസ്സുണ്ടെങ്കില്‍ വിശ്വസിച്ചാല്‍ മതി.

ഗ്ലക്സോയിലേ ജോലി കിട്ടിയതില്‍ പിന്നെ ഞാന്‍ തോമസ്സിന്റെ കാര്യം മറന്നിരിക്കുകയായിരുന്നു. നാലു മാസമായി. ഏതായാലും ഞാന്‍ അടുത്തദിവസം ഞാന്‍ തോമസ്സിന്റെ വീട്ടിലെത്തി.

സാറിനേ കണ്ടിട്ട് ഒത്തിരിനാളായി. തോമസ്സിന്റെ ഭാര്യയുടെ പരാതി.

ഞാന്‍ ഗ്ലാക്സോയിലേ ജോലിയേക്കുറിച്ചും സ്റ്റേറ്റ് ബാങ്കിലേ പ്രശ്നങ്ങളേക്കുറിച്ചും എല്ലാം വിശദീകരിച്ചു. എന്റെ അവസ്ഥ അവര്‍ക്കു മനസ്സിലായി.

മി. തോമസ്സ് പറഞ്ഞു-എന്റെ സാറേ, ഇതെന്നോടൊന്നു പറഞ്ഞിരുന്നെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫികറ്റ് ഞാന്‍ മേടിച്ചു തരുമായിരുന്നല്ലോ. ഡോക്ടര്‍ കാളാംബിയല്ലേ ബാങ്കിലേ മെഡിക്കലാഫീസര്‍. ദേ ആ കാണുന്നതാണ് അദ്ദേഹത്തിന്റെ വീട്. മി. തോമസ് കിഴക്കൊട്ട് ചൂണ്ടിക്കാണിച്ചു. മി.തോമസ്സിന്റെ വീടിന്റെ മതിലും ആ വീടിന്റെ മതിലും ഒന്നാണ്.

എന്നാല്‍ അദ്ദേഹത്തേ കാണാം--എനിക്കു ധൃതി-ചന്ദ്രന്‍ പറഞ്ഞു.

ധൃതി വയ്ക്കാതെ സാറേ. അദ്ദേഹം രാത്രി പത്തുമണി കഴിഞ്ഞേ വരൂ. സാറിന്റെ അഡ്രസ് തന്നേരെ. ഞാന്‍ നാളെ ആവിലേ സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ചു വച്ചേക്കാം. മി. തോമസ്സ് പറഞ്ഞു.

അപ്പോള്‍ എന്നേ പരിശോധിക്കണ്ടായോ-ചന്ദ്രന്‍ ചോദിച്ചു.

എന്റെ സാറെ-തോമസ്സ് പറഞ്ഞു. ഇതൊക്കെ ഒരു മായയാണ്. ഏതായാലും സാറു നാളെ രാവിലേ പോരെ .സര്‍ട്ടിഫികറ്റ് കൊണ്ടു പോകാം.

ധാര്‍മ്മികതയിലും സത്യസന്ധതയിലും ഉള്ള എന്റെ സകല സങ്കല്പങ്ങളിലും വിള്ളല്‍ വീണോ? എനിക്കു സംശയമായി. പോട്ടെ ഇപ്പോള്‍ അതൊന്നും ആലോചിക്കണ്ടാ. അത്മാര്‍ത്ഥതക്കുള്ള് പ്രതിഫലം ദൈവം ഏതുതരത്തിലാണ് തരുന്നതെന്ന് നമുക്കറിയാന്‍ വയ്യാ. തോമസ്സിന്റെ മക്കളേ സ്വന്തം അനുജന്മാരേപ്പോലെ പഠിപ്പിച്ചതിന്റെ ഗുണം ഞാന്‍ കരുതി.

അങ്ങിനെ ആ ജോലി ശരിയായി. അല്ലേ--ഞാന്‍ ചോദിച്ചു.

ഹെവിടെ! മാധവന്‍ നായരുടെ കമന്റ്.

പറയാം ചന്ദ്രന്‍ പറഞ്ഞു. പിറ്റേദിവസം ഞാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ബാങ്കില്‍ എത്തി. അപ്പോള്‍ അതാ വേറൊരു പ്രശ്നം. എന്റെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ ജനനത്തീയതി മലയാളമാസത്തിലും കൊല്ലത്തിലുമാന്. ബാങ്കില്‍ ക്രിസ്തുവര്‍ഷം വേണം. മാരണം. അടുത്തവൈതരണി. ബാങ്കുകാര്‍ക്ക് തമാശ. അവര്‍ ചോദിച്ചു-തനിക്ക് വയസ്സെത്രയയി--എണ്ണൂറ്റി ചില്വാനം--തന്റെ ഡേറ്റ് ഓഫ് ബര്‍ത്ത്- 1-10-1112-ഇത് 1959!

ഞാന്‍ മലയാളത്തിലേ കൊല്ലവര്‍ഷത്തേക്കുറിച്ചു പറഞ്ഞു. ഇതിന്റെ കറസ്പോന്‍ഡിങ് ഇംഗ്ലീഷ് ഡേറ്റുമായിവരൂ. അവര്‍ നിര്‍ദ്ദേശിച്ചു. അതിന്‍ എവിടെയാ പോകേണ്ടതെന്ന് എനിക്കൊരു നിശ്ചയവുമില്ല. ഞാന്‍ ബാങ്കിലേ ജോലിശ്രമം ഉപേക്ഷിച്ചു. ലോഡ്ജില്‍ കുത്തിയിരുപ്പായി. അപ്പോള്‍ അച്ഛനെ ഒരെഴുത്ത്--ഇങ്ങനെ ബോംബയില്‍ കറങ്ങണ്ടാ. തിരിച്ചു പോരാന്‍ ‍--അച്ഛന്റെ വിചാരം ഞാന്‍ ബോംബയില്‍ കറങ്ങി രസിക്കുകയാണെന്നാണ്. ചന്ദ്രന്‍ ദീര്‍ഘശ്വാസം വിട്ടു.

ദേ പിന്നെയും ബാങ്കിനെ കത്ത്. തുടര്‍ച്ചയായി അറിയിച്ചിട്ടും നിങ്ങള്‍ വരാത്തതുകൊണ്ട് ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. നിങ്ങള്‍ക്ക് ജോലി വേണമെങ്കില്‍ ഒരാഴ്ചയ്ക്കകം വിവരം അറിയിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ക്കു വേണ്ടെന്നു തീരുമാനിച്ച് വേറേ ആളേ എടുക്കും. ഇത് റജിസ്റ്റേര്‍ഡ് കത്താണ്.

ഇതെന്തു കൂത്ത്. ഒരാളേ ഈങനെ ഓടിച്ചിട്ടു പിടിക്കുമ്മോ? വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ. അങ്ങനെയാണ്. യാഥാ‍ര്‍ത്ഥ്യങ്ങള്‍ ചിലപ്പോല്‍ സങ്കല്‍പ്പങ്ങളേക്കാള്‍ ഭയങ്കരമായ സന്ദര്‍ഭങ്ങള്‍ ഉണ്ടാകും.

ഏറ്റാ ചന്ദ്രാ-നീ വേഗം ബാങ്കിലോട്ടു ചെല്ല്. അവര്‍ പോലീസുമായി വന്നു നിന്നേ പൊക്കുന്നതിനു മുന്‍പേ. സുകുമാരന്‍ നാ‍യര്‍ ഉപദേശിച്ചു. നിന്നേ അവര്‍ വിടത്തില്ല്. ഇതില്‍ എന്തോ കൂടോത്രമുണ്ട്. നിന്നേംകൊണ്ടേ പോകൂ.

ഏതായാലും അടുത്തദിവസം ഞാന്‍ ബാങ്കിലെത്തി. ചന്ദ്രന്‍ പറഞ്ഞു.

ഇംഗ്ലീഷ് ഡേറ്റ് ഓഫ് ബര്‍ത്ത് കൊണ്ടുവന്നിട്ടുണ്ടോ? അവര്‍ തെരക്കി.

എവിടെ കിട്ടുമെന്ന് അറിഞ്ഞുകൂടാ.

ഇവിടെ ഫോറിന്‍ എക്സ്ചേഞ്ജ് ഡിപ്പാര്‍ട്ട്മെന്റ് സൂപ്രണ്ട് മി. ഗോപാലകൃഷ്ണന്‍ മലയാളിയാണ്. നല്ല മനുഷ്യനാണ്. അദ്ദേഹത്തേ ഒന്നു കണ്ടുനൊക്ക്. അദ്ദേഹം പറഞ്ഞാല്‍ പിന്നെ പ്രശ്നമില്ല. അവര്‍ പറഞ്ഞു.

ഞാന്‍ മി . ഗോപാലകൃഷ്ണനേ കണ്ടു. ചന്ദ്രന്‍ പറഞ്ഞു. അദ്ദേഹം വളരെ കരുണയോടെ എന്നോടു പറഞ്ഞു. ബോംബേ കേരള സമാജം പ്രസിഡന്റ് ഒരു മി. മാധവനാണ്. അദ്ദേഹം മുനിസിപ്പല്‍ കൌണ്‍സിലറും, ജസ്റ്റീസ് ഓഫ് പീസുമാണ്. അദ്ദേഹത്തേ കണ്ട് ഞാന്‍ പറഞ്ഞയച്ചതാണെന്ന് പറയൂ. അദ്ദേഹത്തിന്റെ ഒരെഴുത്തുമതി. ഞാന്‍ റക്കമന്റ് ചെയ്യാം.

ഞാന്‍ മി. മാധവനേ കണ്ടുപിടിച്ചു. അഞ്ചര അടിയോളം പൊക്കം കാണും. കറുത്തതാണ്. വളരെ ചെറുപ്പത്തിലേ ബോംബയിലെത്തി സ്വന്തം പരിശ്രമംകൊണ്ട് നല്ലനിലയിലെത്തി, നാട്ടില്‍ നിന്നെത്തുന്നനിസ്സഹായരായ മലയാളികളുടെ രക്ഷകനായി വളര്‍ന്ന്, കേരള സമാജം പ്രസിഡന്റായി, മുനിസിപ്പല്‍ കൌണ്‍സിലറായി, ജസ്റ്റീസ് ഓഫ് പീസായി. സാധാരണ ഒരാള്‍ ഇത്രയും വളര്‍ന്നാല്‍ കണ്ണു കാണാതാകുന്നതാണല്ലോ പൊതു നിയമം. പക്ഷ് മി. മാധവനേ ആര്‍ക്കു വേണമെങ്കിലും, എപ്പോള്‍ വേണമെങ്കിലും കാണാം. ഞാന്‍ ചെന്നപ്പോള്‍ എന്നോടുള്ള പെരുമാറ്റം ഞാന്‍ തന്നെ വിശ്വസിച്ചില്ല. ചിരപരിചിതനേപ്പോലെ. കാര്യം പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം നൂറു വര്‍ഷ്ത്തേ പഞ്ചാംഗം എടുപ്പിച്ചു. എന്റെ ഡേറ്റ് ഓഫ് ബര്‍ത്തിന് കറസ്പൊണ്ഡിങ് ഇംഗ്ലീഷ് ഡേറ്റ് കണ്ടുപിടിച്ച്, സ്വന്തം ലെട്ടര്‍ പാഡില്‍ ഒരെഴുത്ത് എഴുതിത്തന്നു. --ഒരു പരിചയവുമില്ല എന്നേ--ആ സേവനവ്യഗ്രത--സ്വന്തം ആളേപ്പൊലെ എന്റെ പുറത്തുതട്ടി, കൊണ്ടു കൊടുക്കാന്‍ പറഞ്ഞു. അപ്പോഴാണ് ഞാന്‍ മി. ഗോപാലകൃഷ്ണന്‍ പറഞ്ഞത് ഓര്‍ത്തത്. അദ്ദേഹമാണ് എന്നേ പറഞ്ഞു വിട്ടതെന്ന് ഞാന്‍ മി. മാധവനോടു പറഞ്ഞു. ശരി. ഗോപാലകൃഷ്ണനോട് എന്റെ അന്വേഷണം പറഞ്ഞേരെ. അദ്ദേഹം പറഞ്ഞു. ആരുടേയും റക്കമന്റ് വേണ്ടാ മി മാധവനേ കാണാന്‍ എന്നു മനസിലയില്ലേ. ഞാന്‍ ആ കടലാസുംകൊണ്ട് ബാങ്കിലെത്തി. എന്നെ പേഴ്സണല്‍ ഡിപ്പര്‍ട്മെന്റിലേക്കു പറഞ്ഞു വിട്ടു. ചന്ദ്രന്‍ പറഞ്ഞു. അവിടെ ഒരാള്‍- ഒരു സുബ്രഹ്മണ്യം-ആകടലാസ് വാങ്ങി-എന്നെടാ ശന്ദ്രാ-ഇവ്വളവുകാലം നീ എങ്കെ ഇരുന്തേന്‍ where were you നാങ്കള്‍ നിന്നേ എതിര്‍പാര്‍ത്തേ ഇരുന്നേന്‍ We were expecting you any day. You have got the first rank inthe test. നിനക്കു താന്‍ റ്റെസ്റ്റിലേ ഫസ്റ്റ് റാങ്ക്. വേറേ ആളേ എടുക്ക മുടിയലേ- without your consent- that is why-come-come എന്നു പറഞ്ഞ് ചീഫ് അക്കൌണ്ടിന്റെ മുറിയില്‍ കൊണ്ടുപോയി. അദ്ദേഹമാണ് അപ്പോയിന്റ്മെന്റ് അതോറിറ്റി. അദ്ദേഹം കടലാസുകള്‍ വാങ്ങി വച്ചിട്ട് അപ്പോയിന്റ്മെന്റ് ലെറ്റര്‍ തന്ന് എന്നേ ഡിസ്കൌണ്ട് ഡിപ്പാര്‍ട്മെന്റിലേക്ക് വിടാന്‍ പറഞ്ഞു. അങ്ങിനെ ഞാന്‍ സ്റ്റേറ്റ്ബാങ്കിലേ സ്റ്റാഫായി. ക്ഴിഞ്ഞ ടെസ്റ്റിലേ ഫസ്റ്റ്റാങ്ക് കാരനേ എടുക്കാഞ്ഞതിന് അവിടെ യൂണിയന്‍ വളരെപ്രശ്നമുണ്ടാക്കി. അതാണ് എനിക്കു തുണയായത്. ഇപ്പോള്‍ പിടികിട്ടിയോ അവര്‍ എന്നേ വിടാതെ പിടികൂടിയതിന്റെ രഹസ്യം.

ചന്ദ്രായനം-അദ്ധ്യായം ഒന്ന്

0
ചന്ദ്രനേ ഞാന്‍ കാണുന്നതും പരിചയപ്പെടുന്നതും ബോംബയില്‍ വച്ചാണ്. ഘാട്ട്കൂപ്പറില്‍ ചിരാഗ് നഗര്‍ എന്നൊരു ഗ്രാമം. അവിടെ ഒരു മലയാളി പിള്ളച്ചേട്ടന്റെ കേരളാ ഹോട്ടലില്‍ വച്ച്. അവിടെ അയാളുടെ ഒരു കൂട്ടുകാരന്‍ മാധവന്നായര്‍ വിളിച്ചിട്ട് താമസിക്കാന്‍ വന്നതാണ്. വെളുത്ത് അധികം പൊക്കമില്ലാത്ത ഒരു ഇരുപത്തിരണ്ടുകാരന്‍ സദാ പ്രസന്ന വദനന്‍ . ഈ ലോകം തന്നെ ഒരു തമാശയായി കാണുന്നവന്‍ . എല്ലാം അയാള്‍ക്കു തമാശയാണ്. തുറന്ന പെരുമാറ്റം.

ഞങ്ങള്‍ എങ്ങിനെയാണ് അടുത്തതെന്നറിഞ്ഞുകൂടാ. അയാളോട് അടുക്കാതിരിക്കാന്‍ പറ്റില്ല. സ്റ്റേറ്റ് ബാങ്കിലാണ് ജോലി. ബോംബേയില്‍ വന്നതിനേക്കുറിച്ചും ജോലി കിട്ടിയതിനേക്കുറിച്ചും എല്ലാം തമാശരൂപേനയാണ് പറഞ്ഞത്.

രാജസ്ഥാഇല്‍ അയാളുടെ ഒരു ചേട്ടനുണ്ട്. ചിറ്റപ്പന്റെ മകന്‍. ബി.കൊം പരീക്ഷ പാസായിക്കഴിഞ്ഞ് ചേട്ടനോട് ജോലിക്കാര്യ്ം പറഞ്ഞു. ചേട്ടന്‍ പറഞ്ഞു സെപ്റ്റംബര്‍ ആകുമ്പോഴേക്കും അദ്ദേഹത്തിന്റെ കമ്പനിയില്‍ ഒരു വേക്കന്‍സി ഉണ്ടാകുമെന്ന്. അന്നു മുതല്‍ സെപ്റ്റംബര്‍ നോക്കി ഇരിക്കുകയാണ്. വേക്കന്‍സീന്നു പറഞ്ഞാല്‍ ഒരു കസേര ഒഴിയുമെന്നും വേറേ ആരെങ്കിലും അതില്‍ കയറി ഇരിക്കുന്നതിനു മുമ്പ് അവിടെ എത്തണമെന്നുമാണ് അയാളുടെ വിചാരം. ആഗസ്റ്റ് ആയപ്പോഴേക്കും ഇരിക്കപ്പൊറ്തി ഇല്ലാതായി. വീട്ടില്‍ നിന്നും നിര്‍ബ്ബന്ധം പിടിച്ച്, ബോബെയില്‍ ജോലിയുള്ള ഒരാള്‍ നാട്ടില്‍ വന്ന് തിരിച്ചു പോകുമ്പോള്‍, അയാളുടെകൂടെ ബോംബ്യ്ക്കു വണ്ടികയറി. ബോംബ്യിലെത്തിയപ്പോള്‍ ചേട്ടന്റെ ഒരു കത്ത് ബോംബയിലേ ആളിന്റെ മേല്‍ വിലാസത്തില്‍ ചന്ദ്രനേ പ്രതീക്ഷിച്ച് കിടക്കുനു. ഇപ്പോള്‍ രാജസ്ഥാനിലേക്കു ചെല്ലണ്ടാ എന്നും, ബോംബെയില്‍ തന്നെ താമസിച്ച് ജോലി അന്വേഷിക്കുനതാണ് നല്ലതെന്നുമാണ് ഉത്തരവ്. അയാള്‍ ആകെ നിരാശനായി. രാജസ്ഥാനിലേ കസേരയില്‍ ആരെങ്കിലും കയറി ഇരുന്നാലോ!

പിന്നെ എങ്ങിനെയാണ് സ്റ്റേറ്റ് ബാങ്കില്‍ കയറിയത്? ഞാന്‍ ചോദിച്ചു.

ചന്ദ്രന്‍ ഒരു ദീര്‍ഘശ്വാസം വിട്ടു.

അതോ. അതു പറയാം. ഒരു നീണ്ട കഥയാണ്. ചന്ദ്രന്‍ പറഞ്ഞു. ബോംബ്യില്‍ താമസിച്ച് പല ജോലികള്‍ കിട്ടി. എന്റെ പരിചയക്കുറവും, അഹങ്കാരവും കൊണ്ട് അതെല്ലാം കളഞ്ഞു കുളിച്ചു. പക്ഷേ എന്റെ ശുഭാപ്തിവിശ്വാസത്തിനുണ്ടോ അതിര്. പണ്ട് ഒരു മന്ത്രി രാജാവിനോടു പറഞ്ഞപോലെ എല്ലാം നല്ലതിനു തന്നെ എന്നാണ് എന്റെ വിശ്വാസം.

അതെന്താണ് ആ കഥ. ഞാന്‍ ചോദിച്ചു.

പറയാം. ചന്ദ്രന്‍ പറഞ്ഞു. ഒരു രജാവിന്റെ മന്ത്രിക്ക് ഒരു വിചിത്ര സ്വഭാവം. എന്തു സംഭവിച്ചാലും “അതും നല്ലതിനു തന്നെ“ എന്നു പറയും. ഒരു ദിവസം രാജാവിന്റെ ഒരു വിരള്‍ വാതിലിനിടയില്പെട്ട് ചതഞ്ഞു പോയി. വേദനകൊണ്ടു പുളയുന്ന രാജാവിനോട് മന്ത്രി അതും നല്ലതിനു തന്നെ എന്നു പറഞ്ഞു. ദേഷ്യം വന്ന രാജാവ് ഈയാളേപ്പിടിച്ച് തുറുങ്കിലടയ്ക്കട്ടെ എന്നു കല്പിച്ചു. അപ്പോഴും മന്ത്രി അതും നല്ലതിനു തന്നെ എന്നു പറഞ്ഞു. മന്ത്രി ജയിലിലായി. അടുത്തദിവസം രാജാവ് മൃഗയാ വിനോദത്തിന് കാട്ടില്‍ പോയി. ഒരു മാനിന്റെ പിന്നാലേ പാഞ്ഞ് ഒറ്റപ്പെട്ടു. ആദിവാഇകളുടെ കൈയ്യില്‍ പെട്ടു. അവരാണെങ്കില്‍ അടുത്ത വാവിന് ബലികൊടുക്കാന്‍ ഒരാളെ നോക്കിയിരിക്കുകയാണ്. ബലിയുടെ സമയമായി. രാജാവിനേ കുളിപ്പിച്ച് അലങ്കരിച്ച് കൊണ്ടുവരുവാന്‍ പോയി. അപ്പോഴാണ് ഒരു വിരല്‍ ചതഞ്ഞിരിക്കുന്നത് കണ്ടത്. അംഗഭംഗമുള്ളവരേ ബലികൊടുക്കാന്‍ പാടില്ലെന്നാണ് നിയമം. അവര്‍ രാജാവിനേ വിട്ടു.

കൊട്ടാരത്തില്‍ എട്ട്തിയ രാജാവ് മന്ത്രിയേ മോചിപ്പിച്ചു. അതും നല്ലതിനു തന്നെ മന്ത്രി പറഞ്ഞു. രാജാവു പറഞ്ഞു. താന്‍ പറഞ്ഞതു ശരിയാണ്. കൈ ചതഞ്ഞില്ലായിരുന്നെങ്കില്‍ ഞാനിപ്പോള്‍ കാണുകയില്ലായിരുന്നു. പക്ഷേ തന്നേ ജയിലിലടക്കാന്‍ പറഞ്ഞപ്പോഴും താന്‍ അതുതന്നെയാണല്ലോ പറഞ്ഞത്. അതെങ്ങനെ ശരിയാകും?

മന്ത്രി പറഞ്ഞു. ഞാന്‍ ജയിലിലല്ലായിരുന്നെങ്കില്‍ ഞാനും കാട്ടില്‍ വന്ന് അവരുടെ പിടിയിലാകുമായിരുന്നു. അംഗഭംഗമില്ലാത്ത ഞാന്‍ ബലിമൃഗമായേനേ.

രാജാവിനു കാര്യം ബോദ്ധ്യപ്പെട്ടു. അതുപോലെ ഞാനും എല്ലാം നല്ലതിനു തന്നെ എന്ന് അന്ധമായി വിശ്വസിച്ചുകൊണ്ടിരിക്കുന്നു-ഇപ്പോഴും.

കഥ തുടങ്ങിയപ്പോള്‍ മാധവന്‍ നായരും എത്തി. ഞങ്ങള്‍ക്കു രസം പിടിച്ചു.

ചന്ദ്രന്‍ തുടര്‍ന്നു. ഇതിനിടെ സ്റ്റേറ്റ് ബാങ്കിലേക്ക് ക്ലാര്‍ക്കന്മാരുടെ ആവ
ശ്യം കാണിച്ച് ഒരു പരസ്യം ടൈംസ് ഒഫ് ഇന്‍ഡ്യയില്‍ കണ്ടു. അതിന് അപേക്ഷിച്ച് ടെസ്റ്റ് എഴുതിയിരുന്നു. വേറേ പണിയില്ലാതെ താമസിക്കുന്നതുകൊണ്ട് സഹമുറിയന്മാര്‍ പറഞ്ഞു--ടൈംസില്‍ ഒരു പരസ്യം കൊടുക്കാന്‍. ടൈപ്പ് അറിയാവുന്ന ഒരു ബി.കൊം കാരന് ജോലി ആവശ്യമുണ്ടെന്നു പറഞ്ഞ് പരസ്യം കൊടുത്തു. കുറേ മറുപടികള്‍ വന്നു. ആദ്യം വന്നത് ഒരു സോളിസിറ്റര്‍--ജാഹേവാലാ എന്നാണ് പേര്--ആഫീസില്‍ നിന്നാണ്. അന്നു തന്നെ അവിടെ പോയി. പുതിയ ആളാണെന്നും ജോലി ഒന്നും പരിചയമിലെന്നും ഇന്റെര്‍വ്യൂവില്‍ പറഞ്ഞു. അങ്ങേര്‍കു പിടിച്ചെന്നു തോന്നുന്നു. അന്നു തന്നെ അവിടെ ജോലിക്കെടുത്തു. പക്ഷേ രണ്ടു ദിവസത്തിനകം അവിടെനിന്നും പിരിഞ്ഞു. കാരണമെന്തെന്നറിയണ്ടേ? രണ്ടാമത്തേ ദിവസം ഞാന്‍ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. ജാഹേവാലാ അകത്തിരുന്ന് കാളിങ് ബെല്ലടിച്ചു. പ്യൂണ്‍ അസിടെ ഇല്ലായിരുന്നു. കുറച്ചുകഴിഞ്ഞ് ജാഹേവാലാ ക്യാബിനില്‍നിന്നും പുറത്തുവന്ന് എന്നേ വിളിച്ചു. ഞാന്‍ അകത്തു ചെന്നു. ബെല്ലുകേള്‍ക്കുമ്പോള്‍ പ്യൂണില്ലെങ്കില്‍ ഞാന്‍ ചെല്ലണമെന്ന് എന്നോടു പറഞ്ഞു. എന്റെ ഗ്രാമീണ ദുരഭിമാനം ഉണര്‍ന്നു. ഹും ബെല്ല്ല്ലുകേള്‍ക്കുമ്പോള്‍ പ്യുണില്ലെങ്കില്‍ ഞാന്‍ ചെല്ലണമെന്ന്.

അതുപിന്നെ പ്യൂണില്ലെങ്കില്‍ പ്രൈവറ്റ് സെക്രട്ടറിയല്ലേ ചെല്ലേണ്ടത്--ഞാന്‍ ഇടപെട്ടു.

അതൊക്കെ ഇപ്പോഴെനിക്കറിയാം. അന്നു ഞാന്‍ വല്യ ഡപ്പീസുല്‍ത്താനല്ലേ. കേള്‍ക്ക്. ഞാന്‍ പറഞ്ഞു പറ്റില്ല.

ജാഹേവാലാസ്തംഭിച്ചു പോയി. എനിക്ക് എന്നേക്കുറിച്ച് വലിയ അഭിമാനം തോന്നി. നമ്മടടുത്താ കളി! ചന്ദ്രന്‍ തുടര്‍ന്നു. ജാഹേവാലാ വളരെ സാവധാനത്തില്‍ പറഞ്ഞു--ഇവിടെ ചില ചിട്ടകളൊക്കെയുണ്ട്. ഇതൊക്കെ ആഫീസില്‍ സാധാരണയാണ്. താ‍ന്‍ പുതിയ ആളായതുകൊണ്ട് ഇതൊന്നു അറിയാന്‍ വയ്യെന്ന് എനിക്കു മനസ്സിലായി. അതുകൊണ്ട് ഞാന്‍ ഒരവസരം കൂടി ഞാ‍ന്‍ തരാം. ഇവിടുത്തേ നിയമങ്ങള്‍ അച്ചടക്കത്തോടെ അനുസരിക്കണം. നിങ്ങളേ എനിക്കിഷ്ടമായതുകൊണ്ടു പറയുകയാണ്.

ഞാന്‍ തീര്‍ത്തു പറഞ്ഞു-ചന്ദ്രന്‍ തുടര്‍ന്നു-ബെല്ലടിച്ചാല്‍ വരാന്‍ പറ്റില്ല.

എങ്കില്‍ ഇവിടെ തുടരാന്‍ പറ്റില്ല--ജാഹേവാലാ പറഞ്ഞു.

ശന്തോഷം. ഞാന്‍ പോവുകയാണ്.

ജാഹേവാലാ പത്തുരൂപ എടുത്ത് തന്നു. എന്നിട്ടു പറഞ്ഞു--നിങ്ങള്‍ക്ക് ആഫീസുകളേപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. ഒന്നുകൂടി ആലോചിക്കൂ.

അഹങ്കാരിയായ ഞാന്‍ വേണ്ടാ-വേണ്ടാ എന്നു പുച്ഛിച്ചു പറഞ്ഞുകൊണ്ട് അവിടം വിട്ടിറങ്ങി. പിന്നീട് ആറുമാസം അലഞ്ഞു നടന്നെങ്കിലും ഒരിടത്തും ഒരുരക്ഷയും കിട്ടിയില്ല. അതിനിടെ പത്രത്തില്‍ ഒരു പരസ്യം കണ്ടു. രണ്ടു മലയാളിക്കുട്ടികളേ കണക്കു പഠിപ്പിക്കാന്‍ ഒരാളെ വേണം. സാന്താക്രൂസിലാണ്-പൊയ്ക്കളയാം.

രാവിലേ എഴുനേറ്റ് സാന്താക്രൂസിലേക്ക് വച്ചുപിടിച്ചു. വലിയ പ്രയാസംകൂടാതെ വീട് കണ്ടുപിടിച്ചു. സാന്താകൂസ് സ്റ്റേഷനില്‍നിന്ന് കുറച്ചു പടിഞ്ഞാറോട്ടു പോയി തെക്കോട്ടുള്ള് ഒരു ചെറിയ റോദിന്റെ സൈഡിലാണ് തോമസ്സിന്റെ--അതാണ് പരസ്യം കൊടുത്ത ആളിന്റെ പേര്-വീട്. ഒരു രണ്ടുനിലക്കെട്ടിട. താഴെയ്ം മുകളിലും ഈരണ്ടു മുറികള്‍. രണ്ടു തീപ്പെട്ടി ഒന്നിനുമുകളില്‍ ഒന്നായി വച്ചതുപോലെ. മുന്നില്‍ പത്തുമീറ്റല്‍ മുറ്റമുണ്ട്. പിന്നില്‍ സ്ഥലമില്ല. വശങ്ങളില്‍ ഒരുമീറ്റര്‍ സ്ഥലം. മതില്‍കെട്ടി തിരിച്ചിട്ടുണ്ട്. ആകെപ്പാടേ ഒരു സുരക്ഷിതത്വം തോന്നുന്ന സ്ഥലം.

മി. തൊമസ്സ് ആറടി നീളമുള്ള ഒരു കുടവയറനാണ്. സൌമ്യമായ പെരുമാറ്റം. ഏതോ വലിയകമ്പനിയുടെ സയിത്സ് രെപ്രസെന്റേറ്റീവാണ്. സംസാരിക്കുമ്പോള്‍ ഒച്ച് വെളിയില്‍ കേള്‍ക്കത്തില്ല്. ആ വലിയ ശരീരത്തില്‍നിന്നും ഇത്ര ചെറിയ ശബ്ദം! ഞാന്‍ അത്ഭുതപ്പെട്ടു. ആറന്മുളയാണ് സ്വദേശം.

അദ്ദേഹത്തിന്റെ ഭാര്യ എന്റെ കുഞ്ഞമ്മയുടെകൂട്ടാണ്. സദാ പ്രസന്നമായ ഭാവം. സ്വന്തക്കാരനോടെന്ന പോലെ പെരുമാറ്റം. എനിക്കും സ്വന്തം വീട്ടിലേ ഒരു അനുഭൂതി. ചന്ദ്രന്‍ പറഞ്ഞു. ഞങ്ങള്‍ പഠിപ്പിക്കുന്നതിനേക്കുറിച്ച് സംസാരിച്ചു. മാസം നാല്പതുരൂപയും ഒരുനേരത്തേ ആഹാരവും. കൊള്ളാം. ചുമ്മാതിരുന്നു മടുത്തു. ഒരു മണിക്കൂറാണ് പഠിപ്പിക്കല്‍. എനിക്കു വേറേ പണിയൊന്നുമില്ലാത്തതുകൊണ്ട് സമയമൊന്നും നോക്കാതെ പഠിപ്പിച്ചുതുടങ്ങി. ലൊഡ്ജിലെത്തിയിട്ടും വലിയ കാര്യമില്ലല്ലോ.

അപ്പോള്‍ തനിക്ക് ഇംഗ്ലീഷില്‍ പഠിപ്പിക്കാനറിയാമോ? ഞാന്‍ ഇടക്കു കയറി ചൊദിച്ചു.

അതല്ലേ പറയാന്‍ പോകുന്നത് ചന്ദ്രന്‍ പറഞ്ഞു. ബി.കൊം കഴിഞ്ഞ് വെറുതേ ഇരിക്കുന്ന സമയത്ത് നമ്മുടെ മാധവന്‍ നായരുടെ ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യുട്ടില്‍ പഠിക്കുകയും, ട്യൂട്ടോറിയലില്‍ പഠിപ്പിക്കുകയുമായിരുന്നു പണി. ആ ധൈര്യം വച്ചാണ് ട്യൂഷന്‍ എടുക്കാമെന്ന് തീരുമാനിച്ചത്. മി. തോമസ്സിന്റെ മകന് കഴിഞ്ഞ പരീക്ഷയ്ക്ക് കണക്കിന് മൂന്നര മാര്‍ക്കാണ് കിട്ടിയത്. പരീക്ഷയ്ക്ക് ഇനി ഒന്നരമാസം. അയാളേയാണ് പഠിപ്പിക്കേണ്ടത്. ഞാനേതായാലും പുസ്തകം എടുത്തു നോക്കി. കണക്കെല്ലാം എനിക്കറിയാവുന്നതു തന്നെയാണ്. ഇന്നത്തേപോലെ അല്ല. ഇന്നു നമ്മുടെ കുട്ടികളുടെ കണക്കുപുസ്തകം നോക്കിയാല്‍ ഞങ്ങളേപ്പോലെയുള്ളവര്‍ക്കു ബാലികേറാമലയാണ്. പക്ഷേ ഒരു വൈതരണി. ഇതെങനെയാണ് ഇംഗ്ലീഷില്‍ പറഞ്ഞുകൊടുക്കുക. ഞാനേതായാലുമൊരു കണക്കിന്റെ ചോദ്യം ബുക്കിലെഴിതാന്‍ പയ്യനോടു പറഞ്ഞു. ഒരാള്‍ ഒരു തുക ബാങ്കില്‍ ഡെപ്പൊസിറ്റ് ചെയ്തു- അതിന്റെ പലിശ കാനുന്ന കാര്യമാണ്. പയ്യനു സംശയം--ഈ ഡെപ്പൊസിറ്റ് എന്നാല്‍ എന്താണ്. ഞാന്‍ പറഞ്ഞു -നിക്ഷേപം. അപ്പോള്‍ അവനു സംശയം രണ്ടായി--എന്താണ് നിക്ഷേപം? ഞാന്‍ ചുറ്റും നോക്കി--ഭാഗ്യം തോമസ്സും ഭര്യയും അടുത്തെങ്ങുമില്ല.

പിന്നെ ഞാന്‍ , ബാങ്കില്‍ നമ്മള്‍ പണം കൊണ്ടു ചെല്ലുന്നതിനേയും, അവിടെനിന്നും പാസ്സ്ബുക്ക് വാങ്ങിക്കുന്നതിനേയും പ്റ്റി ഒക്കെ ഇംഗ്ലീഷിലും, മലയാളത്തിലും--അവന് മലയാളം കേട്ടാല്‍ കുറേശ്ശെ മനസ്സിലാകും-- ഒക്കെയായി പറഞ്ഞ് വിയര്‍ത്തു കുളിച്ചു. ഏതായാലും അന്ന് ഒരുമാതിരി കഴിച്ചുകൂട്ടി. പിന്നീട് ദിവസവും പോകും. ഒരാഴ്ചകൊണ്ട് ഇംഗ്ലീഷില്‍ പറഞ്ഞുകൊടുക്കാന്‍ ഞാന്‍ പഠിച്ചു. ചന്ദ്രന്‍ ഒന്നു നിര്‍ത്തി.

അപ്പോള്‍ അവനു സ്കൂളില്‍ പോവണ്ടേ? ഞാന്‍ ചോദിച്ചു.

ഏടോ- ചന്ദ്രന്‍ പറഞ്ഞു. ബോംബയില്‍ ഏഴരമുതല്‍ രണ്ടുവരെ അല്ലേ സ്കൂളില്‍ പഠിത്തം. എനിക്കാണെങ്കില്‍ ഇരുപത്തിനാലു മണിക്കൂറും ഫ്രീ. ഉച്ച തിരിഞ്ഞാണ് ക്ലാസ്. സമയം നോക്കാതെ പ്ഠിപ്പിക്കുന്നതുകൊണ്ട് തോമസ്സിന്റെ ഭാര്യയ്ക്ക് വളരെ ഇഷ്ടമായി. തൊമസ്സ് ജോലിസ്ഥലത്തായിരിക്കും.

പരീക്ഷയ്ക്കു മുമ്പ് എന്തെങ്കിലും ചെയ്യണമല്ലോ--ചന്ദ്രന്‍ തുടരുകയാണ്. ഞാനേതായാലും കുറേ മോഡല്‍ ചോദ്യങ്ങള്‍ പുസ്തകത്തില്‍നിന്നും തെരഞ്ഞെടുത്ത് അതു തന്നെ അവനേക്കൊണ്ട് ചെയ്യിച്ചുകൊണ്ടിരുന്നു. തുടര്‍ച്ചയായി ചെയ്തുചെയ്ത് ആ ചൊദ്യങല്‍ അവന്‍ ചെയ്യാന്‍ ഒരു പ്രയാസവുമില്ലാത്തതായി തീര്‍ന്നു. എന്തോ ഭാഗ്യം കൊണ്ട്--എപ്പോഴും ദൈവം എതിരായിരിക്കില്ല്ലല്ലോ--തോണ്ണൂറു ശതമാനം ചോദ്യങ്ങളും ഇതില്‍നിന്നായിരുന്നു. അവന് കണക്കിനു മാര്‍ക്ക് നാല്‍പ്പത്തഞ്ച്--മൂന്നരയില്‍നിന്നും--അമ്പതില്‍--തോമസ്സ് ദമ്പതികള്‍ക്ക് ആഹ്ലാദം പറഞ്ഞറിയിക്കാന്‍ വയ്യ. ഓരോരുത്തരുടെ സമയം! കണക്ക് അവനറിഞുകൂടാ. പക്ഷേ മൂന്നരയില്‍നിന്നും നാല്‍പ്പത്ത്ഞ്ചേ--ഈ സാറിന്റെ ഒരു കഴിവേ! അവര്‍ തെറ്റിദ്ധരിച്ചു പറഞ്ഞു. ഏതായാലും മറ്റു വിഷയങ്ങള്‍ കൂടി നോക്കണമെന്നും അനിയനേക്കൂടി പഠിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. മറ്റു പണിയൊന്നുമില്ലാത്ത എനിക്ക് അത് അനുഗ്രഹമായി. ഞാന്‍ ആ കുടുംബത്തിലേ ഒരംഗമായി. ശമ്പളം മാത്രം പഴയത്--പക്ഷേ അതെനിക്കു പ്രശ്നമല്ല.

അങ്ങനെ ചെയ്തതിന്റെ ഫലം പിന്നീട് ദൈവം എനിക്കു തന്നു. അത് പിന്നെപ്പറയാം

ചന്ദ്രന്റെ പറച്ചിലിന്റെ ഒഴുക്കു തടയാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്ന ഞാന്‍ ചോദിച്ചു. ടൈംസില്‍ പരസ്യം കൊടുത്തിട്ട് വേറേ ആരൊക്കെയോ മറുപടി അയച്ചെന്നു പറഞ്ഞല്ലോ. അതിനൊന്നും പോയില്ലെ?

പോയി. ചന്ദ്രന്‍ പറാഞ്ഞു. ആദ്യംകിട്ടിയതുപോലെ ചെന്നാലുടനേ എടുത്തു വച്ചിരിക്കുകയാണെന്നായിരുന്നു എന്റെ വിചാരം. രണ്ടാമതുപോയത് ഇന്‍ഡ്യനെക്സ്പ്രെസ്സിലണ്. ബോംബയിലേ ഇന്‍ഡ്യനെക്സ്പ്രെസ്സ് ടൌവ്വര്‍. അതിനകതോട്ടു കടന്നപ്പോള്‍ തന്നെ ഏതൊ മായാലോകത്തിലേക്ക് പ്രവേശിക്കുന്നതുപോലെ.ടൈപ്പുറൈറ്ററിന്റെ കടകട ശബ്ദം നാലുവഴിക്കും. ഇങ്ങനെ സ്പീഡില്‍ എങ്ങനെ ടൈപ്പ് ചെയ്യുന്നു. എന്നോടെങ്ങാനും ടൈപ്പുചെയ്യാന്‍ പറയുമോ? എനിക്കു പേടിയായി.

ഞാന്‍ അവിടെനിന്നും കിട്ടിയ എഴുത്ത് ആരേയോ കാണിച്ചു-ചന്ദ്രന്‍ തുടര്‍ന്നു. എന്താ ഇത്ര തമസിച്ചത്? അയാള്‍ ചോദിച്ചു. ജാഹേവാലായുടെ കാര്യമൊന്നും ഞന്‍ പറഞ്ഞില്ല. അയാള്‍ എന്നേ വേറേ ഒരാളുടെ അടുത്തു കൊണ്ടുപോയി.

അയാള്‍ എന്റെ വിവരങ്ങളൊക്കെ ചോദിച്ചു. നാളെ രാവിലേ രണ്ടു പ്രശസ്ത വ്യക്തികളുടെ പരിചയപ്പെടുത്തല്‍ എഴുത്തുമായി വരാന്‍ പറഞ്ഞു.. എന്നിട്ട് പെട്ടെന്ന് വീണ്ടും അയാള്‍ അല്ലെങ്കില്‍ നമുക്ക് ടൈപ്പിങ് ടെസ്റ്റ്കൂടി നടത്തിയേക്കാം എന്നു പറഞ്ഞ് ഒരു മുറിയില്‍ കൊണ്ടുപോയി. ഒരു ഇന്‍ഡ്യനെക്സ്പ്രസ്സ് പത്രം തന്ന് അതിലേ ഒരു പാസേജ് ടൈപ്പ് ചെയ്യാന്‍ പറഞ്ഞ് ഒരു വലിയ മെഷീനും കാണിച്ചു തന്നു.

ഞാന്‍ അത്തരം മെഷീന്‍ കണ്ടിട്ടേ ഇല്ല--അന്നു വരെ. അണ്ഡര്‍വുഡ് എന്നോ മറ്റോ ആണ് പേര്. ഇറട്ടി നീളമുള്ള ടൈപ്പിങ് റോളറും. മാ‍ധവന്‍ നായരുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായിരുന്ന രെമിങ്ടണ്‍ റാന്‍ഡ് ആണ്‍ ഞാനാകെ കണ്ട മെഷീന്‍. ജാഹേവാലായുടെ ആപ്പീസിലും അതുതന്നെയായിരുന്നു. പഠിക്കാനാണെന്നും പറഞ്ഞിരുന്ന് ABCD അടിക്കലായിരുന്നു നാട്ടിലേ പണി. അത് നല്ല സ്പീഡില്‍ അടിക്കുമെന്നല്ലാതെ ശാസ്ത്രീയമായി ടൈപ്പ് പഠിച്ചിട്ടില്ല.ക്

കടലാസെടുത്തു മെഷീനില്‍ വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ വന്നയാള്‍ തിരികെ പോയി. ഞാന്‍ എത്ര ശ്രമിച്ചിട്ടും കടലാസ് റോള്രില്‍ കയറത്തില്ല. ഒരു വശം കേറും. ചരിഞ്ഞേ ഇരിക്കൂ. ഞാന്‍ കടലാ‍ാസെലാം മാറ്റി വച്ച്--കാണാനാരും ഇല്ലല്ലോ--മെഷിന്‍ വിശദമായി പരിശോധിച്ചു. ഒരു രക്ഷയുമില്ല. ഒരു വിധത്തില്‍ കടലാസു കയറ്റി--അല്പം ചരിവുണ്ട്-ഓ സാരമില്ല. ടൈപ്പു ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പോയ ആള്‍ തിരിച്ചു വന്നു. ആകെ രണ്ടോ മൂനോ വാക്കുകള്‍ അടിച്ചിട്ടുണ്ട്.

ഇഠ്രയേ ആയുള്ളൂ-അയാള്‍ അത്ഭുതത്തോടെ ചോദിച്ചു. ഞാനെന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും അയാള്‍ എന്നെയും വിളിച്ച് ആദ്യം കണ്ട ആളുടെ അടുത്തു ചെന്നു. ടൈപ്പ്ചെയ്ത കടലാസ് അയാളുടെ കൈയ്യില്‍ കൊടുത്തു. അയാള്‍ എന്നേ സൂക്ഷിച്ചു നോക്കി--എന്തോ തമാശു കാണുന്നപോലെ.

ങാ അറിയിക്കാം എന്നിട്ടു വന്നാല്‍ മതി- അയാള്‍ പറഞ്ഞു. അപ്പോള്‍ നാളെ--ഞാന്‍ പറയാന്‍ ശ്രമിച്ചു. അയാള്‍-ശരി പൊയ്ക്കൊള്ളൂ വിളിക്കാം എന്നു പറഞ്ഞു. ആ വിളി ഇതുവരെ വന്നില്ല്. ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി.

അപ്പോള്‍ ബാക്കികിട്ടിയ മറുപടികള്‍-ഞാന്‍ ചോദിച്ചു.

ചന്ദ്രന്‍ കൈ ഉയര്‍ത്തി തടഞ്ഞു. ഒന്നും പറയണ്ടാ. എല്ലാം തഥൈവ. ഞാന്‍ പിന്നീട് ലോഡ്ജില്‍ നിന്നും വെളിയിലിറങ്ങാതെ രണ്ടുമാസം ഇരുന്നു. അപ്പോഴാണ് സുകുമാരന്‍ നായര്‍--എന്റെ സഹമുറിയനാണ്-സഹപാഠിയും-ഒരു പത്രവും പൊക്കിപ്പിടിച്ചുകൊണ്ടു വന്നത്. എടാ ഇവിടെ ചുരുണ്ടു കിടക്കാതെ ദേ ഈ കൊച്ചുങ്ങളേ പഠിപ്പിക്കാന്‍ നോക്ക്. സുകുമാരന്‍ നായര്‍ പറഞ്ഞു. അങ്ങിനെയാണ് ഞാന്‍ മി. തോമസ്സിന്റെ മക്കളേ പഠിപ്പിക്കാന്‍ പോയത്.

അങ്ങിനെ ഇരിക്കുമ്പോള്‍ ഗ്ലാക്സോ ലാബറട്ടരീസ് പ്രിവറ്റ് ലിമിറ്റഡിന്റെ ഒരു പരസ്യവുംകൊണ്ട് പപ്പുവണ്ണന്‍ --അദ്ദേഹവും ഞങ്ങ്ലുടെ ലോഡ്ജിലേ താമസക്കാരനാണ് വന്ന്--ചന്ദ്രന്‍ ഇപ്പോള്‍തന്നെ സര്‍ടിഫിക്കറ്റും കൊണ്ട് ഗ്ലാക്സോയിലെക്ക് പൊയ്ക്കൊള്ളൂ. വര്‍ളിയിലാണ്. ഇവിടെനിനും J റൂട്ട്, അല്ലെങ്കില്‍ N റൂട്ട് സ്ബസ്സു പിടിച്ചാല്‍ മതി. അതിന്റെ വാതില്‍ക്കല്‍ എത്തും--എന്നു പറഞ്ഞത്. ലാബറട്ടറി എന്നു കേട്ടപ്പോള്‍ എനിക്ക് കോളേജിലേ ലാബറട്ടറിയാണ് ഓര്‍മ്മ വന്നത്. അവിടെ എന്തുപണി. ഓ വേണ്ടാ പപ്പുവണ്ണാ ഈ ലാബറട്ടറിയും ടെസ്റ്റ് ട്യൂബും ഒന്നും എനിക്ക് ഇഷ്ടമല്ല. What bloody hell you are talking bloody fool. Take your certificates and get off-- ദേഷ്യം വന്നാല്‍ പപ്പുവണ്ണന്‍ ഇംഗ്ലീഷിലേ സംസാരിക്കൂ --അദ്ദേഹം ഉച്ചത്തില്‍ പറഞ്ഞു. സുകുമാരന്‍ നായരും ഇടപെട്ടു--എടാ പൊട്ടാ ഗ്ലാക്സോ എന്നു പറഞ്ഞാല്‍ ഒരു വലിയ ബ്രിട്ടീഷ് മരുന്നു കമ്പനിയാ--പോട്ടെ പപ്പുവണ്ണാ- അവന്‍ പോകും എന്നു പറഞ്ഞു. ചന്ദ്രന്‍ തുടര്‍ന്നു. പിന്നെയണ് ഞാന്‍ പരസ്യം നോക്കിയത്. അവര്‍ക്കു ക്ലാര്‍ക്കന്മാരേ വേണം. പെട്ടെന്ന് നേരിട്ട് ചെല്ലണം. ഇതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഗ്രാഡുവേറ്റ്സ് ആയിരിരിക്കണമെന്നു മാത്രമേ നിബന്ധനയുള്ളൂ. ഞാന്‍ പോയി. കുറേ ആളുകള്‍ വന്നിട്ടുണ്ട്. കൂടെ എന്റെകൂടെ എസ്.ഡി കാളേജില്‍ പഠിച്ച രാമകൃഷ്ണനുമുണ്ട്. കാളേജില്‍ എന്റെ അടുത്ത നമ്പറായിരുന്നു. അയാള്‍ എന്റെ ആട്ടോഗ്രാഫില്‍ എഴുതിയത് നാല്പത്തീട്ടിനോട് നാ‍ല്‍പ്പത്തിഒന്‍പതു സംസാരിക്കുന്നുഎന്നു തുടങ്ങിയാണ്. ലാബെല്ലാ എന്നൊരു ഹോട്ടലില്‍ രിസപ്ഷനിസ്റ്റാണ്. ഏതായാലും വര്‍ത്തമാനം പറയാന്‍ ഒരാ‍ാളേ കിട്ടിയല്ലോ. അവിടെ വാചകമടിച്ചിരുന്നു.

പത്തുമണി കഴിഞ്ഞ് പ്യൂണ്‍ വന്ന് ഒരാളേ വിളിച്ച് പേഴ്സണല്‍ മാനേജരുടെ മുറിയിലേക്ക് കൊണ്ടുപോയി. ചന്ദ്രന്‍ പറഞ്ഞു.

ഇത്രയുമായപ്പോള്‍ മാധവന്‍ നായര്‍ അങ്ങോട്ടു വന്നു. എന്താണ് രണ്ടുപേരുംകൂടി പൂളു അടിക്കാന്‍ തുടങ്ങിയിട്ട് കുറേ നേരമായല്ലോ എന്നു പറഞ്ഞു.

ഓ ഞാനാ ഗ്ലാക്സോയിലേ ഇന്റെര്‍വ്യൂവിന്റെ കാര്യം പറയുകയായിരുന്നു--ചന്ദ്രന്‍ പറഞ്ഞു.

അതോ അതു ഞാന്‍ പറയാം--മാധവന്‍ നായര്‍ പറഞ്ഞു. ഇവനേ ഒരു പ്രത്യേകസൈസാ. എങ്ങിനെയാണവര്‍ ഇവനേ എടുത്തറ്റെന്നെനിക്കറിഞ്ഞ്കൂടാ. ഇവനേ വിളിച്ച് പെഴ്സണല്‍ മാനേജര്‍ എന്തോ ചൊദിച്ചു. ഇവന്‍ നാട്ടില്‍നിന്നു വന്ന് ലോഡ്ജില്‍ അടയിരിക്കുകയായിരുന്നല്ലോ. ഇംഗ്ലീഷ് ഉച്ചാരണം ഇവിടെ നാട്ടിലേപോലല്ലല്ലോ. ഇവന്‍ പാര്‍ഡന്‍ എന്നു പറഞു. അയാള്‍ വീണ്ടും ചോദിച്ചു. അപ്പോളിവന്‍ പറയുകയാണ് I can hear only a hissing voice. Nothing is clear. എന്ന്. അപ്പോള്‍ അയാള്‍ From which University you have passed. എന്ന് വ്യക്തമായി ചോദിച്ചു പോലും. അതിനുത്തരം പറഞ്ഞുകഴിഞ്ഞ് എല്ലാം വ്യക്തമായിത്തനെ ചോദിച്ചെന്ന്. ആരെങ്കിലും ഇന്റെര്‍വ്യൂവിന് ഇങ്ങനെ പെരുമാറുമോ?

നീ പോടാ. ചന്ദ്രന്‍ പറഞ്ഞു. ഞാന്‍ വെളിയില്‍ വന്നു. അവിടെ എല്ലാവരും കൂടി നില്‍പ്പുണ്ട്. മാനേജര്‍ ചോദിച്ചതു വല്ലതും നിങ്ങള്‍ക്കു മനസിലായോ എന്നു ഞാന്‍ ചോദിച്ചു.
ശരിക്കു മനസ്സിലായില്ല എന്നവര്‍ പറഞ്ഞു. പിന്നെ എങ്ങനെ ഉത്തരം പറഞ്ഞെന്നു ചൊദിച്ചപ്പോള്‍ അവര്‍ ഒരൂഹം വച്ച് പറഞ്ഞെന്ന്. ഞാന്‍ എന്റെ കാര്യം പറഞ്ഞപ്പോള്‍ അവര്‍-തന്റെ കാര്യം പോക്കാ. വലിയ ആള്‍ക്കാരോട് ഇങ്ങനൊന്നും പരയരുതു പോലും. ഇന്റെര്‍വ്യൂ കുന്തമായെന്ന് ഞാനും വിചാരിച്ചു. ഏതായാലും പപ്പുവണ്ണനോട് ഈ വിവരം പറയണ്ടാ എന്നു തീരുമാനിച്ചു.

എന്നോട് ഒരു ഫോണ്‍ നംബര്‍ കൊടുക്കാന്‍ മാനേജര്‍ പറഞ്ഞിരുന്നു. വിവരം വിളിച്ചു പറയുമ്പോലും. ഞാന്‍ വിത്സന്‍ കളേജിലേ ഒരു പ്രൊഫസര്‍ ഡോ. അലക്സാണ്ഡര്‍ സാരിന്റെ നംബര്‍ കൊടുത്തു. ജോലി കിട്ടത്തില്ലെന്ന് ഉറപ്പായതുകൊണ്ട് അദ്ദേഹത്തോട് ഈ കാര്യം പറഞ്ഞില്ല.

ഒരാഴ്ച കഴിഞ്ഞു. അഹമ്മദ്--അലക്സാണ്ഡര്‍ സാറിന്റെ അടുത്ത ആളാണ്--എന്നേ അന്വേഷിച്ചു വന്നു. രണ്ടു ദിവസമായി സാറിനേ ഗ്ലാക്സോയില്‍ നിന്നു വിളിക്കുന്നുപോലും. എന്നോട് അങ്ങോട്ടു ചെല്ലാന്‍ പറയാന്‍. അദ്യം സാറിനൊന്നും മനസ്സിലായില്ല. പിന്നെ രണ്ടാമതും വിളിച്ചപ്പോള്‍ എന്റെ പേരാണല്ലൊ പറഞ്ഞത്--അതൊന്നറിയിക്കാന്‍ അഹമ്മ്ദിനേ അയച്ചതാണ്. കൂടെ കുറേ ചീത്തയും കൊടുത്തയച്ചിര്ട്ടുണ്ടെന്ന് അഹമ്മദ് പറഞ്ഞു.

ഇവനേ ഗ്ലാക്സോയില്‍ ജോലിക്കെടുത്തെന്ന്--മാധവന്‍ നായര്‍ പറഞ്ഞു. ഇവനേ ആര്‍ക്കു വേണമെങ്കിലും ജോലിക്കെടുക്കാം. മൂന്നുമാസം കഴിഞ്ഞ് ഇവന്‍ അതും കളഞ്ഞു--ഗ്ലാക്സോയിലേ ജോലിയേ! അവൌ പുല്ലാണ്-മാധവന്‍ നായര്‍ പുച്ഛസ്വരത്തില്‍ അവസാനിപ്പിച്ചു.

ഇനി ഇന്നു ഞാനൊന്നും പറയുന്നില്ല ഒരു ചായ കുടിക്കണം. ചന്ദ്രന്‍ എഴുനേറ്റു പോയി.

ഞങ്ങള്‍ അല്പസമയംകൂടി ഇതിനേപ്പറ്റിപറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരാള്‍ അവിടെ വന്നു. ഒറ്റപ്പാലത്തുകാരനാണ്. പേര് സദാശിവന്‍. അയാള്‍ക്ക് താമസിക്കാന്‍ സൌകര്യം വേണം. ഉണ്ടോ എന്നറിയാന്‍ വന്നതാണ്. അവിടുത്തേ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മാ‍ധവന്‍ നായരാണ്. അയാള്‍ അതിനുള്ള ഏര്‍പ്പാടെല്ലാം ചെയ്തു. അങ്ങിനെയിരുന്നപ്പോള്‍ ചന്ദ്രന്‍ ചായകുടികശിഞ്ഞു വന്നു. ചന്ദ്രനേ കണ്ടതും സദാശിവന്‍ ചാടി എഴുനേറ്റ്--താനിവീടെയാരുന്നോ. ഞങ്ങള്‍ എവിടെയൊക്കെ തെരഞ്ഞു.

എന്ത-എന്താ കാര്യം ഞാന്‍ പരിഭ്രമത്തോടെ ചോദിച്ചു. എന്തെങ്കിലും പ്രശ്നം?

ഹേയ്--ഈയാള്‍ ഞങ്ങളുടെ അടുത്താണ് മാഹിമില്‍ താമസിച്ചിരുന്നത്. വൈകിട്ട് അത്താഴം കഴിഞ്ഞാല്‍ പന്ത്രണ്ടു മണിവരെ ഈയാളുടെ മുറിയിലാണ്. കഥയും ശ്ലോകവും എല്ലാംകൂടി പരമരസമായിരുന്നു. നാട്ടില്‍ പോവ്വാണെന്നു പറഞ്ഞു പോയതാ. പിന്നെ ദേ ഇപ്പഴാ കാണുന്നത്. സദാശിവന്‍ പറഞ്ഞു. ഞാനും ഇവിടെ താമസിക്കാന്‍ വനതാ. ഇനിയും നമുക്ക് കൂടാമല്ലോ.

ഞാനേ ഒന്നു കിടക്കട്ടെ. ചന്ദ്രന്‍ അകത്തേക്കുപോയി.

എങ്ങിനെയുണ്ട് ചന്ദ്രന്റെ സ്വഭാവം--ഞാന്‍സദാശിവനോട് ചോദിച്ചു.

ഒരു കുഴപ്പവുമില്ല.മണ്ടന്‍. ലോകത്തിലുള്ള എല്ലാവരുടേയും പ്രയാസങ്ങള്‍ അയാളുടെയാണെന്നാണ് വിചാരം. ആരങ്കിലും വന്ന്--അയ്യോ വലിയ പ്രയാസമാണ്--കൈയ്യില്‍ ഒറ്റപൈസയില്ല. ഒരമ്പതു രൂപാകിട്ടിയിരുന്നെങ്കില്‍ മറ്റന്നാള്‍ അങ്ങു തരാമായിരുന്നു എനു പറഞ്ഞാലുടന്‍ കൈയ്യിലില്ലെങ്കില്‍ ആരോടെങ്കിലും കടം മേടിച്ചു കൊടുത്തില്ലെങ്കില്‍ അങ്ങേര്‍ക്ക് ഉറക്കം വരുത്തില്ല. കാശു കിട്ടിയാല്‍ പിന്നെ കക്ഷിയേ കാണത്തുമില്ല. എന്നാല്‍ ഒന്നോ രണ്ടോ അനുഭവം കൊണ്ട് പഠിക്കുമോ അതുമില്ല. ഏതായാലും ആളു ജോളിയാ. ഞങ്ങളുടെ ഒരു സ്ഥിരം രസികസദസ്സിലേ പ്രധാനിയായിരുന്നു ചന്ദ്രന്‍. അയാള്‍ പോയതോടുകൂടി സദസ്സും പൊളിഞ്ഞു. മണ്ടനാണെങ്കിലും ആത്മാര്‍ത്ഥതയുള്ളവനാ.

ഇതവനോടൊന്നു പറയാമോ? മാധവന്‍ നായര്‍ ചോദിച്ചു.
ഹയ്യോ! പറഞ്ഞേക്കല്ലേ സദാശിവന്‍ പറഞ്ഞു. എന്തെങ്കിലും കാര്യം അയാളേക്കൊണ്ടു സമ്മതിപ്പിക്കാന്‍ ശ്രമിച്ചാല്‍ ആ ശ്രമിച്ച ആളിനോളം ഒരു വിഡ്ഡി ഈ ലോകത്തില്‍ വേറേയില്ലെന്ന് അയാള്‍ സ്ഥാപിക്കും. രണ്ടുമൂന്നുപേര്‍ ശ്രമിച്ചു. അവര്‍ ഇപ്പോള്‍ ചന്ദ്രന്റെ വലിയ അരാ‍ധകരാണ്.

ഏതായാലും താനുംകൂടി ഉണ്ടല്ലോ. നമുക്ക് ഇനി ദിവസവും കൂടാം. ഞാന്‍പറഞ്ഞു.

അന്നത്തേകാര്യം അങ്ങിനെ അവസാനിച്ചു.

ചന്ദ്രായനം-ആരംഭം

0
ഇതാണ് ഞാന്‍ പറഞ്ഞ വീട്. സജി പറഞ്ഞു.

ഞാനും സജിയും കൂടി ഹരിപ്പാട്ടു നിന്നും ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലെ അപ്പര്‍ കുട്ടനാട്ടിലുള്ള ഒരു പഴയ വീട്ടില്‍ എത്തി. ഒരു പ്രത്യേകതയുള്ള ആളിനേ കാണിച്ചു തരാമെന്ന് സജി പറഞ്ഞതനുസരിച്ചാണ് ഞങ്ങള്‍ അവിടെ എത്തിയത്.

ഇതെന്തോന്നാ അപ്പൂപ്പാ കഥ പറയാന്‍ വന്നിട്ട് നോവലെഴുത്തോ? രാംകുട്ടന്‍ നോവല്‍ വായനക്കാരനാണ്. അവനാണ് സംശയം.

ഇതൊരു പുതിയ തരം കഥ പറച്ചിലാ‍ാണ്. മുഷിയുമ്പോള്‍ കൊച്ചു കഥ പറയാം.

ഞാന്‍ അടുത്ത കാലത്തു പരിചയപ്പെട്ട ഒരാളാണ് സജി. ഒരു രസികന്‍ . കണ്ടാല്‍ ഒരു ഗറില്ലാ ലുക്കാണ്. എപ്പോഴും തമാശ. ആര്‍ക്കുവേണ്ടിയും എന്തു സഹായവും ചെയ്യാന്‍ റഡി. അങ്ങിനെയാണ് മുഹമ്മ ബോട്ടപകടസ്ഥലത്തുവച്ച് ഞാന്‍ ആദ്യമായി അയാളേ കണ്ടത്. ഒരു തവണ കണ്ടാല്‍ മറക്കില്ല. അപകടത്തില്‍ പെട്ടവര്‍ക്കും അവരേ അന്വേഷിച്ചു വരുന്ന ബന്ധുക്കള്‍ക്കും വേണ്ട കാര്യങ്ങള്‍ ചുറുചുറുക്കോടെ ഓടി നടന്നു ചെയ്തു കൊടുക്കുന്നു. ഒരൊറ്റയാന്‍ പട്ടാളം. രാഷ്ടീയ നേതാക്കന്മാരെത്തിയതോടെ സജി അപ്രത്യക്ഷനായി.

പിന്നീട് ഇതുപോലെ രണ്ടുമൂന്നു സ്ഥലങ്ങളില്‍ വച്ച് സജിയേ കണ്ടതോടെ അയാളേ പരിചയപ്പെടണമെന്നു തോന്നി. അങ്ങിനെ ഞങ്ങള്‍ പരിചയമായി

ഞാന്‍ ചോദിച്ചു- എന്താ ഈ നേതാക്കന്മാരേ കാണുമ്പോള്‍ മറഞ്ഞു കളയുന്നത്.

സജി ചിരിച്ചു. സാറേ പിന്നെ അവിടെ നിന്നാല്‍ അവന്മാരു പറയുന്നതു നമ്മള്‍ ചെയ്യണം. നമ്മള്‍ ചെയ്യുന്നത് അവരുടെ കല്പനാശക്തികൊണ്ടാണെന്ന് അവര്‍ ധരിക്കും. എന്റെ പിത്തക്കൂറിന് പിടിക്കത്തില്ല. എന്തിനാ സാറെ വെറുതേ- സജി അര്‍ദ്ധോക്തിയില്‍ വിരമിച്ചു.

ഇതുപോലെ ഒരാളേ എനിക്കറിയാം. ഇപ്പോള്‍ എവിടെയാണെന്നൊരു പിടിയുമില്ല. ഞാന്‍ പറഞ്ഞു.

പിന്നീടൊരു ദിവസം ആലപ്പുഴെ വച്ചു ഞാന്‍ സജിയേകണ്ടു. ഞാന്‍ ഹരിപ്പാടിനു പോവുകയാണെന്നും ഒരാളേ കാണാനുണ്ടെന്നും പറഞ്ഞപ്പോള്‍ സജി പറഞ്ഞു.”ഞാനുംവരുന്നു. എനിക്കു കോട്ടയം വരെ പോകണം. ഹരിപ്പാ‍ടു വഴി പൊയ്ക്കളയാം. സാറിനു ഇഷ്ടപ്പെടുന്ന ഒരാളേ കാണിച്ചു തരാം. ഞാന്‍ കുറേ നാളായി പുള്ളിയേ കണ്ടിട്ട്. എനിക്കും ഒന്നു കാണണം”

അങ്ങിനെയാണ് ഞങ്ങള്‍ ഈ വീട്ടില്‍ എത്തിയത്. അവിടെ ഒരാള്‍ -- ഏതാണ്ട് അറുപത്-അറുപത്തഞ്ച് വയസ്സു പ്രായം കാണും --ഒരു തോര്‍ത്തുമുണ്ടുടുത്തിട്ടുണ്ട്--പശുവിന് വെള്ളം കൊടുക്കുകയാണ്. ആകര്‍ഷകമായ കുസൃതി നിറഞ്ഞ മുഖഭാവം സ്വതസിദ്ധമാണ്. സജിയേ കണ്ട ഉടനേ “ ഹലോ സജിയോ വരൂ വരൂ--ഇതാരാ കൂടെ. ഞാനേ പശുവിന് ഈ വെള്ളമൊന്നു കൊടുത്തോട്ടെ.” എന്നിട്ട് അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു. “ ദേ സജി എത്തിയിട്ടുണ്ട്. വല്ല പദസരമോ, അരഞ്ഞാണമോ പിള്ളര്‍ക്ക് വേണമെങ്കില്‍ വന്നോ”

എനിക്ക് ഈയാളേ അറിയാം-ഞാന്‍ മനസ്സില്‍ പറഞ്ഞു. പക്ഷേ ഓര്‍മ്മ വരുന്നില്ല.

അയ്യോ വെള്ളിയാഭരണക്കച്ചോടമൊക്കെ ഞാന്‍ നിര്‍ത്തി സാറേ--സജി പറഞ്ഞു. ഇപ്പോള്‍ വേറേ പണിയാ. എന്നിട്ട് എന്നേ നോക്കി--ഇതാണ് ഞാന്‍ പറാഞ്ഞയാള്‍.

ഞങ്ങള്‍ തമ്മില്‍ സൂക്ഷിച്ചുനോക്കി. എവിടെയോ കണ്ടു മറന്ന മുഖം.ശബ്ദവും, ഭാഷയും പരിചിതം.

പെട്ടെന്ന് എന്റെ ഓര്‍മ്മ 1963-ലേക്ക് പാഞ്ഞു. ചന്ദ്രന്‍ ! ബോംബെയില്‍വച്ച് തന്റെ കഥകള്‍ കൊണ്ട് ഒരു സുഹൃത്സാമ്രാജ്യം സൃഷ്ടിച്ച ചന്ദ്രന്‍--സ്റ്റേറ്റ് ബാങ്കിലേ മലയാളി സമാജം പ്രസിഡന്റായിരുന്ന ചന്ദ്രന്‍. ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് ഇത് 2007 ആണ്--നാല്പത്തിനാലു വര്‍ഷം. സജിയുടെ വര്‍ത്തമാനം കേട്ട് ഇതുപോലൊരാളേ എനിക്കറിയാമെന്നു പറഞ്ഞ അതേയാള്‍. ഇപ്പോള്‍ എവിടെയാണെന്നോ, എന്തു ചെയ്യുന്നെന്നോ-എന്തിന് ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിഞ്ഞു കൂടായിരുന്നു.

ചന്ദ്രനും എന്നേ സൂക്ഷിച്ചു നോക്കി--താന്‍ ആ ബോംബെയിലേ പണിക്കര്‍--പെട്ടെന്ന് ഞങ്ങള്‍ കെട്ടിപ്പിടിച്ചു. മേലു മുഴുവന്‍ അഴുക്കാണ് ഞാനൊന്നു കുളിച്ചിട്ടു വരാം. ഇരിക്കൂ. ചന്ദ്രന്‍ പറഞ്ഞു.

സജി മേലോട്ടുനോക്കിനില്‍ക്കുകയാണ്. “ഇതെന്തു കഥ. ഇപ്പോള്‍ നിങ്ങളൊന്നായി. ഞാന്‍ പുറത്തും. ഞാന്‍ പരിചയപെടുത്താന്‍ കൊണ്ടുവന്നിട്ട്“--സജി പറഞ്ഞു.

ഇനി ഞാന്‍ പൈചയപ്പെടുത്താം--ചന്ദ്രന്‍ പറഞ്ഞു. ഞങ്ങള്‍ പണ്ടേ പരിചയക്കാരാണ്. എന്നിട്ട് എന്നോട് ഇനി ഞാന്‍ സജിയേ നിങ്ങള്‍ക്കു പരിചയപ്പെടുത്താം.

വേണ്ടാ സാറേ-സജി ഇടയില്‍ കടന്നു പരഞ്ഞു.

അതൊന്നും ഞാന്‍ പറയത്തില്ലെടോ. ആട്ടെ താന്‍ കണ്ടില്ലേ എന്റെ പണി. ഒരാളേ വേണം.

ഇന്നു വേണോ? സജിയുടെ ചോദ്യം.

എത്രയും വേഗം വേണം. ഇന്നെങ്കില്‍ ഇന്ന്.

പ്രായം എത്രവരെ ആകാം?

അന്‍പതിനു മുകളിലായിരിക്കണം. ഈ പശുക്കളേ എല്ലാംകൂടി നോക്കാന്‍ വലിയ പ്രയാസം. പശുവിനേ കറക്കാന്‍ അറിയാവുന്ന ആളായിരിക്കണം.

ശരി ഞാനേറ്റു. സജി പറഞ്ഞു.

സജിക്ക് ഈ ബിസ്സിനെസ്സും ഉണ്ടോ? മിഴിച്ചു നിന്ന ഞാന്‍ ചോദിച്ചു.

കൊള്ളാം. ഇത് സജിയേ പരിചയപ്പെടുത്തുന്നതിന്റെ ഒന്നാം പടിയാണ്. സജിക്ക് ഇല്ലാത്ത ബിസ്സിനസ്സോ ചെയ്യാന്‍ പറ്റാത്ത കാര്യമോ ഇനി പുതുതായി ഉണ്ടാകണം. ഇത് എന്റഭിപ്രായമല്ല. സജിയുടെ ഒരു സുഹൃത്ത് എന്നോടു പറഞ്ഞതാണ്. ഒരിക്കല്‍ അയാള്‍ സജിയോടു പറഞ്ഞുപോലും--സജീ എന്റിഷ്ടാ എനിക്കൊന്നു പ്രധാനമന്ത്രിയാകണം.

ഉടന്‍ സജി പറഞ്ഞുപോലും--അതിനെന്താ കുട്ടാ ഇന്നു വൈകിട്ട് പ്രസിഡന്റ് എന്നേ കാണണമെന്നു പറഞ്ഞിട്ടുണ്ട്. ഞാന്‍ ഈ കാര്യം പറഞ്ഞു ശരിപ്പെടുത്താം.

അതാണ് സജി ആര്‍ക്കെന്തു വേണമെന്നു പറഞ്ഞാലും നിരാശപ്പെടുത്തില്ല. നടക്കുന്നതു നിങ്ങളുടെഭാഗ്യം പോലിരിക്കും. ഞങ്ങള്‍ മൂന്നു പേരും ചിരിച്ചു.

ഹേയ് ഇതങ്ങനെയല്ല. നമ്മുടെ കസ്റ്റഡിയില്‍ ഒരാളുണ്ട്. സജിപറഞ്ഞു. ഞാനടുത്ത ദിവസം-നാളെയും മറ്റന്നാളും പറ്റില്ല- ഇടുക്കിയില്‍ പോകുന്നുണ്ട്. അവിടെ ഒരാള്‍ ഒരു പണി വേണമെന്നു പറഞ്ഞിട്ടുണ്ട്.
@ @ @ @ @ @ @ @ @ @ @ @ @ @ @ @ @ # # # # #

ചന്ദ്രന്‍ കുളി കഴിഞ്ഞു വന്നു. ഞങ്ങള്‍ മൂനു പേരും അകത്തിരുന്നു ചായ കുടിച്ചു.

ചന്ദ്രാ അന്നു നമ്മള്‍ പിരിഞതിനു ശേഷമുള്ള കാര്യങ്ങള്‍ എല്ലാം പറയണം. ഞാന്‍ പറഞ്ഞു. മാധവന്‍ നായര്‍ ഗള്‍ഫില്‍ നിന്നു വനിട്ടുണ്ടെന്നു തോന്നുന്നു. അയാളേയും ഒന്നു കാണണം. എനിക്ക് ഒന്നുരണ്ടാഴ്ചത്തേ പണിയുണ്ട്. അതു കഴിഞ്ഞ് ഞാന്‍ തയ്യാറായി വരം. നമുക്ക് പഴയതുപോലെ ഒന്നു കൂടണം.

എന്നേക്കൂടി അറിയിക്കണം. സജി പറഞ്ഞു. എനിക്ക് ചന്ദ്രന്‍ സാറിന്റെ കഥകള്‍ കേള്‍ക്കാന്‍ വലിയ ഇഷ്ടമാ.

ശരി എന്നാല്‍ ഞങ്ങളിറങ്ങട്ടെ-ഞാന്‍ പറഞ്ഞു.

ഊണുകഴിഞ്ഞു പോകാം-ചന്ദ്രന്‍ പറഞ്ഞു.

പറ്റില്ല. ഇന്ന് തമ്പി വീട്ടിലെത്തുമെന്നും അവിടെനിന്നും ഊണു കഴിക്കണമെന്നും പറഞ്ഞു. ഞാന്‍ ചെല്ലാമെന്നേറ്റിട്ടുണ്ട്.

ഏതു തമ്പി?

ശ്രീകുമാരന്‍ തമ്പി. ഇന്നു വീട്ടിലെത്തും. അയാളുടെ അമ്മയുടെ ശ്രാദ്ധമൊ മറ്റോ ആണ്.

ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. പോകുന്നതിനിടയില്‍ സജി ചോദിച്ചു. ചന്ദ്രന്‍ സാറെന്താ ഊണു കഴിക്കാന്‍ നിര്‍ബ്ബന്ധിക്കാഞ്ഞത്?

ഞാനുറക്കെ ചിരിച്ചു. തനിക്ക് ചന്ദ്രനേ അറിയാന്‍ വയ്യ. ബൊംബെയില്‍ വച്ച് ഒരു രാത്രിയില്‍ അയാളുടെ ഒരു പരിചയക്കാരന്‍ വന്നു. പാവം ഊണുകഴിക്കാതെയാണ് വന്നത്. എന്നാല്‍ നമുക്ക് ഊണു കഴിച്ചിട്ട് വര്‍ത്തമാനം പറയാം-ചന്ദ്രന്‍ പറഞ്ഞു. ഓ ഇപ്പോള്‍ വേണ്ടാ പരിചയക്കാരന്റെ ലോഹ്യം. വീണ്ടും നിര്‍ബ്ബന്ധിക്കുമെന്നും അപ്പോള്‍ പോകാമെന്നുമാ‍ണ് പാവം വിചാരിച്ചത്. ചന്ദ്രന്‍ ഒന്നും മിണ്ടാതെ അയാളേ ഇരുത്തി സംസാരം തുടങ്ങി. അയാളിരുന്നു പരുങ്ങുന്നതു കണ്ട് ചന്ദ്രന്‍ പറഞ്ഞു. മോരൊണ്ട് പക്ഷേ ചോറില്ല. ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. അപ്പോള്‍ ചന്ദ്രന്‍ ആ കഥ പറഞ്ഞു. പണ്ട് ഒരാള്‍ അതിഥിയായി ഒരു വീട്ടില്‍ ചെന്നു. ഊണുകഴിക്കാന്‍ വിളിച്ചപ്പോള്‍ വേണ്ടാ എന്നു പറഞ്ഞു. ഗൃഹനാഥന്‍ നിര്‍ബ്ബന്ധിക്കാന്‍ പോയില്ല. അവിടെ ചോറു കഷ്ടിയായിരുന്നു. നിര്‍ബ്ബന്ധിക്കാഞ്ഞപ്പോള്‍ അതിഥി ഒരു ചോദ്യം. മോരുണ്ടൊ? ചോറു കഷ്ടിയായിരുന്നതുകൊണ്ട് മോരില്ലെങ്കില്‍ ഈയാള്‍ ഊണു കഴിക്കത്തില്ലെന്നു വിചാരിച്ച് ഗൃഹനാഥന്‍ പറഞ്ഞു--അയ്യോ മോരില്ലല്ലോ. അപ്പോള്‍ അതിഥി ഹൊ സമാധാനമായി. ചോറുണ്ടേക്കാം-എന്നു പറഞ്ഞുപോലും. ഈ കഥ ഓര്‍ത്താണ് ഞാന്‍ ചിരിച്ചത്. നമ്മള്‍ അവിടെ കുറേനേരം കൂടി നിന്നിരുന്നെങ്കില്‍ നമ്മളോടും മോരുണ്ടെന്നു പറഞ്ഞേനേ.

തനി ചന്ദ്രന്‍ സാര്‍ സ്പെഷ്യല്‍--സജി സമ്മതിച്ചു.

അദ്ദേഹം ഒരു വലിയ അന്തരാഷ്ട്ര സംഘടനയുടെ ദേശീയ പ്രവര്‍ത്തകനായിരുന്നു-കഴിഞ്ഞ പന്ത്രണ്ടു വര്‍ഷം. പുള്ളിയുടെ ആദര്‍ശ്ശങ്ങള്‍ക്ക് പിടിക്കാത്ത രീതി കണ്ടപ്പോള്‍ ചികിത്സയ്ക്കാണെന്നു പറഞ്ഞ് പോന്നു. ഒരു പ്രത്യേക സ്വഭാവം.

സജി പറഞ്ഞു.

അതു ശരി. ഇതൊക്കെ സജിക്കെങ്ങനെ അറിയാം.

കൊള്ളാം. ഞാനും അഞ്ചുകൊല്ലം പുള്ളിയുടെകൂടേ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. ഞാന്‍ ഇദ്ദേഹതേ പരിചയപ്പെട്ടത് വളരെ നാടകീയമായ ഒരു സന്ദര്‍ഭത്തിലായിരുന്നു.

സംഘടനയുടെവക ഒരു നാലേക്കര്‍ സ്ഥലം--ആരോ സംഭാവന ചെയ്തതാണ്--വെറുതെ കിടക്കുകയാണ്. അവിടെ എന്തെങ്കിലും പ്രോജെക്റ്റ് ആരംഭിക്കാ‍ന്‍ ചന്ദ്രന്‍ സാറിനേ ചുമതലപ്പെടുത്തി. അതൊരു പ്രത്യേക സ്ഥലമാണ്.

ഗൌരിയമ്മയുടേയും, സുശീലാഗോപാലന്റേയും പ്രവൃത്തിമണ്ഡലം. ശല്യംകൊണ്ട് ഈ സ്ഥലത്തിന്റെ ഉടമസ്ഥര്‍ തലയില്‍നിന്ന് ഒഴിച്ചതാണ്. കേന്ദ്രം പലതവണ നിരോധിച്ച ഒരു സാംസ്കാരിക സംഘടനയാണ് ചന്ദ്രന്‍ സാറിന്റേത്.

ഈ സ്ഥലം ഉപയോഗപ്പെടുത്താന്‍ പലരേയും സംഘടന ചുമതലപ്പെടുത്തി നോക്കി. ഇതിനു മദ്ധ്യത്തിലൂടെ, നാട്ടുകാരുടെ വഴി--പണ്ട് എള്ളിന് ഏഴു വഴി എന്നു പറയുമ്പോലെ. നോക്കാനും പറയാനും ആരുമില്ലല്ലോ. സംഘടന വിടുന്ന ചുമതലക്കാരേ പതിനഞ്ച് ദിവസം--അല്ലെങ്കില്‍ കൂടിയത് ഒരുമാസത്തിനകം നാട്ടുകാര്‍ ഓടിച്ചിരിക്കും. അയാള്‍ പേടിച്ച് സംഘടനയില്‍ നിന്നു പോലും സ്ഥലം വിടും. ഇതാണ് ഈ സ്ഥലത്തിന്റെ ചരിത്രം.

എന്നാല്‍ ചന്ദ്രന് ഭയങ്കര രസമായിരുന്നിരിക്കും. ഞാന്‍ പറഞ്ഞു.

എന്താസാര്‍ അങ്ഗനെ പറഞ്ഞത്? സജിക്ക് സംശയം.

അല്ലാ. ആര്‍ക്കും പറ്റാത്ത ഏടാകൂടങ്ങളില്‍ തലയിടാന്‍ അങ്ങേരു പണ്ടേ മിടുക്കനാ. അതുകൊണ്ടു പറഞ്ഞതാ.

അതു ശരി. ഞാന്‍ പുള്ളിയേ ആദ്യമായി കാണുമ്പോള്‍ ഈ പറഞ്ഞ സ്ഥലത്ത് ലോറിയില്‍ നിന്നും ചുടുകട്ട ഇറക്കുന്നിടത്ത് നില്‍ക്കുകയാണ്. അപ്പോള്‍ നാട്ടുകാരായ കുറേ ചെറുപ്പക്കാര്‍--ഞാനും ആ നാട്ടുകാരനാണ്-വളരെ വാശിയോടുകൂടി അങ്ങോട്ടു പോകുന്നു. ഞാനും അവരുടെ കൂടെ കൂടി. അവരുടെ പോക്കും സംഭാഷണവും കണ്ടാല്‍ ഒരറ്റിപിടി ഉറപ്പിക്കാം. വെറുതേ കാണാന്‍ പറ്റുന്ന അടിപിടി. എവ്വിടെ പോയാലും വഴക്കുണ്ടാക്കുന്ന സെറ്റണ്.

അവര്‍ കട്ട ഇറക്കുന്ന സ്ഥലത്തെത്തി. സജി തുടര്‍ന്നു.

നിര്‍ത്തെടാ--കൂട്ടത്തിലേ നേതാവ് അലറി.. ഇവിടുത്തേ കയറ്റിറക്കുകാര്‍ സ്ഞങ്ങളാണ്. കട്ട ഞങ്ങളീറക്കും. ഇനി ഒറ്റയെണ്ണം കട്ടയില്‍ തൊട്ടുപോകരുത്. നേതാവിന്റെ താക്കീത്.

തുകേട്ട് ചന്ദ്രന്‍ സാര്‍ മുന്നോട്ടുനീങ്ങി പരമശാന്തനായി കട്ട ഇറക്കുനവരോട്--നിങ്ങളിനി ഇറക്കണ്ടാ. ഇവരിറക്കിക്കൊള്ളും എന്നു പറഞ്ഞു. കട്ടയിറക്കുകാര്‍ മാറിനിന്നു.

നിങ്ങളീവിടത്തുകാരാ? സൌമ്യമായി ചന്ദ്രന്‍ സാര്‍ ചോദിച്ചു.

അതെ. ആരോടു ചോദിച്ചിട്ടാ താന്‍ ഇവന്മാരേക്കൊണ്ട് കട്ട ഇറക്കിച്ചത്?

അല്ലാ. അഹന്ദ്രന്‍സാര്‍ അതേ ശാന്തതയില്‍ പറഞ്ഞു. നിങ്ങളേ ഞാന്‍ ആദ്യമായി കാണുകയാണ്. ഞാനൊരു മാസമായില്ലേ ഇവിടെ വന്നിട്ട്. ഇത്ര മാന്യതയുള്ളവര്‍ ഇവിടെയുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. നിങ്ങള്‍ ഇറക്കിക്കൊള്ളൂ.

താനെന്താ ഞങ്ങളേ കളിയാക്കുകയാണോ? നേതാവിന്‍ കണ്‍ഫ്യൂഷന്‍ .

അല്ല. ചന്ദ്രന്‍സാര്‍ പറഞ്ഞു. സ്വയം കട്ടയിറക്കാന്‍ ത്യ്യാറുള്ള ആളുകള്‍ ഇവിടെയുള്ളപ്പോള്‍ ഞാന്‍ ദൂരെനിന്ന് ആളേ വിളിക്കാന്‍ ബുദ്ധിമുട്ടിയില്ലേ എന്നു വിചാരിച്ചു. എന്നാല്‍ വേഗം ഇറക്കിക്കൊള്ളൂ. ലോറി തിരിച്ചു വിടണ്ടതാ.

അഞ്ഞൂറു രുപയാണ് ഞങ്ങളുടെ റേറ്റ്--ആയിരം കട്ടയ്ക്ക്-നേതാവു പറഞ്ഞു.

രേറ്റോ? ചന്ദ്രന്‍സാര്‍ നിഷ്കളങ്കതയോടെ ചോദിച്ചു. ഇത് ഈ നാട്ടുകാര്‍ക്കുവേണ്ടി ആശുപത്രി പണിയാന്‍ ഒരു കമ്പനി സൌജന്യമായി തന്ന കട്ടയാണ്. ഐറക്കിയവര്‍ കൂലിക്കാരല്ല. സേവനമാണ്. നിങ്ങള്‍ക്ക് സേവനം ചെയ്യണമെന്നുണ്ടെങ്കില്‍--ശരിക്കും നിങ്ങളാണ് ചെയ്യേണ്ടത്--ചെയ്യാം. അതു തന്നെയല്ല ഇതിന്റെ പണി രണ്ടാഴ്ചക്കകം തുടങ്ങും. ഇനിയും കട്ടയും സിമന്റും വരും. അത് ഇറക്കാനും മെയ്ക്കാട് പണിക്കും ആള് വേണം. ആഴ്ചയില്‍ ഒരുദിവസം രണ്ടുപേര്‍ വീതം വന്നു സഹായിച്ചാല്‍ വളരെ ഉപകാരമായിരിക്കും.

വാശിയോടെ വന്നവര്‍ക്ക് ആശയക്കുഴപ്പം. കട്ടയിറക്കിക്കൊണ്ടു നിന്നവരും സാമാന്യക്കാരല്ല. അവര്‍ പുഞ്ചിരിച്ചുകൊണ്ട് ഈ സംഭാഷണം ആസ്വദിക്കുകയാണ്. വന്നവര്‍ മുഖത്തോടുമുഖം നോക്കി കുറേനേരം നിന്നു. പിന്നീട് നേതാവ്--വാടാ ഇവന്റെ ഒരു സേവനം. നിന്നേ ഞങ്ങള്‍ കണ്ടോളാമെടാ എന്ന് ചന്ദ്രന്‍സാറിനേ നോക്കി അക്രോശിച്ചിട്ട് സ്ഥലം വിട്ടു. ചന്ദ്രന്‍ സാര്‍ മറ്റവരോട് കട്ട ഇറക്കിക്കൊള്ളാന്‍ കണ്ണുകൊണ്ട് കാണിച്ചു.

ഇതു പണിയാന്‍ മുന്‍കൈ എടുത്ത ഡോക്ടര്‍ ഒരു പഞ്ച പാവമാണ്. അദ്ദേഹം ഈ സംഘടനയ്ടെ പ്രസിഡന്റ്കൂടിയാണ്. താമസവും തല്‍ക്കാലം അവിടെത്തന്നെയാണ്. പുറത്തുനിന്നും ആള്‍ക്കാര്‍ വരുന്നതു കണ്ട് വിഷമിച്ച് അകത്തുകയറി ഇരിക്കുകയാണ്. ഇവര്‍ പോയിക്കഴിഞ്ഞ്--എന്റെ ചന്ദ്രാ മലപോലെ വന്നത് എലിപോലെ പോയല്ലോ എന്ന് അദ്ദേഹം പറഞ്ഞു. കൊള്ളാം.

ചന്ദ്രന്‍ സാര്‍ കണ്ണിറുക്കി കാണിച്ചു.

എനിക്ക് ചന്ദ്രന്‍ സാറിനേക്കുറിച്ച് എന്തെന്നില്ലാത്ത ബഹുമാനം തോന്നി. അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. എന്റെ ആദ്യത്തേ കൂടിക്കാഴ്ച. സജി പറഞ്ഞു.

ബോംബയില്‍ ഒരു സംഘര്‍ഷം ചന്ദ്രന്‍ കൈകാര്യം ചെയ്തത് ഞാനോര്‍മ്മിച്ചു. അടിച്ചു കരണക്കുറ്റി പൊട്ടിക്കുമെന്ന് പറഞ്ഞ് ഉറഞ്ഞു തുള്ളിക്കൊണ്ടിരുന്നതു കണ്ടുകൊണ്ടാണ് ചന്ദ്രന്‍ അമ്മ്ഗോട്ടു വന്നത്. നേരേ ചെന്ന് അയാളുടെ ചെവിയില്‍ എന്തോ പറഞ്ഞു. പിന്നെ അയാളുടെ പൊട്ടിച്ചിരിയാണ് ഞങ്ങള്‍ കേട്ടത്.

എന്താണ് പറഞ്ഞത്-സജി ചോദിച്ചു.

നമ്മള്‍ അടിച്ചാല്‍ മതി. കരണക്കുറ്റി പൊട്ടിക്കൊള്ളും. വെറുതേ എന്തിനാ നമ്മള്‍ രണ്ടുംകൂടി ചെയ്തു ബുദ്ധിമുട്ടുന്നതെന്നാണ് അയാളോടു പറഞ്ഞത്.

ശരിക്കും ചന്ദ്രന്‍ സ്റ്റൈല്‍-സജി സമതിച്ചു.

ഒരു ദിവസം-സജി തുടര്‍ന്നു-ലോക്കല്‍ ഐ.ഡി (പോലീസ് ഇന്റെലിജെന്‍സ്)ആഫീസര്‍ എന്നോടു പറഞ്ഞതാണ്. “എന്തൊരു സാധനമാടോ തന്റെ ആപ്പീസില്‍ ഇരിക്കുന്നത്. ഞാനങ്ങേര്‍ക്ക് പണം പിരിച്ചുകൊടുക്കാന്‍ കൂടെ ചെല്ലണമെന്ന്. പണ്ടു നിരോധിച്ച സംഘടനയല്ലേടോ. അതിന്റെ ഇപ്പോഴത്തേ പ്രവര്‍ത്തനത്തേക്കുറിച്ച് അന്വേഷിച്ചു രെപ്പോര്‍ട്ടു ചെയ്യാന്‍ ഞാനവിടെ പോയി. അങ്ങേര്‍ കസേരയില്‍ മുന്വശത്തു തന്നെ ഇരിക്കുന്നു. ഞാന്‍ സൂത്രത്തില്‍ ചോദിച്ചു. എന്തൊക്കെയാ പരിപാടി?

അയാള്‍ പറഞ്ഞു-ഇവിടെ കുറേ അനാഥരായ ആളുകള്‍ ഉണ്ട്. ( പറയുന്നതിനിടയ്ക്ക്-മിണ്ടാന്‍ വയ്യാത്തൊരു നമ്പൂതിരി, ഒറ്റകാലുള്ള ഒരു ആദിവാസിപെണ്‍കുട്ടി, കുറേ വയസ്സായ സ്ത്രീകള്‍ ഇവരേയൊക്കെ സംരക്ഷിക്കാന്‍ പഞ്ചായത്തും, പോലീസുകാരും കൊണ്ടേല്‍പ്പിച്ചവര്‍ അവിടെയുണ്ട്.) അവരേ സംരക്ഷിക്കണം. പൈസക്കാണെങ്കില്‍ വലിയ ബുദ്ധിമുട്ട്. സാറിന് വലിയ ആള്‍ക്കാരേ പരിചയമുണ്ടല്ലോ. നമുക്കൊന്നു പോയി കുറേപ്പേരേക്കണ്ടാലോ. എനിക്ക് ഇവിടെ വലിയ പരിചയമില്ല. ഞാ‍ന്‍ ചുറ്റും നോക്കി-ആരെങ്കിലും കേള്‍ക്കുന്നുണ്ടോ--പണി പോകുന്ന കാര്യമാണ്. ഞാന്‍ ഒന്നുമല്ലാത്തഭാവത്തില്‍ ഒന്നു മൂളി.

ഉടനേ അയാള്‍ ഒരു പാഡും പേനയും എടുത്തുകൊണ്ടുവന്നു. സാറ് ആ അഡ്രസ്സെല്ലാം ഒന്നു പറഞ്ഞേരെ. നമുക്കു പോയി കാണാന്‍ എളുപ്പമുണ്ട്. എന്റെ സജീ ഞാനവിടുന്ന് രക്ഷപെട്ടകാര്യം എനിക്കേ അറിയാവൂ. അയാള്‍ സേവനത്തേക്കുറിച്ച് പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്. പെട്ടെന്ന് ഒരാളെ കാണണമെന്നു പറഞ്ഞ് ഞാന്‍ ഇറങ്ങി. അപ്പോള്‍ അയാള്‍ പുറകില്‍ നിന്നു വിളിച്ചു പറയുന്നു-ഞാന്‍ അങ്ങോട്ടു വരാം എന്ന്.

ഞാന്‍ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനല്ലേടോ. ചുറ്റിനും ശത്രുക്കളും. ആരെങ്കിലും കേട്ട് ആഫീസില്‍ പറഞ്ഞാല്‍ എന്റെ പണി എന്താകും. താന്‍ അയാളേ പറഞ്ഞു മനസ്സിലാക്കണം.” ഐ.ഡി ഒരു ദീര്‍ഘശ്വാസം വിട്ടു.

അന്നു ഞാന്‍ ചിരിച്ചതിനു കണക്കില്ല. സജി തുടര്‍ന്നു. ഞങ്ങളുടെ ആപ്പീസില്‍ സ്ഥിരമയി പൊയ്ക്കൊണ്ടിരുന്ന ഒരു പ്രവര്‍ത്തകനേ --അയാളുടെ വീട് തൊട്ടടുത്താണ്--വഴിയില്‍ തടഞ്ഞു നിര്‍ത്തി --എവിടെ പോന്നെടോ--എന്താണ് അവിടുത്തേ പരിപാടി--പണ്ടു നിരോധിച്ചതാണെന്നറിയാമല്ലോ. അകത്താകും-പറഞ്ഞേക്കാം. ഞാനിനിയും വരും--എന്നൊക്കെ പറഞ്ഞു വെരുട്ടികൊണ്ടിരുന്ന പുള്ളിയാണ് ഈ ഐ.ഡി.

അത് ആരാണെന്ന് ചന്ദ്രനെങ്ങനെ മനസ്സിലായി-ഞാന്‍ ചോദിച്ചു.

അതോ. ഈ പ്രവര്‍ത്തകന്‍ ഭയന്നു പോയി. ഞാന്‍ ഇനി കുറേ നാള്‍ ഇവിടെനിന്നും മാറി നിലക്കാന്‍ പോവുകയാണെന്ന് എന്നോടു പറഞ്ഞ്, ഈ വിവരവും പറഞ്ഞ് അയാള്‍ ഒരു ബന്ധുവീട്ടില്‍ പോയി. ഞാന്‍ ചന്ദ്രന്‍സാറിനോടു വിവരം പറഞ്ഞു. അയാളേ ഇങോട്ടൊന്നു പറഞ്ഞയക്കാമോ എന്നു ചന്ദ്രന്‍ സാറു ചോദിച്ചു. ഞാനാണ് പുള്ളിയേ അങ്ങോട്ടു പറഞ്ഞു വിട്ടത്. ഏതായാലും പിന്നെ ചന്ദ്രന്‍ സാറു പോകുന്നിടം വരെ അയാള്‍ ആ വ്അഴിക്കു വന്നിട്ടില്ല. സജി പറഞ്ഞു നിര്‍ത്തി.

ഞങ്ങള്‍ ഹരിപ്പാട്ടെത്തി. സാറേ പറയാനാണെങ്കില്‍ ഇതിലും രസകരമായ അനവധി കാര്യങ്ങള്‍ ഈ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഞാന്‍ നേരിട്ടറിഞ്ഞിട്ടുണ്ട്. ഇന്നു സമയമില്ലല്ലോ. സാറേതായാലും ഇതൊക്കെ എഴുതാന്‍ പോവുകയല്ലേ. ഇനി കാണുമ്പോള്‍ പറയാം. ഞാന്‍ കോട്ടയത്തേക്ക് പോവുകയാണ്. നാളെ ഇടുക്കിക്കു പോകണം. സജി പിരിഞ്ഞു.

രണ്ടാഴ്ച കഴിഞ്ഞ് ഞാന്‍ ചന്ദ്രന്റെ വീട്ടില്‍ പോയി. എന്നേ പ്രതീക്ഷിച്ചിരിക്കുകയാണെന്നു പറഞ്ഞു ചന്ദ്രന്‍.

സജി ആളിനേ കൊണ്ടുവന്നോ? ഞാന്‍ ചോദിച്ചു.

ഹെവിടെ! കഴിഞ്ഞ ആഴ്ച ഞാന്‍ വിളിച്ചിരുന്നു. ചന്ദ്രന്‍ പറഞ്ഞു. അപ്പോള്‍ സജി പറയുകയാണ്--സാറേ ഞാന്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയാണ്-അങ്ങോട്ടു വരാന്‍ . ആള് നാലുമണിക്ക് ഇവിടെ എത്താമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വരും. ഞങ്ങള്‍ രണ്ട്പേരും കൂടി ഇന്നു വൈകിട്ട് ഏതെങ്കിലും സമയത്ത് അങ്ങെത്തും.

സജിയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഞാനൊനും പറഞ്ഞില്ല.

ഇന്നലെ ഞാന്‍ വീനും വിളിച്ചു. അപ്പോള്‍ സജി--സാറെ ഞങ്ങള്‍ ബസ്സിലാണ്. അങ്ങോട്ടു വരുവാ. ഇപ്പോള്‍ അങ്ങെത്തും. ചായയ്ക്കു വെള്ളം അടുപ്പേല്‍ വച്ചോ.

ദേ ഇതുവരെ ആ ബസ്സ് ഇങ്ങെത്തീയില്ല. ചന്ദ്രന്‍ ചിരിച്ചു.

ഇങ്ങനെ ഒക്കെയാണെങ്കിലും നിങ്ങള്‍ എന്തിനാ അവനോടു പറഞ്ഞുകൊണ്ടിരിക്കുന്നത്? ഞാന്‍ ചോദിച്ചു.

അഠോ-ആളിനേകിട്ടിയാല്‍ സജി കൊണ്ടുവരും. വിശ്വസ്ഥനായിരിക്കുകയും ചെയ്യും. എന്തു കുഴപ്പം പറ്റിച്ചാലും സജി ഉത്തരവാദിത്വം എടുത്തോളും. എത്ര ആള്‍ക്കാരേയാണ് ഞങ്ങളുടെ പ്രോജെക്റ്റില്‍ കൊണ്ടു വന്നിരിക്കുനത്. ഒത്താലൊത്തു. അത്രയേ ഞാ‍ാ കരുതിയിട്ടുള്ളൂ. ചന്ദ്രന്‍ പറഞ്ഞു.

ശരി. ഞാന്‍ പറഞ്ഞു. ഞാന്‍ തന്റെ കഥ എഴുതാ‍ാന്‍ പോവുകയാണ്. എല്ലാം വിശദമായി പറയണം.

അയ്യോ! ഈ വട്ടന്റെ കഥയോ! ചന്ദ്രന്‍ ചോദിച്ചു. തനിക്കു വേറേ പണിയില്ലേ?

ലോകത്തില്‍ ഇത്തരം വട്ടന്മാര്‍ കുറവാണെടൊ. അവരുടെ കഥ് എല്ലാര്‍ക്കും രസിക്കും. ഇല്ലെങ്കിലും തനിക്കു നഷ്ടമൊന്നുമില്ലല്ലോ. ആട്ടെ താന്‍ ബൊംബയില്‍ നിന്നും പോന്നതില്‍ പിന്നുള്ള ചരിത്രം--വേഗം. വേഗം.