എന്റെ കാല്

അധികം ശിഷ്യന്മാരില്ല ആ ആശ്രമത്തില്‍. രണ്ടേ രണ്ടു പേര്‍. ശംഭുവും, വിക്രമനും. സന്യാസം പഠിക്കാന്‍ വന്നിരിക്കയാണ്.

സ്വഭാവ വിശേഷം കൊണ്ട് പല ആശ്രമങ്ങളില്‍ നിന്നും ടി. സീ. കൊടുത്തു വിട്ടതാണ്. പലരും പറഞ്ഞിട്ടും, ഇവരേ നന്നാക്കിയേ ഞാന്‍ അടങ്ങുകയുള്ളുവെന്ന് ഗുരു സന്തോഷാനന്ദയ്ക്കു വാശി. ഈ ഗുരുവിനേയെങ്കിലും, പ്രീതിപ്പെടുത്തി, സന്യാസം കരസ്ഥമാക്കണമെന്ന് ശംഭുവും , വിക്രമനും.

ഗുരുവിനേ ശുശ്രൂഷിക്കുന്നതില്‍ മത്സരം മൂത്ത്, കാലുതിരുമാന്‍ ഞാന്‍ മുമ്പേ, ഞാന്‍ മുമ്പേ എന്ന് രണ്ടു പേരും വാശി പിടിച്ചപ്പോള്‍, ഗുരു ഇടത്തുകാല്‍ ശംഭുവിനും, വലത്തുകാല്‍ വിക്രമനും തീറെഴുതി ക്കൊടുത്തു. മറ്റേകാലേല്‍ രണ്ടുപേരും അവകാശവാദം ഉന്നയിക്കാന്‍ പാടില്ല. രണ്ടു പേര്‍ക്കും പെരുത്തു സന്തോഷം. ആരുടെ കാലാണ് നന്നാകുന്നതെന്നറിയാമല്ലോ.

അങ്ങിനെ രണ്ടു പേരും കാലു തിരുമിത്തിരുമി വിരാജിക്കവെ ഒരുദിവസം കാലിനേച്ചൊല്ലി ഒരു തര്‍ക്കം. ഇടത്തുകാലു നല്ലതെന്നു ശംഭുവും, വലത്തുകാലു നല്ലതെന്നു വിക്രമനും.

ശണ്ഠ മൂത്തപ്പോള്‍ ഗുരു വ്ക്രമനോടു പോയി ചമതകൊണ്ടു വരുവാന്‍ ആവശ്യപ്പെട്ടു. ശംഭുവിനേ കൂട്ടിനു വിളിച്ചപ്പോള്‍ , അവന്‍ വരുന്നില്ലെന്നു ഗുരു പറഞ്ഞു. വിക്രമന്‍ പോയി.


ഇനി കുറേ നേരം കഴിഞ്ഞേ വിക്രമന്‍ വരൂ. അവനേ കാണിച്ചു കൊടുക്കാം.

ശംഭു ചെന്ന് ഗുരുവിന്റെ വലത്തുകാല്‍ തല്ലി ഒടിച്ചു. ഇനി അവന്‍ തിരുമുന്നതു കാണാ‍മല്ലോ.

വിക്രമന്‍ ചമതയുമായി വന്നു. ഗുരു കിടന്നു നിലവിളിക്കുകയാണ്. അയ്യോ എന്റെ കാല്-നിലവിളിച്ചുകൊണ്ട് വിക്രമന്‍ ഗുരുവിന്റടുത്തേക്ക് പാഞ്ഞു. ങാഹാ നീ അത്രയ്ക്കായോ--ക്രുദ്ധനായി വിക്രമന്‍ ചെന്ന് ഗുരുവിന്റെ മറ്റേക്കാലും തല്ലി ഒടിച്ചു. അങ്ങനെ നീ നിന്റെ കാലും കൊണ്ട് കളിക്കണ്ടാ.

Comments (2)

The story proves that the 2 students
has no more patients and rethinking
and it resulted the whole
destruction of the subject,whatever
they do.

The story proves that the 2 students
has no more patients and rethinking
and it resulted the whole
destruction of the subject,whatever
they do.