ഹയഗ്രീവന്‍

അപ്പൂപ്പാ ഇന്നെന്തു കഥയാ പറയാന്‍ പോകുന്നത്--ആതിര ചോദിച്ചു. മഹാവിഷ്ണുവിന്റെ കഥ പറയാമോ?

പിന്നെന്താമോളേ. കേട്ടോളൂ. ലോകത്തിന്റെക്രമസമാധാനനില തകരാറിലാകുമ്പോഴൊക്കെ അദ്ദേഹം അതു പരിഹരിക്കാന്‍ ഇറങ്ങിപ്പുറപ്പെടും. ഇരു ശരണമില്ലാതെ യുദ്ധം ചെയ്തു-യുദ്ധം ചെയ്ത് അവശനായി.അദ്ദേഹം ഒരു ഒളി സ്ഥലത്ത് ചെന്ന് വിശ്രമിക്കുകയാണ്. വില്ല് താടിക്ക് ഊന്നു കൊടുത്ത് ഒരു മരവും ചാരി അദ്ദേഹം ഉറങ്ങുകയാണ്. മന്വന്തരങ്ങള്‍ കടന്നു പോയി. വൈകുണ്ഠം കാലി. ദേവന്മാരും, ബ്രഹ്മാവും ശിവനും എല്ലാം പരിഭ്രമത്തിലായി.

ഇതിനിടെ ഹയഗ്രീവനെന്ന ഒരു അസുരന്‍ ബ്രഹ്മാവിനെ തപസ്സു ചെയ്ത് അവന് ഹയഗ്രീവന്റെ കൈകൊണ്ടു മാത്രമേ മരണം സംഭവിക്കാവൂ എന്ന് വരവും മേടിച്ചു. പോരേ പൂരം. ആരോടുപറയാന്‍.

ദേവേന്ദ്രന്‍ ഒരു അടിയന്തിര യോഗം വിളിച്ചു. ബ്രഹ്മാവും, പരമശിവനും പങ്കെടുക്കും. യോഗത്തില്‍ ആഭ്യന്തരത്തേക്കുറിച്ച് വിമര്‍ശനമുയര്‍ന്നു. ബ്രഹ്മാവ് ശാസിച്ചു.

ഭൂമിയിലേ ഏര്‍പ്പാടു കണ്ട് ഇവിടെ വാലുമുളക്കണ്ടാ. അടങ്ങി ഇരുന്നാമതി എന്ന് അജ്ഞാപിച്ചു.

യോഗം നിശ്ശബ്ദം. പറയുന്നതു കേട്ടാമതി ബ്രഹ്മാവ് തുടര്‍ന്നു. മഹാവിഷ്ണുവിനേ ഉടന്‍ കണ്ടു പിടിക്കണം നാരദന്‍ പ്രപഞ്ചം മുഴുവന്‍ തേടി. കണ്ടു കിട്ടിയില്ല. ഞാന്‍ എന്റെ അവസാനത്തേ ആയുധം--ദിവ്യദൃഷ്ടി- പ്രയോഗിക്കാന്‍ പോകുന്നു.--എന്നു പറഞ്ഞ് ദിവ്യദൃഷ്ടി കൊണ്ട് മഹാവിഷ്ണു ഇരിക്കുന്ന സ്ഥലം കണ്ടു പിടിച്ചു.

ഇതു നേരത്തേ വയ്യരുന്നോ? --ആതിരയ്ക്കു സംശയം.

ഏറ്റവും ശക്തിയുള്ള ആയുധം ആദ്യമേ പ്രയൊഗിക്കരുതു മോളേ---

ചില ഡോക്ടര്‍മാര്‍ ചെയ്യുന്ന പോലെ --അല്ലേ അപ്പൂപ്പാ എന്നു ചോദിച്ചു കൊണ്ട് ശ്യാംകുട്ടന്‍ ആന്‍ഡ് പാര്‍ട്ടി എത്തി--അവര്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു.

അതെന്തവാ അപ്പൂപ്പാ-- ആതിര.

അതോ പറയാം. വെറും നിസ്സാരമാ‍യ ജലദോഷത്തിനു പോലും ചില ഡോക്ടര്‍മാര്‍ വളരെ ശക്തിയുള്ള മരുന്നു കൊടുക്കും. ഫലമോ--പിന്നീട് വലിയ രോഗത്തിന് ആ മരുന്നു കൊടുത്താല്‍ ഫലിക്കുകയില്ല.

അതുപോട്ടെ. അങ്ങനെ അവരെല്ലാവരും കൂടെ മഹാവിഷ്ണു വിശ്രമിക്കുന്നിടത്ത് എത്തി.. മുപ്പാത്തുമുക്കോടി ദേവന്മാര്‍. ഈ ബഹളം ഒക്കെ കേട്ടിട്ടും മഹാവിഷ്ണു ഉണര്‍ന്നില്ല. അവരെല്ലാം കൂടി നിന്ന് സ്തുതി തുടങ്ങി.

മുമ്പേ വിമര്‍ശ്ശിച്ചവര്‍--ആതിര്യ്ക്കു ചിരിപൊട്ടി. അവര്‍ക്കു ചെന്നു കുലുക്കി വിളിക്കരുതോ?


പാടില്ല മോളേ ഉറങ്ങുന്ന ആളേ ഉണര്‍ത്താന്‍ പാടില്ല. മഹാപാപമാണ്..

എന്നിട്ടീ അപ്പൂപ്പന്‍ ദിവസവും ഞാനും കിട്ടുച്ചേട്ടനും ഉറങ്ങുപോള്‍ വെളുപ്പിനു വിളിക്കുന്നതോ--അതിര ഒരു പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ചു..

അതു ശരി വെളുപ്പിനേ പോ‍ത്തുപോലെ കിടന്ന് കള്ളഉറക്കം അഭിനയിക്കുന്നവരുടെ കാര്യമല്ല പറഞ്ഞത്--മിണ്ടാ‍ാതിരുന്നോ അവിടെ.

ഒരു രക്ഷയുമില്ലാതെ വന്നപ്പോള്‍ ബ്രഹ്മാവ് ഒരു പുതിയ സൃഷ്ടി നടത്തി.--ചിതല്‍-- എന്നിട്ട് ആവില്ല് ചെന്നു തിന്ന് ആ ആളിനേ ഉണര്‍ത്താന്‍ പറഞ്ഞു.

ഇങ്ങനൊരു മഹാപാപം ഞങ്ങള്‍ക്കു ചെയ്യാന്‍ വയ്യാ--എന്താണു ഞങ്ങളുടെ നിയോഗം--ചിതലുകള്‍ ചോദിച്ചു.

ശരി നിലത്തു മുട്ടിയിരിക്കുന്ന ഏതു വസ്തുവും നിങ്ങളുടെ ആഹാരമാണ്. ചെന്നു കഴിച്ചോളൂ--എന്നു അവരേ നിയോഗിച്ചു.
അവര്‍ പോയി നിലത്തു മുട്ടിയിരുന്ന വില്ലിന്റെ ഞാണ്‍ തിന്നു. വലിയ ഒരു ശബ്ദത്തോടെ വില്ലു നിവരുകയും--മഹാവിഷ്ണുവിന്റെ തല ഉടലില്‍ നിന്നു വേര്‍പെട്ട് എവിടെയോ പോയി വീഴുകയും ചെയ്തു. എല്ലാവരും ഞെട്ടിത്തരിച്ചു. ഒരു നിമിഷനേരം അഗാധ നിശ്ശബ്ദത.

അതാ നാന്മുഖന്റെ മുഖത്ത് ഒരു പുഞ്ചിരി--ബ്രഹ്മാവുള്ളപ്പോഴാണോ ആയുസ്സിനു പഞ്ഞം--

എന്താ പിതാമഹാ-- എന്താ-- എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു . യുറേക്കാ-യുറേക്കാ എന്ന് അദ്ദേഹം വിളിച്ചു എന്നു പറയുന്നതു ശരിയായിരിക്കാന്‍ വഴിയില്ല.. കാരണം അതുകഴിഞ്ഞ് വളരെനാള്‍ കഴിഞ്ഞാണ് ആര്‍ക്കിമിഡീസ് ഉണ്ടായത്--പുതിയ ഐഡിയാ--ഒരു വെടിക്കു രണ്ടു പക്ഷി--എന്നദ്ദേഹം വിളിച്ചു പറഞ്ഞു--

പോയൊരു കുതി്രത്തല കൊണ്ടുവാ . അതുവയ്ക്കാം തലപോയിടത്ത്. അപ്പോല്‍ വിഷ്ണവും ഹയഗ്രീവനാകും--കുതിരത്തലഉളളവന്‍ --ഹയഗ്രീവന്‍ ഒരിജിനലിനു പണികൊടുക്കാം--എന്റെ കൈയ്യില്‍ നിന്നും വേദം തട്ടിപ്പറിച്ചു കൊണ്ടു കടന്നവന്‍. അവനേ കാച്ചാന്‍ ഹയഗ്രീവന്‍ തന്നെ വേണം. സൂത്രത്തില്‍ എന്നേപ്പറ്റിച്ചു വരം മേടിച്ചതാ.

അങ്ങനെ മഹാവിഷ്ണു പോയി ഹയഗ്രീവനേ നിഗ്രഹിച്ചു.

>

Comments (0)