ഉളിയന്നൂര്‍ തച്ചന്‍

അപ്പൂപ്പോ, നമ്മടെ പറച്ചി പെറ്റ പന്തിരു മക്കടെ ഒരു കഥയേ പറഞ്ഞുള്ളല്ലോ. രാം കുട്ടനാണ്. രാവിലേ.

എടാ ഇങ്ങു വാ. രഹസ്യമാ. ചെവിയില്‍ പറയാം. ഏല്ലാ കഥകളും എനിക്കറിഞ്ഞു കൂടാ. അറിയാവുന്നതു ഞാന്‍ പറഞ്ഞോളാം. ഇങ്ങനെ എല്ലാവരുടേയും മുമ്പില്‍ വച്ചു പറയരുത്. ( ഉറക്കെ) കേട്ടോടാ . ഏതു കഥ വേണം ? ഈ അപ്പൂപ്പന്‍ പറയത്തില്ലിയോ.

ഇന്ന് ഉളിയന്നൂര്‍ തച്ചന്റെ ഒരു കഥ പറയാം. എവിടെയോ-- സ്ഥലം ഓര്‍ക്കുന്നില്ല-- ഒരു പാലം പണിഞ്ഞു. മൂത്താശാരി നമ്മുടെ ഉളിയന്നൂരായിരുന്നു. പാലം പണി കഴിഞ്ഞ് ആശാന്‍ ഒരു പണി പറ്റിച്ചു. ഒരു യന്ത്രപ്പാ‍വയേ ഉണ്ടാക്കി പാലത്തിന്റെ നടുക്കുള്ള തൂണില്‍ ഉറപ്പിച്ചു. ആളു പാലത്തില്‍ കയറുമ്പോള്‍ പാവ തൂണില്‍ കൂടി താഴോട്ട് ഇറങ്ങും.ആള് മദ്ധ്യത്തിലെത്തുമ്പോഴേക്കും, പാവ, അതിന്റെ വായില്‍ നിറച്ചു വെള്ളവുമായി, മുകളിലെത്തി, അത് ആളിന്റെ ദേഹത്തേക്ക് ഒറ്റ തുപ്പ്. ആളു വെള്ളത്തില്‍ കുളിക്കും. ഇതായിരുന്നു പറ്റിച്ച പണി.

ഈകാര്യം മൂപ്പരുടെ മകന്‍ --അയാളും ഉഗ്രന്‍ പണിക്കാരനാണ്-- കൂത്തമ്പലം പണിക്കിടയില്‍ വീതുളി ഇട്ട് തച്ചന്‍ അവനേ കൊന്നെന്ന് ഒരു ശക്തമായ പ്രചരണം ഉണ്ട്-- അതു പോട്ടെ--അറിഞ്ഞു. ആള്‍ക്കാരുടെ ബുദ്ധിമുട്ടറിഞ്ഞ്, അയാള്‍ ഒരു പാവ ഉണ്ടാക്കി അതേ തൂണിന്റെ മറുവശത്തു ഫിറ്റു ചെയ്തു. വെള്ളം തുപ്പുന്ന പാവ തുപ്പാന്‍ ഭാവിക്കുമ്പോള്‍ അതിന്റെകരണത്തൊറ്റ അടി. തല തിരിഞ്ഞു പോകും. വെള്ളം ആറ്റിലേക്കും പോകും. ശുഭം

Comments (1)

Dear Panicker sir,

The story of Ulyanoore Tachen
had studied with primary class, I
remember.

From the story it has been noticed
that in each profession hereditary
paly an important role.That is what
son of Ulyanoore Tachen proved in the story.