ആദി പരാശക്തി

അപ്പൂപ്പാ ഈ ആദി പരാശക്തി ആരാ? സീരിയലില്‍കണ്ടില്ലെ? ആതിരയാണ്.

എത്ര പറഞ്ഞാലും സീരിയലിന്റെ പേരെങ്കിലും പഠിച്ചു വയ്ക്കും.

മക്കളെ ഈ സീരിയലിലേ പരാശക്തിയേ എനിക്കറിഞ്ഞു കൂടാ. എനിക്കറിയാവുന്ന പരാശക്തിയേക്കുറിച്ചു പറയാം. ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്മാര്‍ ആരാധിക്കുന്ന ആദിമൂല ദേവിയാണ് ആദിപരാശക്തി. ആദേവിയുടെ ശക്തിയാലാണ് ഇവര്‍ പ്രപഞ്ചം ഭരിക്കിന്നത്. ഒരു കഥ കേട്ടോളൂ.
ബ്രഹ്മ പ്രളയം കഴിയാറായി. ആലിലയില്‍ കിടന്നിരുന്ന വിഷ്ണുവിന്റെ നാഭിയില്‍ നിന്ന് ഒരു താമരപ്പൂ ഉണ്ടാവുകയും, അതില്‍ നാന്മുഖന് ഉത്ഭവിക്കുകയും ചെയ്തു. അപ്പോഴാ‍ണ്, വിഷ്ണുവിന്റെ ചെവിക്കായത്തില്‍ നിന്നും ഉല്‍ഭവിച്ച മധു എന്നും കൈടഭന്‍ എന്നും പേരുള്ള് രണ്ട് അസുരന്മാര്‍ ബ്രഹ്മാവിനേക്കണ്ട്

“നീ ആരാടാ” അവര്‍ ഗര്‍ജ്ജിച്ചു. ആരോടു ചോദിച്ചു കൊണ്ടാ നീ അവിടെക്കേറി ഇരിക്കുന്നത്.

. ഇത് എന്റെ സ്ഥനമാണ്..ബ്രഹമാവ് സാവധാനം പറഞ്ഞു.

ച്ഛി ഇറങ്ങെടാ ഇങ്ങോട്ട്. ഞങ്ങളുടെ അനുവാ‍ദമില്ലാതെ ഒരുത്തനേയും ഇവിടെ വാഴിക്കില്ല. ചുണയുണ്ടെങ്കില്‍ നീ ഞങ്ങളേ തോല്‍പ്പിക്ക്. എന്നിട്ടു കേറി ഇരുന്നോ. അവര്‍ വിടാന്‍ ഭാവമില്ല.

നരന്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞപോലെ- ആതിര ഉദാഹരണം കണ്ടുപിടിച്ചു.

ഈ പെണ്ണിന്റെ ഒരു സിനിമാ-മിണ്ടാതിരുന്നോ അവിടെ-കിട്ടു ശാസിച്ചു.
ബഹളമുണ്ടാക്കാതെടാ ഇതു കേള്‍ക്ക്. ബ്രഹ്മാവിനും കോപം വന്നു തുടങ്ങി. എട്ട് കണ്ണുകളും ചുവന്നു. നരച്ച താടി വിജൃംഭിച്ചു.

ശരി. വരിന്‍ --എന്നു പറഞ്ഞു അദ്ദേഹം യുദ്ധത്തിനൊരുങ്ങി. യുദ്ധം തുടങ്ങി. അവരില്‍ ഒരാളോടു യുദ്ധം ചെയ്ത് അയാള്‍ തളരുമ്പോള്‍ അടുത്തയാള്‍ വരും. ബ്രഹ്മാവിനു വിശ്രമമില്ല. കൊല്ലങ്ങള്‍ കടന്നു പോയി. ബ്രഹ്മാവ് വലഞ്ഞു. അദ്ദേഹം വിഷ്ണുവിനേ സ്തുതിച്ചു..

ഇവരോട് എനിക്കു വയ്യാ-പ്രഭോ രക്ഷിക്കണം.

വിഷ്ണു ഉണര്‍ന്നു. മധു-കൈടഭന്മാരേ വെല്ലു വിളിച്ചു.

ങാഹാ നീയണോ-വാ വാ--അവര്‍ വിഷ്ണുവിനു നേരേ തിരിഞ്ഞു. ആയിരം കൊല്ലം മധുവുമായി യുദ്ധം ചെയ്ത് മധു ക്ഷീണിച്ചപ്പോള്‍ കൈടഭന്‍ ഏറ്റു. ഇങ്ങനെ യുദ്ധം ചെയ്തിട്ട്ടും വിഷ്ണുവിന്റെ വിദ്യ ഒന്നും ഇവരോടു ഫലിക്കുന്നില്ല.

അദ്ദേഹം ബോധം കെട്ട് വീണു--ഉണര്‍ന്ന് പരാശക്തിയേ സ്മരിച്ചു..


ദേവി പ്രത്യക്ഷപ്പെട്ടു. ഇവരേ കൊല്ലാന്‍ നിനക്കു സധ്യമല്ല. അവരുടെ അനുവാദമില്ലാതെ ആര്‍ക്കും അവരേ കൊല്ലാന്‍ സാധിക്കില്ല. ഞാന്‍ കൊടുത്ത വരമാണ്.

അമ്മേ പിന്നെ എന്തു ചെയ്യും? വിഷ്ണു ചോദിച്ചു.

പറഞ്ഞു തരാം --ദേവി പറഞ്ഞു--ഞാന്‍ ഒരു സുന്ദരിയുടെ രൂപത്തില്‍ കടക്കണ്ണെറിഞ്ഞ് അവരേ മോഹിപ്പിക്കാം. പിന്നെ എന്തു വേണമെന്ന് തീരുമാനിച്ചു കൊള്ളൂ.

മഹാവിഷ്ണു കണ്ണടച്ചുതന്നെ കിടക്കുകയാണ്. അപ്പൊള്‍ അതി സുന്ദരിയായ ഒരു യുവതിയുടെ രൂപത്തില്‍ ദേവി അവിടെ എത്തി മധു--കൈടഭന്മാരേ കടാക്ഷിച്ചു. ദേവിയുടെ രൂപലാവണ്യത്തില്‍ അവര്‍ മോഹിതരാ‍യി നില്‍ക്കുമ്പോള്‍ മഹാവിഷ്ണു കണ്ണു തുറന്നു.

.മധു--കൈടഭന്മാരേ നോക്കി പുഞ്ചിരി തൂകി ക്കൊണ്ടു പറഞ്ഞു--ഞാന്‍ നിങ്ങളില്‍ പ്രസാദിച്ചിരിക്കുന്നു--എന്തു വരം വേണമെങ്കിലും ചോദിച്ചു കൊള്ളൂ.

ച്ഛീ നീ ഉണര്‍ന്നോ? ഞങ്ങള്‍ക്കു വരം തരാമെന്നു പറയാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു? ഞങ്ങളുടെ മുമ്പില്‍ പരാജിതനായ നിനക്ക്. നിനക്കു വല്ല വരം വേണമെങ്കില്‍ പറ ഞങ്ങള്‍ തരാം--മുമ്പില്‍ നില്‍ക്കുന്ന സുന്ദരിമണിയേ നോകി കണ്ണിറുക്കിക്കൊണ്ട് അവര്‍ പറഞ്ഞു.

അതിനു നിങ്ങള്‍ക്ക് വരം കൊടുക്കാനുള്ള ശക്തി ഉണ്ടോ. വരം തരാമെന്നു സത്യംചെയ്യാമോ? വിഷ്ണു ചോദിച്ചു.

ഇതാ സത്യം ചെയ്യുന്നു --നീ എന്തു വരം വേണമെങ്കിലും ചോദിച്ചു കൊള്ളൂ. ഞങ്ങള്‍ തരാം.

ശരി വിഷ്ണു പറഞ്ഞു. എനിക്ക് നിങ്ങളേ കൊല്ലാന്‍ അനുവാദം തരണം.

ഇപ്പോള്‍്‍ തങ്ങള്‍ ശരിക്കും ആപ്പിലായെന്ന് അവര്‍ക്കു മനസ്സിലായി. രക്ഷപെടാന്‍ ഒരു വഴിയും ഇല്ല. അവര്‍ ചുറ്റും നോക്കി. മുഴുവന്‍ വെള്ളം. ബ്രഹ്മ പ്രളയമല്ലേ.

പെട്ടെന്ന് ഒരൈഡിയാ അവര്‍ക്കു കിട്ടി. ശരി അവര്‍ പറഞ്ഞു--ഞങ്ങളേ കൊല്ലാന്‍ അനുവദിച്ചിരിക്കുന്നു. പക്ഷേ വെള്ളത്തില്‍ വച്ചു കൊല്ലരുത്.

അതാ മഹാവിഷ്ണുവിന്റെ കാലുകള്‍ വളരുന്നു . വളര്‍ന്നു വളര്‍ന്ന് അതു മധു-കൈടഭന്മാര്‍ക്ക് കിടക്കാവുന്നിടത്തോളമായി. അതില്‍ കിടത്തി രണ്ടു പേരേയും വധിക്കുകയും ചെയ്തു.

പരാശക്തിയുടെ സഹായമില്ലെങ്കില്‍ ത്രിമൂര്‍ത്തികള്‍ക്കുപോലും ഒന്നും ചെയ്യാന്‍ പറ്റില്ല

Comments (0)