കാളിദാസന്‍

ചാത്തന്റെ കഥ പറഞ്ഞപ്പോള്‍ പെട്ടെന്ന് കാളിദാസന്റെ ഓര്‍മ്മ വന്നു മക്കളേ. വിക്രമാദിത്യ സദസ്സിലേ നവ രത്നങ്ങളേ ക്കുറിച്ച് കേട്ടിട്ടുണ്ടല്ലോ. ഓര്‍മ്മിച്ചു വയ്ക്കാന്‍ ഒരു ശ്ലോകമുണ്ട്.
ധന്വന്തരി ക്ഷപണകാമരസിംഹ ശങ്കു;
വേതാളഭട്ട ഘടകര്‍പര കാളിദാസ:
ഖ്യാതോ വരാഹമിഹിരോ നൃപതേ സഭായാം;
രത്നാനിവൈര്‍ വരരുചിര്‍ന്നവ വിക്രമസ്സ്യാ.

ഇതാണ് ശ്ലോകം. കാളിദാസനേക്കുറിച്ച് ഒരുപാട് കഥകളുണ്ട്. അതില്‍ ചിലതു പറയാം. നവരത്നങ്ങളുടെ പ്രശസ്തി ലോകം മുഴുവന്‍ വ്യാപിച്ചു.

നമ്മുടെ പാര്‍വ്വതീദേവിക്കൊരു സംശയം. കാളിദാസനാണോ വരരുചിക്കാണോ പാണ്ഡിത്യം കൂടുതല്‍. കാളിദാസനാണെന്ന് പരമശിവന്‍ പറഞ്ഞത് ദേവിക്ക് അത്രക്കങ്ങോട്ട് ബോദ്ധ്യമായില്ല. പാവം പരമശിവന്‍ .

എന്നാല്‍ വാ . നമുക്കു നോക്കാം. രണ്ടു പെരും കൂടിപഴയപോലെ കിഴവനും, കിഴവിയുമായി ഒരു കുഞ്ഞിനേയുമെടുത്തു കൊ‍ണ്ട് കവിസദസ്സുകഴിഞ്ഞ് നവരത്നങ്ങള്‍ ഇറങ്ങി വരുന്ന വഴിയില്‍ കാത്തു നിന്നു. ഇത്തവണ കുഞ്ഞ് മരിച്ചതായിരുന്നെന്നുമാ‍ത്രം. കവികള്‍ ഓരോരുത്തരായി ഇറങ്ങി വന്നു. പരമശിവന്‍ അവരേ തടഞ്ഞുനിര്‍ത്തി ഒരു സമസ്സ്യ പറഞ്ഞു. തങ്ങളുടെ കുഞ്ഞ് മരിച്ചു പോയെന്നും. ഈ സമസ്സ്യ ശരിയായിട്ടു പൂരിപ്പിച്ചാല്‍ കുഞ്ഞു ജീവിക്കുമെന്ന് ഒരുസിദ്ധന്‍ പറഞ്ഞെന്നും, അതിനായിട്ടാണ് തങ്ങള്‍ ഇവിടെ വന്നതെന്നും .

ഓരോരുത്തരും സമസ്സ്യ പൂ‍രിപ്പിച്ചു. കുഞ്ഞു ജീവിക്കാഞ്ഞപ്പോള്‍ തങ്ങള്‍ക്കിത്രയേ അറിയൂ എന്നും പുറകേ ആളു വരുന്നുണ്ടെന്നും പറഞ്ഞ് സ്ഥലംവിട്ടു.

വരരുചി വന്നു. സമസ്സ്യ പൂരിപ്പിച്ചു. കുഞ്ഞു ജീവിച്ചില്ല. എനിക്കിത്രയേ അറിയൂ കാളിദാസന്‍ വരുന്നുണ്ട്. അദ്ദേഹത്തോടു പറയൂ എന്നു പറഞ്ഞ് വരരുചിയും പോയി.

അവസാനം കാളിദാസന്‍ വന്നു. സമസ്സ്യ പൂരിപ്പിച്ചു. വരരുചി പൂരിപ്പിച്ച അതേ വരികള്‍.

കുഞ്ഞു ജീവിച്ചില്ലല്ലോ. ദേവീദേവന്മാര്‍ പറഞ്ഞു.

ഈസമസ്സ്യ പൂരിപ്പിച്ചാല്‍ ഈകുഞ്ഞു ജീവിക്കത്തില്ല. ഇതിലും നന്നായി ഇതു പൂരിപ്പിക്കാന്‍ സാധിക്കില്ല . ഇത്രയും പറഞ്ഞ് കാലിദാസന്‍ നടന്നകന്നു. ശുഭം.
അപ്പൂപ്പാ സംശയം.
ഓ വയ്യാ. പറ്റിയാ പിന്നെപ്പറയാം.

Comments (0)