അപ്പൂപ്പാ ഇന്നു സാറു പറഞ്ഞു, മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായ്വന്നു എന്ന്. എന്തവാ അപ്പൂപ്പാ എന്നുവച്ചാല്‍. ആതിര ചോദിച്ചു.
എന്താടീ നീ അതു സാറിനോടു ചോദിക്കാഞ്ഞത്?
ഹ ഹ ഹാ അപ്പൂപ്പന് ഈവകയൊന്നും അറിയാന്‍ വയ്യാടീ. വെറുതേ നീ അപ്പൂപ്പനേ കൊഴപ്പിക്കാതെ. രാമിനു രസം കേറി.
മക്കളേ ഒരു പാട്ടു കേട്ടിട്ടുണ്ടൊ?
പണ്ടൊരു പരുന്തൊരു മൂഷികപ്പെണ്‍കുഞ്ഞിനേ
കൊണ്ടങ്ങു പറക്കുമ്പോള്‍ വീണിതങ്ങധോഭാഗേ.
ഇല്ലപ്പൂപ്പാ.
ങാ എന്നാല്‍ കേട്ടോ. പണ്ടു കാലത്ത് ഒരു പരുന്തൊരു കുഞ്ഞന്‍ എലിയേ റാഞ്ചിക്കൊണ്ടു പോകുമ്പോള്‍ അത് പരുന്തിന്റെ കാലില്‍ നിന്നും താഴെപ്പോയി. ചെനു വീണതോ-ഒരു മഹര്‍ഷിയുടെ കൈകളില്‍. മഹര്‍ഷി കൈയ്യില്‍ വെള്‍മെടുത്ത് തര്‍പ്പണത്തിനു നിന്നപ്പോഴാണ്. മഹര്‍ഷി മേലൊട്ടുനോക്കി. പരുതു പോകുന്നതുകണ്ട് കാര്യം പിടികിട്ടി. പാവം എലിക്കുഞ്ഞ്-മഹര്‍ഷി വിചാരിച്ചു. അതിനേ വളരെ വാത്സല്യത്തോടെ ആശ്രമത്തില്‍ കൊണ്ടുപോയി. എലിയുടെ മണം അടിച്ചപ്പോള്‍ എങ്ങുനിന്നെന്നറ്യാതെ അതാ ഒരു പൂച്ച. മഹര്‍ഷിക്ക് അതിനേ താഴെ വയ്ക്കാന്‍ വയ്യാ. അദ്ദേഹം ഒരു നിമിഷം ചിന്തിച്ചു. ശരി അതുതനെ പരിപാടി.
മഹര്‍ഷി അതിനേ തന്റെ യൊഗശക്തികൊണ്ട് ഒരു മനുഷ്യക്കുഞ്ഞാക്കി. അപ്പോഴാണ് അതൊരു പെണ്ണെലിയാണെന്നറിഞ്ഞത്. അദ്ദേഹം അതിനേ ഓമനിച്ചു വളര്‍ത്തി.
വര്‍ഷങ്ങള്‍ കടന്നുപോയി. കുഞ്ഞു വളര്‍ന്നു. ഒരു യുവതിയായി. ഓ ഇനി ഇതിനേ കല്യാണം കഴിപ്പിക്കണമല്ലോ. അദ്ദേഹത്തിനു വേവലാതിയായി. പറ്റിയ വരനേ എവിടെ കിട്ടും. വളരെ ആലോചനയ്ക്കുശേഷം അവളേ ഏറ്റവും ശക്തനായ ആളിനു തന്നെ കൊടുക്കണം എന്നു തീരുമാനിച്ചു.
ഒരു പ്രശ്നം. ആരാണ് ഏറ്റവും ബലവാന് ?
സകലജീവജാലങ്ങളും ആശ്രയഭൂതനായ സൂര്യനു കൊടുക്കാം. അദ്ദേഹം സൂര്യഭഗവാന്റെ അടുത്തെത്തി.
അയ്യോടാ പൊള്ളത്തില്ലിയോ? അതിരയ്ക്ക് അതിശയം.
മോളേ എലിക്കുഞ്ഞിനേ മനുഷ്യക്കുഞ്ഞാക്കാന്‍ പറ്റുന്നവര്‍ക്കു പൊള്ളത്തില്ല. അദ്ദേഹം സൂര്യഭഗവനോടു കാര്യങ്ങള്‍ വിശദീകരിച്ചു. ഏറ്റവും ശക്തന് തന്റെ മകളേ കൊടുക്കണമെന്നാണ് ആഗ്രഹമെന്നും അങ്ങുതന്നെ അവളേ വിവാഹം കഴിക്കണമെന്നും അഭ്യര്‍ഥിച്ചു.
സൂര്യന് പറഞ്ഞു. അങ്ങ് ആദ്യം പറഞപ്പോള് ഞാന്‍ വിവാഹം കഴിക്കാമെന്നു തീര്‍ച്ചപ്പെടുത്തിയതായിരുന്നു. പക്ഷേ ഏറ്റവും ശക്തനു കൊടുക്കണമെങ്കില്‍ ഞാനല്ല. ഞാന്‍ കത്തിജ്വലിച്ചുനില്‍ക്കുമ്പോള്‍ ആ മേഘം വന്ന് നിസ്സാരമയി എന്നേ മറച്ചു കളയും. പിന്നെ എന്നേ കാണാന്‍ പോലും പറ്റില്ല. അതുകൊണ്ട് അങ്ങ് ആ മേഘത്തിനോടു പറയൂ.
പാവം മഹര്‍ഷി മേഘത്തേ അന്വേഷിച്ചുനടന്നു. ഒരുദിക്കില് കണ്ടുകൊണ്ട് അവിടെ എത്തുമ്പോഴേക്കും അവിടെനിന്നും പോയിക്കഴിയും. അങ്ങിനെ വളരെ ബുദ്ധിമുട്ടി അവസാനം അടുത്തെത്തി. കാര്യം കേട്ടപ്പോള്‍ മേഘത്തിനു വലിയ സന്തോഷം. ഇങനെ ഒരാവശ്യം ഇതുവരെ ആരും പുള്ളിയോടു പറഞ്ഞിട്ടില്ല. അപ്പോഴാണ് മഹര്‍ഷിയുടെ അവസാനത്തേ ആഗ്രഹം പുറത്തു ചാടിയത്. ഈ ദുനിയാവിലുള്ള ഏറ്റവും ശക്തന് എന്റെ മകളെ കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം.
മേഘത്തിന്റെ മുഖം വാടി.അദ്ദേഹം പതുക്കെ അവിടെനിന്നും പോകാന്‍ തുടങ്ങി. കൂടെ മഹര്‍ഷിയും.
മേഘം പറഞ്ഞു. അയ്യോ ഞാന്‍ വിചാരിച്ചു അന്റെ സൌന്ദര്യം കണ്ടാണ് അങ്ങു വന്നതെന്ന്. പാലാഴിനാഥന് എന്റെ നിറമാണെന്നും മറ്റും കവികള്‍ വാഴ്തുന്നതു കേട്ട് എനിക്ക് എന്റെ സൌന്ദര്യത്തേപ്പറ്റി വലിയ മതിപ്പാണ്. പക്ഷേ ശക്തി--മേഘത്തിനു സ്പീഡ് കൂടി.
അവിടെ നിന്നു പറ സുഹൃത്തേ--മഹര്‍ഷി അപേക്ഷിച്ചു.
അതാണു പ്രശ്നം. നമ്മുടെ സര്‍ക്കാരുദ്യ്യോഗസ്ഥന്മാരേപ്പോലാണ് എന്റെ കാര്യം. എനിക്കിഷ്ടമുള്ളിടത്ത് താമസിക്കാന്‍ സാധിക്കില്ല. രാഷ്ട്രീയക്കാര്‍ക്കിഷ്ടമില്ലാത്തവരേ ഒരിടത്തും മര്യാദക്ക് ജോലി ചെയ്യാന്‍ സമ്മതിക്കാത്തതുപോലെ ഈ മാരുതഭഗവാന്‍ എന്നേ ഒരിടത്തും സ്ഥിരമാകാന്‍ സമ്മതിക്കത്തില്ല. ഇപ്പോള്‍ തന്നെ ഞാന്‍ വിചാരിച്ചാലും എനിക്കു നില്ക്കാന് സാധിക്കില്ല.
ഇത്രയും പറഞ്ഞപ്പോഴേക്കും ഒരു വലിയ കാറ്റ് ചുറ്റി അടിക്കുകയും ഒരു വട്ടം കറങ്ങി മേഘം അപ്രത്യക്ഷമാവുകയും ചെയ്തു. കുരങ്ങുപോയ കുറവനേപ്പോലെ മഹര്‍ഷി കുറച്ചുനേരം നിന്നു. പിന്നീടദ്ദേഹം ആലോചിച്ചു. അപ്പോള്‍ മാരുതഭഗവാനാണ് ശക്തന് . ശരി പുള്ളിയേ പിടിക്കാം.
മഹര്‍ഷി മാരുതനേ അന്വേഷിച്ചു നടന്നു.അപ്പോഴാണ് ഒന്നു വര്‍ത്തമാനം പറയാനുള്ള ബുദ്ധിമുട്ടു മനസ്സിലായത്. പറഞ്ഞുകൊണ്ടു നില്ക്കുമ്പോള് ഒരു ചൂളം വിളി. പിന്നെ ആളിനേ കാണത്തില്ല. വീണ്ടും തെരഞ്ഞ് കണ്ടുപിടിക്കും. ഒരുവിധത്തില്‍ മഹര്‍ഷി കാര്യങ്ങള്‍ അവതരിപ്പിച്ചു. മരങ്ങളും കാടുകളും മറ്റും തകര്‍ക്കുന്നത് നേരില്‍ കണ്ട മഹര്‍ഷിക്ക് അദ്ദേഹത്തിന്റെ ശക്തിയേക്കുറിച്ച് നല്ല ബോധ്യം വന്നു. പക്ഷേ ഏറ്റവും ശക്തനുമാത്രമേ മകളേ കൊടുക്കൂ എന്നു പറഞ്ഞപ്പോള്‍ കഥ മാറി.
മാരുതന്‍ പറഞ്ഞു. കാര്യം ഞാന്‍ അതി ശക്തന് തന്നെയാണ്. പക്ഷേ പോകുന്നപോക്കില്‍ പര്‍വതങ്ങള്‍ ഉണ്ടെങ്കില്‍ എന്റെ പണിപൂട്ടും. അതു കടക്കാന്‍ എനിക്കു ശക്തിയില്ല. അതുകൊണ്ട് അങ്ങ് പര്‍വതരാജനേ സമീപിക്കുന്നതാണ് ഉത്തമം.
മഹര്‍ഷി പര്‍വ്വതരാജനേ സമീപിച്ചു. ഇത്തവണ കണ്ടുപിടിക്കാാന്‍ പ്രയാസം ഒന്നുമില്ലായിരുന്നു. അനങ്ങാന്‍ വയ്യാതെ ഒരേ നില്പല്ലേ. അദ്ദേഹത്തോടു വിവരം എല്ലാം പറഞ്ഞു.
പര്വ്വതരാജന് പറഞ്ഞു. എന്നേക്കാള്‍ ശക്തനായൊരാളുണ്ട്. ഞാന്‍ അതി ശക്തനാണെന്ന കാര്യം ശരിതന്നെ. പക്ഷേ ഒരെലി എന്നേ തുരന്ന് അവനിഷ്ടമുള്ള സ്ഥലത്തെല്ലാം മാളങ്ങള്‍ ഉണ്ടാക്കും. എനിക്കൊരു നിവൃത്തിയുമില്ല. അവനാണ് ഏറ്റവും ശക്തന് .
മഹര്‍ഷി എലിയേ കണ്ടുപിടിച്ച് കാര്യങ്ങളെല്ലാം അവതരിപ്പിച്ചു. എലി സമ്മതിച്ചു. ഞാന്‍ കുറേ നാളായി കല്യാണം കഴിക്കണമെന്നു വിചാരിച്ചു നടക്കുകയാണ്. നമുകു പെണ്ണിനേകാണാം.
പെണ്ണിനേ കണ്ടപ്പോഴല്ലേ പ്രശ്നം.
അയ്യോ മഹര്‍ഷേ എന്റെ വീടു കണ്ടില്ലേ. ഇവളെങ്ങനാ അതില്‍ കയറുന്നത്.
മഹര്‍ഷി ഒന്നു ചിരിച്ചു. അത് ഞാന്‍ ശരിപ്പെടുത്തിത്തരാം-എന്നു പറഞ്ഞ് അവളേ വീണ്ടും എലിയാക്കി, കല്യാണം ക്ഴിച്ചു കൊടുത്തു.
അങ്ങനെ മൂഷിക സ്ത്രീ പിന്നെയും മൂഷികസ്ത്രീയായ് വന്നു.
അപ്പൂപ്പാ ഒരു സംശയം-ശ്യാമാണ്. ഈ സൂര്യനോ, മേഘത്തിനോ,മാരുതനോ, പര്‍വ്വതത്തിനോ അങ്ങു കല്യാണം കഴിക്കാന്‍ വയ്യാരുന്നോ? എന്തിനാ അവര്‍ തങ്ങളേക്കാള്‍ ശക്തരുണ്ടെന്നു പറഞ്ഞത്.
എന്റെ മക്കളേ ശരിയായ ചോദ്യം. താനാണ് ലോകത്തിലേ ഏറ്റവും ശ്രേഷ്ടന് എന്നു കരുതുന്ന ഈ കാലത്ത് അതു ന്യായമ്മായ ചോദ്യമാണ്. പക്ഷേ സത്യസന്ധതയ്ക്കും, ധര്‍മ്മനിഷ്ടയ്ക്കും ഒക്കെ വിലയുള്ള ഒരു കാലമുണ്ടായിരുന്നെന്ന് നമുക്ക് ഈ കഥകളില്‍നിന്നും മനസ്സിലാകും.
നോമിനേഷന് എന്നു കേട്ടിട്ടില്ലേ? എലക്ഷനും മറ്റും നോമിനേഷന് കൊടുത്തു, എന്നൊക്കെ കേട്ടിട്ടില്ലേ? എന്താണതിന്റെ അര്‍ത്ഥം. നാമനിര്‍ദ്ദേശം. ഒരാളേ ആ കാര്യത്തിനു കൊള്ളുമെന്നു മറ്റൊരാള്‍ പറയുന്നതിനാണ് നാമനിര്‍ദ്ദേശം എന്നു പറയുന്നത്. എന്താണ് നടക്കുന്നത്? അവനവന് നില്ക്കണമെന്നു പറഞ്ഞ് യാതൊരു നാണവുമില്ലാതെ ഓടിനടക്കുന്ന ആള്‍ക്കാരേയല്ലേ നാം കാണുന്നത്? അവരൊക്കെ എങ്ങനെങ്കിലും ജയിച്ചുവന്നാല്‍ നാട്ടിലിറങ്ങി നടക്കാന്‍ ധൈര്യമുണ്ടാകുമോ? ആര്‍ക്കെങ്കിലും അവരേ വിലയുണ്ടാകുമോ? പിന്നെ ഭൂരിഭാഗം ആള്‍ക്കാരും അത്തരക്കാരായതുകൊണ്ട് സഹിക്കുന്നു അത്രതന്നെ. പോട്ടെ നമുക്കൊന്നു നടക്കാന്‍ പോകാം. വാ.
എന്താടീ നീ അതു സാറിനോടു ചോദിക്കാഞ്ഞത്?
ഹ ഹ ഹാ അപ്പൂപ്പന് ഈവകയൊന്നും അറിയാന്‍ വയ്യാടീ. വെറുതേ നീ അപ്പൂപ്പനേ കൊഴപ്പിക്കാതെ. രാമിനു രസം കേറി.
മക്കളേ ഒരു പാട്ടു കേട്ടിട്ടുണ്ടൊ?
പണ്ടൊരു പരുന്തൊരു മൂഷികപ്പെണ്‍കുഞ്ഞിനേ
കൊണ്ടങ്ങു പറക്കുമ്പോള്‍ വീണിതങ്ങധോഭാഗേ.
ഇല്ലപ്പൂപ്പാ.
ങാ എന്നാല്‍ കേട്ടോ. പണ്ടു കാലത്ത് ഒരു പരുന്തൊരു കുഞ്ഞന്‍ എലിയേ റാഞ്ചിക്കൊണ്ടു പോകുമ്പോള്‍ അത് പരുന്തിന്റെ കാലില്‍ നിന്നും താഴെപ്പോയി. ചെനു വീണതോ-ഒരു മഹര്‍ഷിയുടെ കൈകളില്‍. മഹര്‍ഷി കൈയ്യില്‍ വെള്‍മെടുത്ത് തര്‍പ്പണത്തിനു നിന്നപ്പോഴാണ്. മഹര്‍ഷി മേലൊട്ടുനോക്കി. പരുതു പോകുന്നതുകണ്ട് കാര്യം പിടികിട്ടി. പാവം എലിക്കുഞ്ഞ്-മഹര്‍ഷി വിചാരിച്ചു. അതിനേ വളരെ വാത്സല്യത്തോടെ ആശ്രമത്തില്‍ കൊണ്ടുപോയി. എലിയുടെ മണം അടിച്ചപ്പോള്‍ എങ്ങുനിന്നെന്നറ്യാതെ അതാ ഒരു പൂച്ച. മഹര്‍ഷിക്ക് അതിനേ താഴെ വയ്ക്കാന്‍ വയ്യാ. അദ്ദേഹം ഒരു നിമിഷം ചിന്തിച്ചു. ശരി അതുതനെ പരിപാടി.
മഹര്‍ഷി അതിനേ തന്റെ യൊഗശക്തികൊണ്ട് ഒരു മനുഷ്യക്കുഞ്ഞാക്കി. അപ്പോഴാണ് അതൊരു പെണ്ണെലിയാണെന്നറിഞ്ഞത്. അദ്ദേഹം അതിനേ ഓമനിച്ചു വളര്‍ത്തി.
വര്‍ഷങ്ങള്‍ കടന്നുപോയി. കുഞ്ഞു വളര്‍ന്നു. ഒരു യുവതിയായി. ഓ ഇനി ഇതിനേ കല്യാണം കഴിപ്പിക്കണമല്ലോ. അദ്ദേഹത്തിനു വേവലാതിയായി. പറ്റിയ വരനേ എവിടെ കിട്ടും. വളരെ ആലോചനയ്ക്കുശേഷം അവളേ ഏറ്റവും ശക്തനായ ആളിനു തന്നെ കൊടുക്കണം എന്നു തീരുമാനിച്ചു.
ഒരു പ്രശ്നം. ആരാണ് ഏറ്റവും ബലവാന് ?
സകലജീവജാലങ്ങളും ആശ്രയഭൂതനായ സൂര്യനു കൊടുക്കാം. അദ്ദേഹം സൂര്യഭഗവാന്റെ അടുത്തെത്തി.
അയ്യോടാ പൊള്ളത്തില്ലിയോ? അതിരയ്ക്ക് അതിശയം.
മോളേ എലിക്കുഞ്ഞിനേ മനുഷ്യക്കുഞ്ഞാക്കാന്‍ പറ്റുന്നവര്‍ക്കു പൊള്ളത്തില്ല. അദ്ദേഹം സൂര്യഭഗവനോടു കാര്യങ്ങള്‍ വിശദീകരിച്ചു. ഏറ്റവും ശക്തന് തന്റെ മകളേ കൊടുക്കണമെന്നാണ് ആഗ്രഹമെന്നും അങ്ങുതന്നെ അവളേ വിവാഹം കഴിക്കണമെന്നും അഭ്യര്‍ഥിച്ചു.
സൂര്യന് പറഞ്ഞു. അങ്ങ് ആദ്യം പറഞപ്പോള് ഞാന്‍ വിവാഹം കഴിക്കാമെന്നു തീര്‍ച്ചപ്പെടുത്തിയതായിരുന്നു. പക്ഷേ ഏറ്റവും ശക്തനു കൊടുക്കണമെങ്കില്‍ ഞാനല്ല. ഞാന്‍ കത്തിജ്വലിച്ചുനില്‍ക്കുമ്പോള്‍ ആ മേഘം വന്ന് നിസ്സാരമയി എന്നേ മറച്ചു കളയും. പിന്നെ എന്നേ കാണാന്‍ പോലും പറ്റില്ല. അതുകൊണ്ട് അങ്ങ് ആ മേഘത്തിനോടു പറയൂ.
പാവം മഹര്‍ഷി മേഘത്തേ അന്വേഷിച്ചുനടന്നു. ഒരുദിക്കില് കണ്ടുകൊണ്ട് അവിടെ എത്തുമ്പോഴേക്കും അവിടെനിന്നും പോയിക്കഴിയും. അങ്ങിനെ വളരെ ബുദ്ധിമുട്ടി അവസാനം അടുത്തെത്തി. കാര്യം കേട്ടപ്പോള്‍ മേഘത്തിനു വലിയ സന്തോഷം. ഇങനെ ഒരാവശ്യം ഇതുവരെ ആരും പുള്ളിയോടു പറഞ്ഞിട്ടില്ല. അപ്പോഴാണ് മഹര്‍ഷിയുടെ അവസാനത്തേ ആഗ്രഹം പുറത്തു ചാടിയത്. ഈ ദുനിയാവിലുള്ള ഏറ്റവും ശക്തന് എന്റെ മകളെ കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം.
മേഘത്തിന്റെ മുഖം വാടി.അദ്ദേഹം പതുക്കെ അവിടെനിന്നും പോകാന്‍ തുടങ്ങി. കൂടെ മഹര്‍ഷിയും.
മേഘം പറഞ്ഞു. അയ്യോ ഞാന്‍ വിചാരിച്ചു അന്റെ സൌന്ദര്യം കണ്ടാണ് അങ്ങു വന്നതെന്ന്. പാലാഴിനാഥന് എന്റെ നിറമാണെന്നും മറ്റും കവികള്‍ വാഴ്തുന്നതു കേട്ട് എനിക്ക് എന്റെ സൌന്ദര്യത്തേപ്പറ്റി വലിയ മതിപ്പാണ്. പക്ഷേ ശക്തി--മേഘത്തിനു സ്പീഡ് കൂടി.
അവിടെ നിന്നു പറ സുഹൃത്തേ--മഹര്‍ഷി അപേക്ഷിച്ചു.
അതാണു പ്രശ്നം. നമ്മുടെ സര്‍ക്കാരുദ്യ്യോഗസ്ഥന്മാരേപ്പോലാണ് എന്റെ കാര്യം. എനിക്കിഷ്ടമുള്ളിടത്ത് താമസിക്കാന്‍ സാധിക്കില്ല. രാഷ്ട്രീയക്കാര്‍ക്കിഷ്ടമില്ലാത്തവരേ ഒരിടത്തും മര്യാദക്ക് ജോലി ചെയ്യാന്‍ സമ്മതിക്കാത്തതുപോലെ ഈ മാരുതഭഗവാന്‍ എന്നേ ഒരിടത്തും സ്ഥിരമാകാന്‍ സമ്മതിക്കത്തില്ല. ഇപ്പോള്‍ തന്നെ ഞാന്‍ വിചാരിച്ചാലും എനിക്കു നില്ക്കാന് സാധിക്കില്ല.
ഇത്രയും പറഞ്ഞപ്പോഴേക്കും ഒരു വലിയ കാറ്റ് ചുറ്റി അടിക്കുകയും ഒരു വട്ടം കറങ്ങി മേഘം അപ്രത്യക്ഷമാവുകയും ചെയ്തു. കുരങ്ങുപോയ കുറവനേപ്പോലെ മഹര്‍ഷി കുറച്ചുനേരം നിന്നു. പിന്നീടദ്ദേഹം ആലോചിച്ചു. അപ്പോള്‍ മാരുതഭഗവാനാണ് ശക്തന് . ശരി പുള്ളിയേ പിടിക്കാം.
മഹര്‍ഷി മാരുതനേ അന്വേഷിച്ചു നടന്നു.അപ്പോഴാണ് ഒന്നു വര്‍ത്തമാനം പറയാനുള്ള ബുദ്ധിമുട്ടു മനസ്സിലായത്. പറഞ്ഞുകൊണ്ടു നില്ക്കുമ്പോള് ഒരു ചൂളം വിളി. പിന്നെ ആളിനേ കാണത്തില്ല. വീണ്ടും തെരഞ്ഞ് കണ്ടുപിടിക്കും. ഒരുവിധത്തില്‍ മഹര്‍ഷി കാര്യങ്ങള്‍ അവതരിപ്പിച്ചു. മരങ്ങളും കാടുകളും മറ്റും തകര്‍ക്കുന്നത് നേരില്‍ കണ്ട മഹര്‍ഷിക്ക് അദ്ദേഹത്തിന്റെ ശക്തിയേക്കുറിച്ച് നല്ല ബോധ്യം വന്നു. പക്ഷേ ഏറ്റവും ശക്തനുമാത്രമേ മകളേ കൊടുക്കൂ എന്നു പറഞ്ഞപ്പോള്‍ കഥ മാറി.
മാരുതന്‍ പറഞ്ഞു. കാര്യം ഞാന്‍ അതി ശക്തന് തന്നെയാണ്. പക്ഷേ പോകുന്നപോക്കില്‍ പര്‍വതങ്ങള്‍ ഉണ്ടെങ്കില്‍ എന്റെ പണിപൂട്ടും. അതു കടക്കാന്‍ എനിക്കു ശക്തിയില്ല. അതുകൊണ്ട് അങ്ങ് പര്‍വതരാജനേ സമീപിക്കുന്നതാണ് ഉത്തമം.
മഹര്‍ഷി പര്‍വ്വതരാജനേ സമീപിച്ചു. ഇത്തവണ കണ്ടുപിടിക്കാാന്‍ പ്രയാസം ഒന്നുമില്ലായിരുന്നു. അനങ്ങാന്‍ വയ്യാതെ ഒരേ നില്പല്ലേ. അദ്ദേഹത്തോടു വിവരം എല്ലാം പറഞ്ഞു.
പര്വ്വതരാജന് പറഞ്ഞു. എന്നേക്കാള്‍ ശക്തനായൊരാളുണ്ട്. ഞാന്‍ അതി ശക്തനാണെന്ന കാര്യം ശരിതന്നെ. പക്ഷേ ഒരെലി എന്നേ തുരന്ന് അവനിഷ്ടമുള്ള സ്ഥലത്തെല്ലാം മാളങ്ങള്‍ ഉണ്ടാക്കും. എനിക്കൊരു നിവൃത്തിയുമില്ല. അവനാണ് ഏറ്റവും ശക്തന് .
മഹര്‍ഷി എലിയേ കണ്ടുപിടിച്ച് കാര്യങ്ങളെല്ലാം അവതരിപ്പിച്ചു. എലി സമ്മതിച്ചു. ഞാന്‍ കുറേ നാളായി കല്യാണം കഴിക്കണമെന്നു വിചാരിച്ചു നടക്കുകയാണ്. നമുകു പെണ്ണിനേകാണാം.
പെണ്ണിനേ കണ്ടപ്പോഴല്ലേ പ്രശ്നം.
അയ്യോ മഹര്‍ഷേ എന്റെ വീടു കണ്ടില്ലേ. ഇവളെങ്ങനാ അതില്‍ കയറുന്നത്.
മഹര്‍ഷി ഒന്നു ചിരിച്ചു. അത് ഞാന്‍ ശരിപ്പെടുത്തിത്തരാം-എന്നു പറഞ്ഞ് അവളേ വീണ്ടും എലിയാക്കി, കല്യാണം ക്ഴിച്ചു കൊടുത്തു.
അങ്ങനെ മൂഷിക സ്ത്രീ പിന്നെയും മൂഷികസ്ത്രീയായ് വന്നു.
അപ്പൂപ്പാ ഒരു സംശയം-ശ്യാമാണ്. ഈ സൂര്യനോ, മേഘത്തിനോ,മാരുതനോ, പര്‍വ്വതത്തിനോ അങ്ങു കല്യാണം കഴിക്കാന്‍ വയ്യാരുന്നോ? എന്തിനാ അവര്‍ തങ്ങളേക്കാള്‍ ശക്തരുണ്ടെന്നു പറഞ്ഞത്.
എന്റെ മക്കളേ ശരിയായ ചോദ്യം. താനാണ് ലോകത്തിലേ ഏറ്റവും ശ്രേഷ്ടന് എന്നു കരുതുന്ന ഈ കാലത്ത് അതു ന്യായമ്മായ ചോദ്യമാണ്. പക്ഷേ സത്യസന്ധതയ്ക്കും, ധര്‍മ്മനിഷ്ടയ്ക്കും ഒക്കെ വിലയുള്ള ഒരു കാലമുണ്ടായിരുന്നെന്ന് നമുക്ക് ഈ കഥകളില്‍നിന്നും മനസ്സിലാകും.
നോമിനേഷന് എന്നു കേട്ടിട്ടില്ലേ? എലക്ഷനും മറ്റും നോമിനേഷന് കൊടുത്തു, എന്നൊക്കെ കേട്ടിട്ടില്ലേ? എന്താണതിന്റെ അര്‍ത്ഥം. നാമനിര്‍ദ്ദേശം. ഒരാളേ ആ കാര്യത്തിനു കൊള്ളുമെന്നു മറ്റൊരാള്‍ പറയുന്നതിനാണ് നാമനിര്‍ദ്ദേശം എന്നു പറയുന്നത്. എന്താണ് നടക്കുന്നത്? അവനവന് നില്ക്കണമെന്നു പറഞ്ഞ് യാതൊരു നാണവുമില്ലാതെ ഓടിനടക്കുന്ന ആള്‍ക്കാരേയല്ലേ നാം കാണുന്നത്? അവരൊക്കെ എങ്ങനെങ്കിലും ജയിച്ചുവന്നാല്‍ നാട്ടിലിറങ്ങി നടക്കാന്‍ ധൈര്യമുണ്ടാകുമോ? ആര്‍ക്കെങ്കിലും അവരേ വിലയുണ്ടാകുമോ? പിന്നെ ഭൂരിഭാഗം ആള്‍ക്കാരും അത്തരക്കാരായതുകൊണ്ട് സഹിക്കുന്നു അത്രതന്നെ. പോട്ടെ നമുക്കൊന്നു നടക്കാന്‍ പോകാം. വാ.
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
valare nallathu
ഈ കഥ ഒന്നു തപ്പിയതാ. കിട്ടിയത് ഇങ്ങനെ പുതുക്കിയ കഥയും . കൊള്ളാം!