മുത്തശ്ശികഥകള്‍-രണ്ട്.

ഒരു രാജാവിന്റെ ഉദ്യാനത്തില്‍ കുറേ അരിപ്രാവുകളുണ്ടായിരുന്നു. രാജാവിനും രാജ്ഞിക്കും, മക്കള്‍ക്കും എല്ലം അതിനേ വലിയ ഇഷ്ടമായിരുന്നു. രാജകുമാരിമാരുടെ പരിലാളനകളേറ്റ് അവര്‍ സംതൃപ്തിയോടെ കഴിയുകയായിരുന്നു.

അങ്ങനെയിരിക്കുമ്പോള്‍ ഒരുദിവസം ഒരു പ്രാവിന് ഒരു പൊന്‍പണം കിട്ടി. അന്നത് തീറ്റി ഒന്നും തിന്നാന്‍ മെനക്കെടാതെ“ എനിക്കൊരു പൊന്‍പണം കിട്ടിയേ എനിക്കൊരു പൊന്‍പണം കിട്ടിയേ എനിക്കൊരു പൊന്‍പണം കിട്ടിയേ “എന്നു വിളീച്ചുകൂവിക്കൊണ്ട് ഭയങ്കര ബഹളമുണ്ടാക്കി. മറ്റു പ്രാവുകള്‍ എത്ര വിലക്കിയിട്ടും, ബഹളം നിര്‍ത്തിയില്ല. രാജാവ് കൊട്ടാരത്തിലെ പരിചാരകന്മാരേ വിട്ടിട്ടും ഒരു പ്രയോജനവുമുണ്ടായില്ല.

അവസാനം സഹികെട്ടരാജാവ് അതിന്റെ കൈയില്‍ നിന്നും പൊന്‍പണമെടുത്തുമാറ്റാന്‍ കല്പ്നനകൊടുത്തു. റാജഭടന്മാര്‍ കല്പന നിറവേറ്റി.

ഉടനേ ആ പ്രാവ് എന്തുചെയ്തെന്നറിയാമോ? “തമ്പുരാട്ടിക്കൊരു താലി പണിയിക്കാന്‍ ‍, തമ്പുരാന്‍ പൊന്‍പണം തട്ടിപ്പറിച്ചേ-തമ്പുരാട്ടിക്കൊരു താലി പണിയിക്കാന്‍ , തമ്പുരാന്‍ പൊന്‍പണം തട്ടിപ്പറിച്ചേ--“ എന്നുവിളീച്ചുകൂവിക്കൊണ്ട് നടന്നു.

അവമാനിതനായ രാജാവ് “അതങ്ങു തിരിച്ചു കൊടുത്തേരെ” എന്നു പറഞ്ഞു.

അതെന്താ അപ്പൂപ്പാ ഇപ്പം രാജാവു കല്പിക്കാതെ പറഞ്ഞത്?

ഓ കല്പിച്ചു,കല്പിച്ച് ഓക്കാനം വരുന്നു. ഇതുകേള്‍ക്ക്.

പൊന്‍പണം തിരിച്ചു കിട്ടിയതും “ തമ്പുരാന്‍ പേടിച്ചു പൊന്‍പണം തന്നേ-തമ്പുരാന്‍ പേടിച്ചു പൊന്‍പണം തന്നേ-എന്നായി പ്രാവിന്റെ ബഹളം.

ചുരുക്കത്തില്‍ അതിനേപിടിച്ച് നാ‍ടുകടത്തേണ്ടി വന്നെന്നു പറഞ്ഞാല്‍ മതി. ഒരു പൊന്‍പണം വരുത്തിയ വിന!

Comments (0)